ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി വിവിധസ്ഥലങ്ങളില്‍ തളളിയകേസില് സത്യം പുറത്തുകൊണ്ടുവരാന്‍ പോലീസ് പ്രയോഗിച്ചത് വിശ്രമമില്ലാത്ത ചോദ്യം ചെയ്യല്‍ എന്ന തന്ത്രമാണ്. വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി (68)നെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായ മകന് ഷെറിന്റെ മൊഴികള്‍ അന്വേഷണസംഘത്തെ വലച്ചതോടെയാണ് പോലീസ് പുതിയ തന്ത്രം പ്രയോഗിച്ചത്.
പ്രതിയുടെ അടിക്കടിയുള്ള മൊഴിമാറ്റം അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നു മനസ്സിലാക്കി പുതിയ തന്ത്രം പ്രയോഗിക്കുകയായിരുന്നു. 29ന് ഉച്ചയ്ക്ക് 1.15ന് പമ്പാനദിയില്‍ പാണ്ടനാട്ടിലെ ഇടക്കടവ് ടൂറിസം കേന്ദ്രത്തില്‍ സമീപമുള്ള കുളികടവില്‍ നിന്നും ജോയ്ജോണിന്റെ വലതുകൈ പോലീസ് കണ്ടെടുത്തുതോടെയാണ് മൃതദേഹം വെട്ടിമുറിച്ചിട്ടുണ്ട് എന്ന സംശയം പോലീസിന് ബലപ്പെടുന്നത്. തുടര്‍ന്ന് നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇടതടവില്ലാതെ ചോദ്യം ചെയ്യലിലൂടെ ഷെറിന്റെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കഥമെനയുന്ന ഐടി വിദഗ്ദ്ധനായ ഷെറിനെ മാനസികമായി തളത്തുന്നതിന് ഈ തന്ത്രം പൂര്‍ണ്ണമായി വിജയിച്ചു.
രാത്രിയില്‍ ഉറങ്ങാന്‍ പോലും സമയം നല്‍കാതെ ഓരോരുത്തരായി ചോദ്യം ചെയ്യലിനായി എത്തിക്കൊണ്ടിരുന്നു.പുതിയ കള്ളക്കഥകള്‍ കണ്ടുപിടിക്കാന്‍ അവസരം നല്‍കാതെയും ഷെറിന് വിശ്രമം നല്‍കാതെയും പോലീസ് കൊലപാതകത്തിന്റെ സത്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: