Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴീക്കോട്-പാപ്പിനിശ്ശേരി പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വന്‍ വോട്ട് ചോര്‍ച്ച : സിപിഎമ്മിനുളളില്‍ വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 07:03 pm IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്-പാപ്പിനിശ്ശേരി പഞ്ചായത്തുകളില്‍ സിപിഎമ്മിന്റെ വോട്ട് കുത്തനെ കുറഞ്ഞു. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നികേഷ് കുമാറിന്റെ തോല്‍വിക്ക് വഴിവെച്ചത് പാര്‍ട്ടി ശക്തികേന്ദ്രമെന്നവകാശപ്പെടുന്ന ഈ രണ്ട് പഞ്ചായത്തുകളിലെ വോട്ടുചോര്‍ച്ചയെന്ന കണ്ടെത്തല്‍ പാര്‍ട്ടിക്കുളളില്‍ വിവാദമാകുന്നു. വോട്ട് ചോര്‍ന്ന് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചൂടേറിയ ചര്‍ച്ചകള്‍ ആരംഭിച്ചു. അഴീക്കോട് മണ്ഡലത്തില്‍ വോട്ട് ചോര്‍ന്നത് സിപിഎമ്മില്‍ വരുംദിവസങ്ങളില്‍ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്ന് സൂചന. അഴീക്കോട് മണ്ഡലത്തില്‍ എക്കാലവും സിപിഎമ്മിന്റെ ഉരുക്കുകോട്ടയായി കണക്കാക്കുന്ന പാപ്പിനിശേരിയില്‍നിന്നു പോലും കാര്യമായ ചോര്‍ച്ചയുണ്ടായതാണ് നേതൃത്വത്തെ ഞെട്ടിപ്പിക്കുന്നത്. വോട്ട് ചോര്‍ന്ന സംബന്ധിച്ച വിവാദം അടുത്ത ദിവസം ചേരുന്ന സിപിഎം അഴീക്കോട് ഏരിയാ കമ്മിറ്റി യോഗം കലുഷിതമാക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാറിന്റെ ജന്മനാട് കൂടിയായ പാപ്പിനിശേരിയിലും ഇതിനോടു ചേര്‍ന്നുള്ള അഴീക്കോട് പഞ്ചായത്തിലുമാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി പിന്നോട്ടുപോയത്. ഈ രണ്ട് പഞ്ചായത്തിലെ അപ്രതീക്ഷിത വോട്ട് ചോര്‍ച്ചയാണ് നികേഷിന്റെ പരാജയത്തിന് വഴിവെച്ചത്. കൂത്തുപറന്പില്‍ 5 ഡിവൈഎഫ്‌ഐക്കാര്‍ മരിക്കാനിടയായ സംഭവത്തിനുത്തരവാദിയെന്ന് സിപിഎം ആരോപിച്ച എം.വി.രാഘവന്റെ മകനായ നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആദ്യം തൊട്ടേ പാര്‍ട്ടിക്കകത്ത് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതു കൊണ്ടുതന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വോട്ട് യുഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെയ്തതായാണ് സൂചന. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.വി.കേശവന് രണ്ട് പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ നേടാന്‍ സാധിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഴീക്കോട് പഞ്ചായത്തിലെ നീര്‍ക്കടവ് വാര്‍ഡില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ സിപിഎമ്മിനെതിരെ ശക്തമായി പ്രതികരിച്ചുവെന്നതാണ് സിപിഎം വോട്ടുകളിലെ കുത്തനെയുളള ഇടിവ് കാണിക്കുന്നത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് പഞ്ചായത്തില്‍ സിപിഎമ്മിന് 3437 വോട്ടിന്റെ ‘ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 685 വോട്ടായി കുറഞ്ഞു. അഴീക്കോട് പഞ്ചായത്തുതന്നെയാണ് നികേഷിന്റെ വിധി നിര്‍ണയിച്ചതെന്നു പറയാം. പാപ്പിനിശേരി പഞ്ചായത്തില്‍ 2938 വോട്ടിന്റെ ‘ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ലഭിച്ചത് 1554 മാത്രം. അതോടൊപ്പം സിപിഎം ഭരിക്കുന്ന ചിറക്കല്‍ പഞ്ചായത്തില്‍നിന്ന് എല്‍ഡിഎഫിന് ലഭിച്ച ‘ഭൂരിപക്ഷം 155 മാത്രം. കഴിഞ്ഞ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 896 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ചുരുക്കത്തില്‍ സിപിഎം ശക്തി കേന്ദ്രങ്ങളിലെല്ലാം നികേഷിന് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ച വോട്ടിനേക്കാള്‍ കുറവു മാത്രമേ ഇത്തവണ ലഭിച്ചിട്ടുളളൂ.

പരമ്പരാഗത യുഡിഎഫ് കേന്ദ്രമായ പുഴാതിയിലും വളപട്ടണത്തും യുഡിഎഫ് വോട്ടുകളില്‍ നേരിയ കുറവുണ്ടായിട്ടും കെ.എം.ഷാജിക്ക് മികച്ച വിജയം നേടാനായത് സിപിഎം പഞ്ചായത്തുകളില്‍നിന്ന് ലഭിച്ച വോട്ടുകളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വളപട്ടണത്ത് 1536 വോട്ടിന്റെ ‘ഭൂരിപക്ഷമുണ്ടായിരുന്നപ്പോള്‍ ഇത്തവണ അത് 1534 ആയി കുറഞ്ഞു. രണ്ട് വോട്ടിന്റെ കുറവ്. പുഴാതിയില്‍ 2155 ല്‍നിന്ന് 1102 ആയി. പള്ളിക്കുന്നില്‍ 2814 ല്‍നിന്ന് 1216 ആയി. എന്നാല്‍ എന്നും സിപിഎമ്മിന് വ്യക്തമായ ‘ഭൂരിപക്ഷമുണ്ടായിരുന്ന ബൂത്തുകളില്‍ കെ.എം.ഷാജിക്ക് കൂടുതല്‍ വോട്ടുകള്‍ നേടാനായി. പള്ളിക്കുന്നിലും പുഴാതിയിലും വിമത സ്ഥാനാര്‍ത്ഥി രാഗേഷിന്റെ സാന്നിദ്ധ്യം യുഡിഎഫ് വോട്ടുകളില്‍ കുറവുണ്ടാക്കിയിട്ടും അനുകൂല രാഷ്‌ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താനാകാത്തത് വരും ദിവസങ്ങളില്‍ സിപിഎമ്മിനകത്ത് വന്‍ പൊട്ടിത്തെറികള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ‘ഭൂരിപക്ഷം അഴീക്കോടു പഞ്ചായത്തിലും പാപ്പിനിശ്ശേരിപഞ്ചായത്തിലും നേടാനാകുമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ രണ്ട് പഞ്ചായത്തുകളിലും വോട്ട് കുറഞ്ഞ സംഭവം പാര്‍ട്ടി ജില്ലാ നേതൃത്വം അന്വേഷിക്കാന്‍ തീരുമാനിച്ചതായറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

Main Article

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

Article

വിജ്ഞാന വിലക്കുകളുടെ നവലോകം

Editorial

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

Kerala

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.