Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഗസ്ത്യരുടെ മണ്ണില്‍ മാറ്റത്തിന്റെ കാഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 11:42 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: അഗസ്ത്യരുടെ മണ്ണില്‍ മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നു. ആവര്‍ത്തന രാഷ്‌ട്രീയമല്ല പരിവര്‍ത്തനമാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്ന് ഇവിടുത്തുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇടതിനും വലതിനും ഭരണ കൈമാറ്റം നടത്തി ഹോമിക്കപ്പെട്ട ചരിത്രമാണ് കാട്ടാക്കടയെന്ന ഈ അഗസ്ത്യമുനിയുടെ തപോഭൂമിക്ക് പറയാനുള്ളത്. ഇക്കുറി പി.കെ. കൃഷ്ണദാസിനെ വിജയതിലകമണിയിച്ച് കാലത്തിന്റെ കടമ നിറവേറ്റുമെന്ന് കാട്ടാക്കടക്കാര്‍ പറയുന്നു.

പര്യടനരഥത്തിലേറി ഗ്രാമീണര്‍ക്കരികിലെത്തുന്ന കൃഷ്ണദാസിന് ലഭിക്കുന്ന അഭൂതപൂര്‍വമായ വരവേല്‍പ്പ് അത് ശരിവയ്‌ക്കുന്നു. രണ്ടാംഘട്ട പര്യടനത്തിന്റെ അവസാന നാളുകളിലേക്കാണ് കൃഷ്ണദാസ്. മണ്ഡല പര്യടനത്തില്‍ ഇതുവരെ കിട്ടിയ ആവേശോജ്ജ്വല സ്വീകരണങ്ങളില്‍ തികച്ചും സന്തുഷ്ടനാണ് അദ്ദേഹം. എതിരേല്‍ക്കാന്‍ എത്തുന്നവരില്‍ പലതും പരിചിതമുഖങ്ങള്‍. ബിജെപിയുടെ ആദര്‍ശധീരനായ മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയനേതാവുമായ കൃഷ്ണദാസ് കാട്ടാക്കടയുടെ മാനസപുത്രനായി ഇതിനോടകം മാറിക്കഴിഞ്ഞു. ആരവങ്ങള്‍ക്കിടയില്‍ ആവേശമായി മാറുകയാണ് ജനനായകന്റെ വാക്കുകള്‍.

ഇന്നലെ പള്ളിച്ചല്‍ പഞ്ചായത്തില്‍ രണ്ടാം ഘട്ട പര്യടനമായിരുന്നു. കല്ലടിമല ജംഗ്ഷനില്‍ സ്ഥാനാര്‍ഥിയുടെ പൈലറ്റ് വാഹനം എത്തിയപ്പോഴേക്കും നേരിയ മഴ. സ്വീകരിക്കാന്‍ കാത്തുനിന്നവര്‍ തിരിച്ചുപോകുമെന്ന് സംഘാടകര്‍ കരുതി. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൃഷ്ണദാസിനെ സ്വീകരിക്കാനെത്തിയവര്‍ ചാറ്റല്‍മഴ വകവയ്‌ക്കാതെ ജയഭേരിമുഴക്കി ജംഗ്ഷനില്‍ നിലയുറപ്പിച്ചു. മഴയ്‌ക്കെന്നല്ല ഒരുശക്തിക്കും വികസനദാഹികളായ ജനതയുടെ ആവേശം കെടുത്താനായില്ല. വൈകിട്ട് നാല് മണിയോടെ കാട്ടാക്കടയുടെ കര്‍മസാരഥിയെയും വഹിച്ച് പ്രചാരണരഥം കല്ലടിമല കവലയിലെത്തി. സ്വീകരണസ്ഥലത്ത് സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം വന്‍ ജനാവലിയാണ് കാത്തുനിന്നിരുന്നത്. നിറപുഞ്ചിരിയോടെ തൊഴുകയ്യോടെ കാത്തുനിന്ന നാട്ടുകാരെ അഭിവാദ്യം ചെയ്ത് കൃഷ്ണദാസിന്റെ ചെറുപ്രസംഗം. കാച്ചിക്കുറുക്കിയ വാക്കുകളില്‍ ഇടതുവലതു ദുര്‍ഭരണത്തി

ന്റെ കാഠിന്യം തുറന്നുകാട്ടി സ്വതസിദ്ധമായ ശൈലിയില്‍ കൃഷ്ണദാസ് കത്തിക്കയറി. കുടിവെള്ളത്തിനായി കേഴുന്ന ജനതയുടെ ഗതികേടുമുതല്‍ അക്രമരാഷ്‌ട്രീയത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മപ്പെടുത്തലുകള്‍ വരെ ആ പ്രസംഗത്തിലുണ്ടായിരുന്നു.

കുടുംബന്നൂരിലും പ്രാവച്ചമ്പലത്തും താമര മാലയണിയിച്ച് പുഷ്പവൃഷ്ടി നടത്തിയാണ് കൃഷ്ണദാസിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്നവരെ കൂടാതെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ അവസരംതേടി ആളുകള്‍ മത്സരിക്കുന്ന കാഴ്ചയാണ് പ്രധാന കവലകളിലെല്ലാം കണ്ടത്. അതുകൊണ്ടു തന്നെ ഓരോ സ്വീകരണ സ്ഥലങ്ങളിലും മണിക്കൂറുകള്‍ വൈകിയാണ് സ്ഥാനാര്‍ത്ഥി എത്തിയത്. ഇടയ്‌ക്കോട്, മായംകോട്, അരിക്കടമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനരഥമെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയെങ്കിലും ആളുകള്‍ പരിഭവമില്ലാതെ പ്രിയനേതാവിന് സ്വാഗതമരുളി കാത്തുനിന്നിരുന്നു. ഒലിപ്പുനടയിലെ ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന സമിതിയംഗം തകിടി അപ്പുക്കുട്ടന്‍, മണ്ഡലം പ്രസിഡന്റ് ജി. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കുടുംബന്നൂര്‍ ശ്രീകുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പള്ളിച്ചല്‍ ബിജു തുടങ്ങിയവര്‍ കൃഷ്ണദാസിനെ അനുഗമിച്ചു. രാത്രി പത്തു മണിയോടെ കൃഷ്ണദാസ് കാട്ടാക്കടയിലെ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കാര്യാലയത്തില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു. യോഗം കഴിഞ്ഞപ്പോള്‍ സമയം ഒന്നര. അല്‍പ്പസമയം പ്രവര്‍ത്തകരും നേതാക്കളുമായി കുശലം പറച്ചില്‍. പുലര്‍ച്ചെ ആറിന് വിളപ്പിലിലെ പ്രധാന വോട്ടര്‍മാരെ നേരില്‍ കാണാന്‍ പോകണമെന്ന് പറഞ്ഞാണ് പ്രവര്‍ത്തകരോട് കൃഷ്ണദാസ് കാര്യാലയത്തില്‍ നിന്ന് യാത്ര ചോദിച്ചിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.