Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നിട്ടൂരില്‍ വീണ്ടും സിപിഎം ബോംബേറ്; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 11:52 am IST
in Kozhikode

കോഴിക്കോട്: കുറ്റിയാടി പഞ്ചായത്തിലെ നിട്ടൂരില്‍ സിപിഎം തേര്‍വാഴ്ച തുടരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി നടത്തുന്ന അക്രമത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ നടന്ന ബോംബാക്രമണത്തില്‍ കാല് തകര്‍ന്ന ബിജെപി പ്രവര്‍ത്തകന്‍ മണിയുടെ നില ഗുരുതരമാണ്. കാലു മുറിച്ചുമാറ്റേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. ലതികയ്‌ക്ക് ഏറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം വ്യാപകമായി അക്രമം നടത്തുന്നത്. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണിയോടെ ആര്‍എസ്എസ് താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് ഉദയനെയും സഹപ്രവര്‍ത്തകരെയും സിപിഎം സംഘം അക്രമിച്ചിരുന്നു. പിറ്റേ ദിവസം ഉദയന്റെ വീട്ടില്‍ തേര്‍വാഴ്ച നടത്തിയ സംഘം ഉദയന്റെ സഹോദരിയെയും അമ്മയേയും അതിക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ വീണ്ടും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ സംഘം വീടുകള്‍ കയറി അക്രമം നടത്തുകയായിരുന്നു. ബോംബും വാളും ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോംബേറില്‍ വലതു കാല്‍ തകര്‍ന്ന വടക്കേ വിലങ്ങോട്ട് മണി, തേക്കുള്ളതില്‍ പ്രേമരാജന്‍, ഇ.കെ. ശ്രീജിത്ത് എന്നിവര്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിട്ടൂരില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ടുപേര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. 1997 ഫെബ്രു. 28ന് നിട്ടൂരിലെ ബാബുവാണ് ആദ്യം സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടത്.

പശ്ചിമഘട്ട സംരക്ഷണ ധര്‍ണയില്‍ പങ്കെടുത്ത വെള്ളൊലിപ്പില്‍ അനൂപിനെ കൈവേലിയില്‍ വെച്ചാണ് സിപിഎം അക്രമി സംഘം ബോംബെറിഞ്ഞു കൊന്നത്. ഇതിന് ശേഷം ചെറുതും വലുതുമായ നിരവധി അക്രമങ്ങള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നു. പ്രദേശത്ത് സജീവമായ ചെങ്കല്‍ ക്വാറി മാഫിയകളുടെ നേതൃത്വത്തിലാണ് സിപിഎം അക്രമി സംഘം വിലസുന്നത്. കുറ്റിയാടി, പുറമേരി പഞ്ചായത്തുകളിലായി മലയാലപ്പൊയില്‍ ഭാഗത്ത് പതിനഞ്ചോളം അനധികൃത ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത ഖനനത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സിപിഎം അക്രമി സംഘം ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കാനൊരുങ്ങിയത്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന ധര്‍ണയില്‍ പങ്കെടുത്ത തെയ്യം കലാകാരന്‍ അനൂപിനെ കൈവേലിയില്‍ വെച്ച് കല്ലും ബോംബും എറിഞ്ഞുകൊന്നത് ക്വാറി മാഫിയയുടെ പിന്തുണയോടെയായിരുന്നു.

സിപിഎം പ്രാദേശിക, ജില്ലാ നേതാക്കളുടെ നിയന്ത്രണത്തിലുള്ള സംഘമാണ് ഇവിടെ വ്യാപകമായി അക്രമം അഴിച്ചുവിടുന്നത്. പ്രദേശത്ത് സജീവമായിക്കൊണ്ടിരിക്കുന്ന സേവാഭാരതിയുടെയും മറ്റു സേവാപ്രവര്‍ത്തനങ്ങളുടെയും സ്വാധീനത്തില്‍ നിരവധി സിപിഎം കുടുംബങ്ങള്‍ പാര്‍ട്ടി വിട്ടത് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ബ്രാഞ്ച് സെക്രട്ടറി അശോകന്‍ മാമ്പരത്ത് മീത്തലിന്റെ നേതൃത്വത്തിലാണ് സിപിഎമ്മുകാര്‍ പ്രദേശത്ത് കൊലവിളി നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമത്തെ അടിച്ചമര്‍ത്താന്‍ നടപടി എടുക്കുന്നതിനു പകരം പോലീസിന്റെ ഭാഗത്തു നിന്നും സിപിഎമ്മിന് അനുകൂലമായ നിലപാടാണെടുക്കുന്നത്. ഇന്നലെ നടന്ന സിപിഎം അക്രമത്തില്‍ പരിക്കേറ്റവരെ ഒരു മണിക്കൂര്‍ വൈകിയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.

വിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകി. ഒരു മണിക്കൂറോളം സംഹാരതാണ്ഡവമാടിയാണ് സിപിഎം അക്രമികള്‍ സ്ഥലം വിട്ടത്. ക്വാറി മാഫിയകളുടെ കീഴില്‍ വളരുന്ന സിപിഎം ഗുണ്ടാസംഘങ്ങളാണ് ഈ മേഖലയില്‍ ക്രമസാമാധാന നില തകര്‍ത്തുകൊണ്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

പുതിയ വാര്‍ത്തകള്‍

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.