Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്താല്‍ കേസെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 09:17 pm IST
in Wayanad

കല്‍പ്പറ്റ : വോട്ടെടുപ്പിനെ സ്വാധീനിക്കാന്‍ വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്താല്‍ തെരഞ്ഞെടുപ്പ് നിയമ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്‍കി. ആദിവാസി കോളനികളില്‍ മദ്യം വിതരണം ചെയ്താല്‍ പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കൂടി ഉള്‍പ്പെടുത്തിയാകും കേസെടുക്കുക. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളിലൂടെ മദ്യമൊഴുക്കിന് സാധ്യതയുണ്ടെന്ന് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ അഭിപ്രായമുയര്‍ന്നപ്പോഴായിരുന്നു കളക്ടറുടെ മുന്നറിയിപ്പ്. മദ്യ വിതരണം നടക്കുന്നതായി പരാതിയുയര്‍ന്ന രണ്ട് പഞ്ചായത്തുകളില്‍ ഫഌയിംഗ് സ്‌ക്വാഡ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. വോട്ടെടുപ്പിന് മുമ്പത്തെ ഒരാഴ്ച ഫഌയിംഗ് സ്‌ക്വാഡുകള്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വോട്ടെടുപ്പ് വേളയില്‍ മദ്യം വിതരണം ചെയ്യുന്നത് ജില്ലയിലെ പ്രധാന പ്രശ്‌നമാണ്. സംസ്ഥാനത്ത് വ്യാജ മദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ വ്യാജ മദ്യ നിര്‍മ്മാണം, അനധികൃത മദ്യ വില്‍പ്പന എന്നിവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ജില്ലാ കളക്ടറെയാ, ജില്ലാ പോലീസ് മേധാവിയേയോ നേരിട്ട് അറിയിക്കാം.

ജില്ലയില്‍ ഇതുവരെ രേഖകളില്ലാതെ കടത്തിയ 1.4 കോടി രൂപ പിടിച്ചെടുത്തതായും കളക്ടര്‍ അറിയിച്ചു. ഇതില്‍ 97 ലക്ഷം രൂപ ആദായ നികുതി വകുപ്പിന് കൈമാറി. ഗുഡ്ക, പുകയില, പാന്‍മസാല എന്നിവയും പിടിച്ചെടുത്തു.

വയനാടിന്റെ പ്രകൃതി ഭംഗി നശിപ്പിക്കുന്ന വിധത്തില്‍ പാറക്കെട്ടുകളും മലകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കളക്ടര്‍ അറിയിച്ചു. മരങ്ങളില്‍ ആണിയടിക്കരുത്. റോഡില്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും വോട്ടഭ്യര്‍ത്ഥനയും എഴുതി ഗതാഗതത്തിന് തടസ്സമുണ്ടാക്കി അപകടം വിളിച്ച് വരുത്തരുത്.

അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് പ്രവണതയ്‌ക്ക് തടയിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം രൂപവത്കരിച്ച എം.സി.എം.സി കമ്മിറ്റി കര്‍ശന നിരീക്ഷണം നടത്തുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിനും ബള്‍ക്ക് എസ്.എം.എസ് അയക്കാനും എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. പ്രിന്ററുടെയും പബ്ലിഷറുടെയും പേരില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകള്‍, ലഘു ലേഖകള്‍ എന്നിവ അച്ചടിച്ചതായി പരാതി ലഭിച്ചാല്‍ 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് പ്രകാരം നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇത്തവണ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പില്‍ ബാക്കി വരുന്നവ വോട്ടെടുപ്പിന് അഞ്ച് ദിവസം മുമ്പ് തഹസില്‍ദാര്‍ക്ക് തിരിച്ചേല്‍പ്പിക്കും. പോളിങ്ങ് ദിവസം വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്യില്ല. ബി.എല്‍.ഒമാര്‍ രാഷ്‌ട്രീയ പ്രചാരണം നടത്തുന്നതായി തെളിവു സഹിതം പരാതി നല്‍കിയാല്‍ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ഇത്തവണ വോട്ടിങ്ങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ കൂടി ഉണ്ടാകും. ഇതിനായി തയ്യാറാക്കിയ ഫോട്ടോ ബന്ധപ്പെട്ട വരണാധികാരികള്‍ അവരുടെ ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. വ്യക്തത കുറവോ പരാതിയോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ.അബ്ദുല്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ സുഭാശിഷ് മൈത്ര, പോലീസ് നിരീക്ഷകന്‍ ഡോ. പി.വി.കൃഷ്ണപ്രസാദ് എന്നിവര്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിരാളികളെ വിമര്‍ശിക്കുന്നത് വസ്തുനിഷ്ഠമായിരിക്കണമെന്നും പൊതു നിരീക്ഷകന്‍ സുഭാശിഷ് മൈത്ര അഭിപ്രായപ്പെട്ടു. ഏതെങ്കിലും ജാതിയുടെയോ സമുദായത്തിന്റെയോ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഒന്നും പ്രചാരണം നടത്തരുത്. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം പണം എന്നിവ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ ജില്ലാ കളക്ടറെയോ അറിയിക്കണമെന്ന് പോലീസ് നിരീക്ഷകന്‍ ഡോ. പി.വി. കൃഷ്ണപ്രസാദ് പറഞ്ഞു. മാവോയിസ്റ്റ് ബാധിത പ്രദേശം എന്ന നിലയിലാണ് വയനാടിനെ പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ 25 പോളിങ്ങ് സ്റ്റേഷനുകള്‍ മാവോയിസ്റ്റ് ഭീഷണിയുള്ളവയാണ്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ മൂന്ന് മണ്ഡലങ്ങളിലെ ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷനും നടത്തി. ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓരോ ബൂത്തിലേക്കും ഏത് വോട്ടിങ്ങ് മെഷീനാണ് ഉപയോഗിക്കേണ്ടത് എന്ന പട്ടിക തയ്യാറാക്കുന്നതാണ് റാന്‍ഡമൈസേഷന്‍. വിവിധ സ്ഥാനാര്‍ത്ഥികളുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചെലവ് കമ്മീഷന്‍ നിരീക്ഷകരുടെ കണക്കുമായി ഒത്തുനോക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തി. തുടര്‍ന്ന് കളക്ടറുടെ ചേമ്പറില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേര്‍ന്നു.

യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.അബ്ദുല്‍ നജീബ്, മാനന്തവാടി മണ്ഡലം വരണാധികാരി സബ്കളക്ടര്‍ ശീറാം സാംബശിവ റാവു, സുല്‍ത്താന്‍ ബത്തേരി മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ സി.എം. ഗോപിനാഥന്‍, കല്‍പ്പറ്റ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ വി. രാമചന്ദ്രന്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ.എം. രാജന്‍, സ്ഥാനാര്‍ത്ഥികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.