Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റിങ്ങല്‍ ഇരട്ടക്കൊല: പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല- പ്രോസിക്യൂഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 11:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധി പ്രഖ്യാപനത്തിനിടെ കോടതിയില്‍ നാടകീയരംഗങ്ങള്‍. താന്‍ നിരപരാധിയാണെന്നും ആരെയും കൊന്നിട്ടില്ലെന്നും ഒന്നാം പ്രതി നിനോ മാത്യു. അതേസമയം മകളെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നാണ് അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചത്.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് നിനോ മാത്യു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിക്ക് മുമ്പാകെ വ്യക്തമാക്കിയത്. പ്രായമായ മാതാപിതാക്കളും ആറു വയസ്സായ കുഞ്ഞുമുണ്ട്. അമ്മ ആസ്തമാരോഗിയാണ്. രണ്ടുവര്‍ഷമായി കുഞ്ഞിനെ കണ്ടിട്ടില്ല. മാത്രമല്ല തന്റെ ഭാര്യയെ കേസില്‍ വിസ്തരിക്കാന്‍ അവസരം നല്‍കണമെന്നും നിനോ മാത്യു ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ജഡ്ജി നിരാകരിച്ചു.

താന്‍ കൊലപാതകങ്ങള്‍ക്ക് കൂട്ടുനിന്നിട്ടില്ലെന്നായിരുന്നു അനുശാന്തിയുടെ വാദം. ആരെയും ഉപദ്രവിക്കാന്‍ താന്‍ സഹായിച്ചിട്ടില്ല. തന്റെ കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നും അനുശാന്തി പറഞ്ഞു.

ക്രൂരമായ കൊലപാതകങ്ങളാണ് നടന്നതെന്നും അതിനാല്‍ പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഒരിക്കലും രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെ ഓമനയെയും സ്വസ്തികയെയും ക്രൂരമായി തലയ്‌ക്കടിച്ച് കഴുത്തുവെട്ടിയാണ് കൊലപ്പെടുത്തിയത്. അന്വേഷണം വഴിതെറ്റിക്കാന്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണിത്. കാമപൂര്‍ത്തീകരണത്തിനായി സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അരുംകൊലകളാണ് നടന്നിരിക്കുന്നത്. ഇരട്ടക്കൊലയ്‌ക്കുശേഷം മൂന്നാമത്തെ കൊലയ്‌ക്ക് ഒന്നാംപ്രതി കാത്തുനിന്നു. ഒരുമിച്ചു ജീവിക്കാനായി 2013 മുതല്‍ നിനോമാത്യുവും അനുശാന്തിയും ഗൂഢാലോചന നടത്തിവരികയായിരുന്നു. ഇതിന്റെ സാഹചര്യത്തെളിവുകള്‍ കോടതി പരിശോധിച്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് ഒമ്പതിന് ഇരുവരും കൈമാറിയ മൊബൈല്‍ സന്ദേശങ്ങള്‍ വ്യക്തമായ തെളിവാണ്. രണ്ടു പ്രതികള്‍ക്കും കൃത്യത്തില്‍ ഒരുപോലെ പങ്കുണ്ട്. അതിനാല്‍ രണ്ടുപേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ല. അതിനാല്‍ തന്നെ വധശിക്ഷയ്‌ക്ക് ഇവിടെ പ്രസക്തിയില്ല. രണ്ടാംപ്രതി അനുശാന്തി ഗൂഢാലോചനയില്‍ പങ്കാളിയില്ല. അതിനാല്‍ ഇരുവര്‍ക്കും വധശിക്ഷ നല്‍കരുതെന്നും അവര്‍ വാദിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ സമര്‍പ്പിച്ച പെറ്റീഷന്‍ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിയാണ് പ്രതികള്‍ കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെന്ന് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ വി.എസ്. വിനീത്കുമാറും ഒന്നാംപ്രതി നിനോ മാത്യുവിന് വേണ്ടി അഡ്വ ശാസ്തമംഗലം അജിത്കുമാറും രണ്ടാംപ്രതി അനുശാന്തിക്കു വേണ്ടി അഡ്വ മുരുക്കുംപുഴ വിജയകുമാരന്‍നായരും ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

India

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

Kerala

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.