മനുഷ്യജന്മം ലഭിക്കുന്നത് കോടാനുകോടി വര്‍ഷത്തിനുശേഷം മാത്രമാണ്. മനുഷ്യനായിട്ടും അതുവേïപോലെ സ്വീകരിച്ച് നല്ലമാര്ഗത്തെ സ്വീകരിക്കാതെ അതിനെ അവഗണിച്ച് ശ്രേയസ്സിന് പരിശ്രമിക്കാതെ നരകത്തെ പ്രാപിക്കുന്നു. സ്വര്‍ഗമോക്ഷങ്ങള്‍ പ്രപ്തമാക്കുവാന് ഉതകുന്ന ഈ മനുഷ്യശരീരം കിട്ടിയിട്ടും അനര്‍ത്ഥ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാവുന്നു. ധനസമ്പാദനത്തില്‍ ഞാനല്ലാതെ ആരാണ് വ്യാപരിക്കുക? ആര്‍ജിച്ച വിത്തമുപയോഗിച്ച് ധര്‍മ്മാചരണങ്ങള്‍ പോയിട്ട് പഞ്ചയജ്ഞങ്ങള്ക്കുപോലും ചിലവിടാതെ യക്ഷവിത്തനെപ്പോലെ ധനം കാത്തുസൂക്ഷിച്ചഞാന് നിശ്ചയമായും അധപ്പതിക്കും. നിഷ്പ്രയോജനമായ ധനസമ്പാദനത്തിനുവേïി എന്റെ യൗവനവും ആയുസ്സും ശക്തിയുമെല്ലാം ചെലവഴിച്ചഞാന് ഇപ്പോള്വൃദ്ധനായി. ജരാനരകള്‍ ബാധിച്ച് ഞാന്അവശനായിത്തീര്ന്നു ഇനിശ്രേയസിനായി എന്തുചെയ്യാനാവും.
വിദ്വാന്മാരായവരെല്ലാം ധനസമ്പാദനത്തിനുവേïി പാടുപെടുന്നു. ഈപ്രപഞ്ചമെല്ലാം ഒരുവന്റെ മായവലയത്തില്‍ പെട്ടിരിക്കുന്നു.അനുനിമിഷം മൃത്യുവിന്റെ വായിലേയ്ക്ക് പതിച്ചുകൊïിരിക്കുന്ന ഒരുവന് ധനംകൊïോ ധനം തരുന്നവെനെക്കൊïോ കാമദന്മാരെക്കോïോ കര്മ്മങ്ങള്കൊïോ വല്ലപ്രയോജനവുമുïോ? എന്നെല്ലാം ചിന്തയില്‍ തോന്നിച്ച സര്വദേവതാമയനായ ഭഗവാന് ശ്രീഹരിയുടെ അനുഗ്രഹം എന്നില്‍ വര്ഷിക്കാന്തുടങ്ങി .പിന്നീട് നല്ലവഴിയില്‍ ചരിക്കുവാന്ഉള്ളതോന്നല് ഉളവായി.കേവലം ഒരുമുഹൂര്ത്താലാണ് ഖ്വട്വാംഗന് മുക്തി നേടാനായത്. അതുപോലെ എന്ക്കും എന്തുകൊïായിക്കൂടാ. ഭഗവാന് ഉദ്ധവന് ഉപദേശിച്ചുകൊടുത്ത ഭിക്ഷുഗീതയില് ഒരു ഭിക്ഷുവിന് ഉïായതോന്നലാണിതെല്ലാം. ഇതുപോലുള്ളതോന്നല് കൊï്, ഭഗവല്പദമണയുവാനുള്ള വഴികള്‍ നമുക്കോരോരുത്തര്‍ക്കും തുറന്നുകിട്ടും അതു പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുകയാണഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: