വിഴിഞ്ഞം: ഓംകാരം മുഴങ്ങി നിന്ന അന്തരീക്ഷത്തില്‍ നിറഞ്ഞ മനസ്സോടെ വിടര്‍ന്ന പുഞ്ചിരിയോടെ അവര്‍ മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലി. വാക്കുകള്‍ തെറ്റിയ ഇടത്ത് നിറുത്തി അക്ഷരസ്ഫുടതയോടെ വീണ്ടും ചൊല്ലി. വിറയാര്‍ന്ന കൈകളോടെ ആഴിയിലേക്ക് അവര്‍ നെയ്യും ഹവിസ്സും അര്‍പ്പിച്ചു. ഇന്നലെ വരെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വിലപ്പെട്ടതെന്തോ നേടിയ പ്രതീതിയോടെ നിറകണ്ണുകളോടെ ഇരുകൈകളും കൂട്ടി തൊഴുത് അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി’. പ്രകൃതി പോലും സന്തോഷിക്കുകയാണോ എന്ന് തോന്നുന്ന രീതിയില്‍ ചെറിയ ചാറ്റല്‍ മഴയും അനുഗ്രഹമായി.
ബാലരാമപുരം പഞ്ചായത്തിലെ കട്ടച്ചല്‍കുഴിക്ക് സമീപം നന്നംകുഴിയില്‍ ഷിജിന്‍ ഭവനിലെ അമ്മയും അച്ഛനും പ്രായപൂര്‍ത്തിയായ രണ്ട് ആണ്‍മക്കളുമാണ് കുറഞ്ഞ നാളുകളില്‍ തങ്ങള്‍ വിശ്വസിച്ചിരുന്ന പ്രമാണങ്ങളെ ഉപേക്ഷിച്ച് സ്വധര്‍മത്തിലേക്ക് തിരികെ എത്തിയത്. കഴിഞ്ഞ തലമുറയിലാണ് ചിലരുടെ നിര്‍ബന്ധപ്രകാരം സ്വധര്‍മം ഉപേക്ഷിച്ച് മറ്റൊരു വിശ്വാസത്തിലേക്ക് ചേക്കേറിയത്. പക്ഷേ അവിടത്തെ ആരാധനാരീതികളെ പൂര്‍ണ്ണ മനസോടെ പിന്‍തുടരാന്‍ കഴിയാതെ വീര്‍പ്പ് മുട്ടുമ്പോഴാണ് സ്വധര്‍മത്തിലേക്ക് തിരികെ വരാനുളള അവസരമുണ്ട് എന്ന് അറിയുന്നത്. ഉടന്‍ തന്നെ പ്രാദേശിക വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. യാതൊരു വിധ പ്രലോഭനങ്ങളുടെയോ മറ്റ് ഏതെങ്കിലും രീതിയിലുള്ള നിര്‍ബന്ധങ്ങളുടെയോ ഫലമായല്ല തിരികെ വരുന്നതെന്ന് സ്വമന
ഉച്ചക്കട ഉമാമഹേശ്വര ക്ഷേത്ര മുറ്റത്ത് വിഎച്ച്പിയുടെ നേതൃത്വത്തില്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിവരുന്നവര്‍ക്കായി നടത്തിയ പൂജ
സ്സാലെ എഴുതി കൊടുക്കാനും ഈ കുടുംബം തയ്യാറായതോടെ വിഎച്ച്പി മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു.
ഉച്ചക്കടയ്‌ക്ക് സമീപമുള്ള ഉമാമഹേശ്വര ക്ഷേത്ര മുറ്റത്ത് നടന്ന ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അതിന് ശേഷം ശുദ്ധികര്‍മ്മം ഉള്‍പ്പെടെയുള്ള ചടങ്ങുകളും നടന്നു. സ്വധര്‍മത്തിലേക്ക് തിരികെയെത്തിയ രാജുവും മക്കളായ ഷിജിനും ഷിബിനും ചടങ്ങുകളില്‍ സജീവമായിരുന്നു. നൂറ് കണക്കിന് പേര്‍ ഈ വഴി പിന്‍തുടരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പലവിധ പ്രലോഭനങ്ങളും ഭീഷണികളുമാണ് അവരെ തടഞ്ഞ് നിര്‍ത്തുന്നതെന്ന് ഷിബിന്‍ പറഞ്ഞു. തങ്ങള്‍ അവര്‍ക്ക് മാതൃകയാകുകയാണെന്ന് ഷിജിനും കൂട്ടി ചേര്‍ത്തു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ധര്‍മ പ്രസാദ് പ്രമുഖ് മംഗലത്തുകോണം സുധി, ജില്ലാ ട്രഷറര്‍ ഇടവഴിക്കര ജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.
















