വൈക്കം: വൈക്കത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ വിലസുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ജാമ്യത്തിലിറങ്ങിയതിനുശേഷം സമാധാനജീവിതത്തിന് ഭീഷണി ഉയര്‍ത്തി വിലസുമ്പോഴും പോലീസ് അനങ്ങുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇയാളുടെ നേതൃത്വത്തില്‍ പത്തിലധികം ആക്രമണങ്ങളാണ് സ്റ്റേഷന് പരിധിയില്‍ ഉണ്ടായത്. സംഭവമുണ്ടാകുമ്പോള്‍ കൂട്ടത്തിലുണ്ടാകുന്നവര് പോലീസ് വലയില്‍ കുടുങ്ങിയിട്ടും ഇയാളെ മാത്രം പിടികൂടുവാന്‍ പോലീസിന് സാധിച്ചിട്ടില്ല. ശനിയാഴ്ച രാത്രി നടന്ന ഗുണ്ടാവിളയാട്ടത്തില്‍ യുവജന സംഘത്തിന്റെ പ്രദേശികനേതാവ് ചെമ്മനത്തുകര മുണ്ടുപറമ്പില്‍ ശിവപ്രസാദിനാണ് വെട്ടേറ്റത്. വീടിനുസമീപം റോഡരുകില്‍ നിന്ന ശിവപ്രസാദിനെ ലെങ്കോ എന്നു വിളിക്കുന്ന അഖിലിന്റെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ സംഘമാണ് ശിവപ്രസാദിനെ അകാരണമായി വടിവാളിന് വെട്ടിയത്. വെട്ടേറ്റ ശിവപ്രസാദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേരെ ആക്രമിച്ച അഖിലിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്താത്തതില്‍ വ്യാപകപ്രതിഷേധം ഉണ്ട്. വൈക്കത്ത് ഇടക്കാലത്ത്് വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാ ആക്രമങ്ങല്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കുന്ന്മെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: