Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പാക്കം സ്രാമ്പി നവീകരണം പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 09:26 pm IST
in Wayanad

പുല്‍പള്ളി : ബ്രിട്ടീഷ് വാഴ്ചയുടെ സ്മാരകമായ പാക്കം വലിയമല സ്രാമ്പി നവീകരണ പദ്ധതി പെരുവഴിയില്‍. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് കോടിരൂപ അടങ്കലില്‍ വര്‍ഷങ്ങള്‍ മുന്‍പ് ആസൂത്രണം ചെയ്ത സ്രാമ്പി പുനര്‍നിര്‍മാണം തുടങ്ങിയതുപോലുമില്ല. 2013 ജനുവരി ഒന്നിന് അന്നത്തെ വനംമന്ത്രി കെ.ബി.ഗണേഷ്‌കുമാറാണ് സ്രാമ്പി നവീകരണം ഉള്‍പ്പെടുന്ന കുറുവ ഇക്കോ ടൂറിസം പ്രൊജക്ടിന്റെ ശിലാസ്ഥാപനം നടത്തിയത്.

കേരള വനം വികസനകോര്‍പറേഷനാണ് പാക്കം സ്രാമ്പി പുനര്‍നിര്‍മാണ പദ്ധതി വിഭാവനം ചെയ്തത്. വനം-വന്യജീവിവകുപ്പ് ഇതിനുഅംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ വനംവികസന കോര്‍പറേഷന്‍ കാലുമാറി. വരവും ചെലവും പൊരുത്തപ്പെടില്ലെന്ന സാധ്യതാപഠനഫലം ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊജക്ടില്‍നിന്നു കോര്‍പറേഷന്റെ പി്ന്മാറ്റം. വനം-വന്യജീവി വകുപ്പ് നിര്‍മാണത്തിനു അനുവദിച്ച ഫണ്ടും കോര്‍പറേഷന്‍ തിരിച്ചടച്ചു. ഇതോടെ ചാരംമൂടിയ പദ്ധതി തട്ടിക്കുടഞ്ഞ് നിര്‍മാണം നേരിട്ടോ മറ്റ് ഏജന്‍സികള്‍ മുഖേനയോ നടത്താന്‍ വനം-വന്യജീവി വകുപ്പ് ശുഷ്‌കാന്തി കാട്ടുന്നുമില്ല.

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയ്ഞ്ചില്‍പ്പെട്ട വലിയമലയില്‍ പുല്‍പള്ളി-മാനന്തവാടി റോഡരികിലാണ് സ്രാമ്പി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തേക്കും ഓടും മാത്രം ഉപയോഗിച്ച് നിര്‍മിച്ച ഇരുനില മന്ദിരമാണ് ഇത്. ബ്രിട്ടീഷ് വനപാലകരുടെ ഇടത്താവളങ്ങളില്‍ ഒന്നായിരുന്നു സ്രാമ്പി. വിശാലമായ മുറികളും വരാന്തയും അടുക്കളയും കുളിമുറിയും ഉള്‍പ്പെടുന്നതായിരുന്നു ഈ മന്ദിരം. സമാനരീതിയിലുള്ള നിര്‍മിതികള്‍ വയനാട്ടിലെ ബേഗൂര്‍, തോല്‍പ്പെട്ടി, മുത്തങ്ങ എന്നിവിടങ്ങളിലും ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നു. വയനാട്ടിലുള്ള സ്രാമ്പികളില്‍ എറ്റവും വലുതാണ് വലിയമലയിലേത്. ആനകുത്തിയാല്‍ മറിയാത്ത വിധത്തില്‍ സ്ഥാപിച്ച കൂറ്റന്‍ മരത്തൂണുകള്‍ക്ക് മുകളിലാണ് സ്രാമ്പികളുടെ മേല്‍ക്കൂരയും അനുബന്ധ നിര്‍മാണങ്ങളും.

വൈദേശിക ഭരണം അവസാനിച്ചതിന് പിന്നാലെ പാക്കം സ്രാമ്പി ഉപേക്ഷിക്കപ്പെട്ട നിലയിലായി. കേരള സംസ്ഥാനം നിലവില്‍ വന്നതിനുശേഷവും സ്രാമ്പിയുടെ സംരക്ഷണത്തിന് വനത്തിന്റെ ഭരണച്ചുമതലയുള്ളവര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. കാലപ്രയാണത്തില്‍ സ്രാമ്പിയിലെ ഉരുപ്പടികള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. മന്ദിരത്തിന്റെ വാതിലുകളും മുറികള്‍ തിരിക്കാന്‍ ഉപയോഗിച്ചിരുന്ന പലകകളും ആരൊക്കെയോ കട്ടുകടത്തി. പഴക്കംകൂടിയായപ്പോള്‍ സ്രാമ്പി പേക്കോലമായി. മന്ദിരത്തില്‍ അവശേഷിക്കുന്ന ഉരുപ്പടികളുടെമോഷണം തടയുന്നതിനു വളരെ വൈകിയാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. നിലവില്‍ സ്രാമ്പി പരിസരത്ത് കാവല്‍പ്പുരയും നോട്ടക്കാരനുമുണ്ട്.

തെന്നിന്ത്യയിലെ പ്രസിദ്ധ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപ് സമൂഹത്തിലേക്ക് പാക്കം വലിയമലയില്‍ നിന്ന് ഏകദേശം നാല് കിലോമീറ്ററാണ് ദൂരം. ദിവസവും നിരവധി സഞ്ചാരികളാണ് കുറുവ ദ്വീപില്‍ വന്നുപോകുന്നത്. ഇക്കാര്യവും കണക്കിലെടുത്താണ് പാക്കം സ്രാമ്പി പുനര്‍നിര്‍മിക്കാന്‍ വനം വികസന കോര്‍പറേഷന്‍ പദ്ധതിയിട്ടത്.

സ്രാമ്പി പരിസരത്ത് സ്വീകരണ കേന്ദ്രം, പരമ്പരാഗത രീതിയിലുള്ള എട്ട് കുടില്‍, ഭക്ഷണശാല, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഉദ്യാനം തുടങ്ങിയവയും ആസൂത്രണം ചെയ്തിരുന്നു. വനത്തില്‍ പുല്‍മേടിനു മധ്യത്തിലാണ് സ്രാമ്പി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.