ചങ്ങനാശേരി: അച്ഛന്റെമൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി ചങ്ങനാശേരിയില്‍ വെരൂര്‍ ഭാഗത്ത്നിക്ഷേപിച്ച സംഭവത്തില്‍ പുലിവാലുപിടിച്ചത് ഹോട്ടലുടമ. ശിരസ്സും കൈകാലുകളും മുറിച്ചുമാറ്റിയ ഉടല് വെരൂരില്‍ ശീമോനി ഗാര്‍ഡന്‍സിന്റെ കവാടത്തില്‍ റോഡിനോട ്ചേര്ന്നുള്ള മണ്‍കൂനയില്‍ ശനിയാഴ്ച്ച രാത്രിയോടെയാണ് ഷെറിന് കൊണ്ടുചെന്നിട്ടത്. രാത്രിയായതിനാലും പ്രദേശത്തെക്കുറിച്ച് നിശ്ചയമില്ലാത്തതുകൊണ്ടുമാകാം കാടുപിടിച്ച പ്രദേശമാണെന്ന് കരുതി ശരീരാവശിഷ്ടങ്ങള്‍ റോഡുവക്കില്‍ ഉപേക്ഷിച്ചത്. ഞായറാഴ്ച്ച ഇവിടെ അസഹ്യമായ ദുര്‍ഗന്ധം വമിച്ചതോടെ ഇതിന് സമീപമുള്ള ഹോട്ടലുടമ ഇറച്ചിക്കോഴ ിമാലിന്യമാണെന്ന് കരുതി മണ്ണിനടിയില്‍ നിന്നും പാതി പുറത്തുകിടന്ന ചാക്കിന് മുകളിലേയ്ക്ക് മണ്ണുവെട്ടിയിട്ടത്. തിങ്കളാഴ്ച്ച രാവിലെ പത്തു മണിയോടെ മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുന്നതിനായി പ്രതിയുമായി പോലീസ് എത്തുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം കടയുടമസ്ഥനും നാട്ടുകാര്‍ക്കും മനസ്സിലാവുന്നത്. സാധാര ഇവിടെ അറവു മാലിന്യങ്ങള്‍ തള്ളുക പതിവാണെന്ന് നാട്ടുകാരും പറയുന്നു. ഇത്തരത്തിലുള്ള മാലിന്യമാണെന്നു കരുതിയാണ് ദുര്‍ഗന്ധം ഒഴിവാക്കുന്നതിനായി ചാക്കിന് പുറത്തേയ്ക്ക് മണ്ണിട്ടു മൂടിയത്.
തലയറത്തുമാറ്റിയ ഉടല്കണ്ട് നടുക്കത്തോടെ നാട്ടുകാര്‍
ചങ്ങനാശേരി: അമേരിക്കന്‍ മലയാളിയുടെ അറുത്തുമാറ്റിയ ഉടല് കണ്ട് ഭയംമാറാതെ നാട്ടുകാര്‍. തോളിനോടുചേര്ന്ന് ഇരുകൈകളും മുട്ടിന്താഴെ ഇരുകാലുകളും മുറിച്ചുമാറ്റിയ നിലയിലും കഴുത്തിന് മുകളില്‍നിന്ന് തല വെട്ടിമാറ്റിയ നിലയിലുമാണ് മണ്‍കൂനയില്‍ മറവുചെയ്ത മൃതദേഹാവശിഷ്ടം പുറത്തെടുത്തത്. വിവരമറിഞ്ഞ് ഓടിയെത്തി നാട്ടുകാര്‍ പലരും ഭയത്തോടെയാണ ്ദൃശ്യം കണ്ടുനിന്നത്. ചിലര്‍ ഒന്നുനോക്കി. ഉടന്‍തന്നെ പിന്നോട്ടുമാറി. മറ്റുചിലര്‍ കാഴ്ച കണ്ടപ്പോള്‍ തന്നെ തലചുറ്റി. ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ മനംപിരട്ടല്‍ ഉണ്ടാവുകയും മറ്റുചിലര്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ എത്തിയതോടെ വാഴൂര്റോഡില് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചാക്കില്‍ പൊതിഞ്ഞ ശരീരാവശിഷ്ടം പുറത്തെടുത്തതോടെ പോലീസ് ജനകൂട്ടത്തെയും കുട്ടികളെയും സ്ത്രീകളെയും മൃതദേഹം കാണുന്നിടത്തുനിന്ന് മാറ്റി നിര്‍ത്തി. മറ്റുള്ളവര്‍ ഒന്നുനോക്കിപിന്വലിഞ്ഞു. ചിങ്ങവനം പുത്തന്‍പാലത്തിന് സമീപത്തുനിന്നും ശിരസ്സ് കണ്ടെടുത്തപ്പോഴും നാട്ടുകാരില്‍ പലരും മോഹാലസ്യപ്പെട്ടു വീണു. ഇത്രയും ദാരുണമായ സംഭവത്തിന് സാക്ഷ്യം വഹീക്കുന്നത് ആദ്യമാണെന്ന് പലരും പറഞ്ഞു. അഴുകി വികൃതമായ മുഖം കാണാനാവാതെ പലരും തൂവാലകൊണ്ട് ്മുഖം പൊത്തിയാണ് സംഭവസ്ഥലത്ത് ദൃശ്യം കാണുന്നതിനായി നിന്നത്.
ദാരുണമായ കൊലപാതകം നടത്തിയ പ്രതിയെ കണ്മുന്നില് കണ്ടതോടെ പലര്‍ക്കും നിയന്ത്രണം തെറ്റി. പോലീസ് സഹായത്തിന് വിളിച്ച നാട്ടുകാരില്‍ ഒരാള്‍ പെട്ടെന്ന് പ്രതിയെ അടിച്ചതോടെ പോലീസ് ഇയാളെ ഇവിടെനിന്നും മാറ്റി. കണ്ടെടുത്ത ശിരസ്സുമായി പ്രതി ഷെറിന് കാറിനടുത്തേയ്ക്ക് കൂസലില്ലാതെ നടന്നുവരുന്നത് കണ്ടണ്‍് നാട്ടുകാര്‍ തരിച്ചുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: