തൊടുപുഴ: നട്ടെല്ലുള്ള പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയഗം അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. തൊടുപുഴയില്‍ നടന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മണ്ഡലം കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുളം തോണ്ടികിടന്ന രാജ്യത്ത് മോദി പ്രധാനമന്ത്രി ആകണമെന്ന് ആവിശ്യപ്പെട്ട് സിപിഎം പിന്തുണയുള്ള എംഎല്‍എ സ്ഥാനം രാജി വച്ചയാളാണ് താന്‍. ജീവിച്ചാല്‍ മനുഷ്യനായി ജീവിക്കണം അതിനാണ് ഒരു ക്രിസ്ത്യന്‍ വിശ്വാസി കൂടിയായ താന്‍ ബിജെപിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സ്വപ്നം യാഥാര്‍ത്യമാകണം, കേരളത്തെ പിന്നോട്ടടിക്കുന്ന ഇടത് വലത്-മുന്നണി രക്ഷിക്കണമെന്നും കണ്ണന്താനം പറഞ്ഞു. 60 വര്‍ഷം മാറി മാറി ഇവര്‍ ഭരിച്ച് കേരളം മുടിച്ചു. ഉമ്മന്‍ചാണ്ടിയെയും അച്ഛുതാനന്തനെയും ഭ്രാന്തിന് ചികിത്സിക്കുന്നതിനായി സൈക്കാട്ടിസ്റ്റിനെയും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെപ്പോലും മാറ്റിമറിച്ചാണ് പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മുന്നേറുന്നത്. ഇതോടൊപ്പം കേരളത്തിന്റെ നല്ല നാളേക്കായി എന്‍ഡിഎ അധികാരത്തിലെത്തണമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. അധികാരത്തിലെത്തി രണ്ട് വര്‍ഷംകൊണ്ട് മോദി ചെയ്ത കാര്യങ്ങള്‍ ഇതിന് കരുത്തേകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രവര്‍ത്തന ശൈലി മാറ്റി അടുക്കള കയറി ഇറങ്ങിയുള്ള പ്രചാരണം ഇതിനായി എന്‍ഡിഎ പ്രവര്‍ത്തകര്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: