വാഷിങ്ടണ്‍: സെപ്തംബര്‍ 11-ലെ ബിന്‍ലാദന്റെ ആക്രമണത്തിന് സൗദി അറേബ്യയെ ഉത്തരവാദിയാക്കിയാല്‍ 750 ബില്യണ്‍ ഡോളറിന്റെ വിവിധ നിക്ഷേപങ്ങള്‍ അമേരിക്കയില്‍നിന്ന് പിന്‍വലിക്കുമെന്ന് സൗദി വിദേശ മന്ത്രിയുടെ താക്കീത്.
ബിന്ലാദന് നടത്തിയ ആക്രമണത്തിന് സൗദി അറേബ്യയുടെ പിന്തുണയുണ്ടായിരുന്നുവെന്ന് കണ്ടെത്തിയെന്നും സൗദിയുടെ അമേരിക്കയിലെ സ്വത്ത് മരവിപ്പിക്കാന്‍ നീക്കമെന്ന് സൂചനകളുണ്ടായിരുന്നു.
അമേരിക്കയില്‍ അമേരിക്കക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ കാരണക്കാരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്യുന്ന നിയമം അടുത്തിടെ നിര്‍മ്മിച്ചിരുന്നു. ഇത് അന്യരാജ്യങ്ങള്‍ക്കും ബാധമാക്കാനാണ് അമേരിക്കന്‍ ആലോചന ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് സൗദിയുടെ ഭീഷണി.
സൗദി സര്‍ക്കാര്‍ ഔദ്യോഗികമായി നടത്തിയിരിക്കുന്ന നിക്ഷേപമാണ് 750 ബില്യണ്‍ ഡോളര്‍. ഇതു പിന്‍വലിക്കുമെന്നും മറ്റു രാജ്യങ്ങളിലേക്കു മാറ്റുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും സൗദി അറിയിച്ചുകഴിഞ്ഞുവെന്ന് ന്യൂയേര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ടുചെയ്യുന്നു.
ഈ മുന്നറിയിപ്പിനെത്തുടര്‍ന്ന് പെന്റഗണും നിയമനിര്‍മ്മാതാക്കളും ഏറെ വിശദമായ ചര്‍ച്ച നടത്തി. ഒബാമാ ഭരണകൂടം നിയമം രാജ്യങ്ങള്‍ക്കു ബാധകമാക്കുന്നതിനോട് വിയോജിപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: