ന്യൂദല്‍ഹി: ആവശ്യത്തിലധികം യാത്രക്കാരെ കയറ്റാന്‍ വിസമ്മതിച്ചതിന് ദല്‍ഹിയില്‍ ഒരുകൂട്ടം ആഫ്രിക്കന്‍ പൗരന്മാര് ഓലാ ടാക്സി ഡ്രെവറെ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണിനും മൂക്കിനും സാരമായി പരിക്കേറ്റ ഡ്രൈവറെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഒരു റുവാണ്ടന്‍ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ചു പേര് ഒളിവിലാണ്. ഡ്രൈവറെ ആക്രമിച്ച പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ ആഫ്രിക്കക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് പൊലീസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: