തൊടുപുഴ: ഇരട്ടയാര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വാട്ടര്‍ അതോറിറ്റി തൊടുപുഴ എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫിന്റെ നേതൃത്വത്തിലുള്ള മെമ്പര്‍മാര്‍ തടഞ്ഞുവെച്ചു. ഇന്നലെ രാവിലെയാണ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ ഒന്നര മണിക്കൂര്‍ മെമ്പര്‍മാര്‍ തടഞ്ഞുവച്ചത്. പ്രശ്‌നത്തിനു 15-ാം തീയതിക്കുമുന്‍പ് പരിഹാരം കാണാമെന്ന് എഞ്ചിനീയറെ പറഞ്ഞതോടെയാണ് പഞ്ചായത്തംഗങ്ങള്‍ സമരം അവസാനിപ്പിച്ചത്. 1995ല്‍ ത്വരിത ഗ്രാമീണ ശുദ്ധജല പരിപാടിയ്‌ക്ക് തുടക്കം കുറിച്ചിരുന്നു. പദ്ധതിക്ക് ഇതുവരെ 11 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. പദ്ധതി 1995ല്‍ ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന പിജെ ജോസഫാണ്. പദ്ധതി പൂര്‍ത്തികരിക്കുന്നതിനു മുന്‍പേ ഉദ്ഘാടനവും നടത്തി. ഇരട്ടയാര്‍ പഞ്ചായത്തിലെ 5200 കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. എന്നാല്‍ 10 പൈപ്പുകളില്‍ മാത്രമാണ് ഇപ്പോള്‍ കുടിവെള്ളമെത്തുന്നത്. സ്ഥാപിച്ച 110 പൈപ്പുകളില്‍ ജലമെത്തുന്നില്ല. ഇതിനു കാരണമായി വാട്ടര്‍ അതോറിറ്റി പറയുന്നത് ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് പാഞ്ചായത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് വെള്ളം പമ്പ് ചെയ്യുമ്പോള്‍ സമ്മര്‍ദം കൂടി പൈപ്പുകള്‍ പൊട്ടുന്നതുമുലമാണ് ജലവിതരണം നടക്കാത്താത്. 21 വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ് പൈപ്പുകള്‍. നികുതിയായി വാട്ടര്‍ അതോറിറ്റിയക്ക് എല്ലാമാസവും 3200 രൂപ വച്ച് അടച്ചുകൊണ്ടിരിക്കുകയാണ്. ഇരട്ടയാര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന 5 സ്ഥലങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ചാണ് ജലവിതരണ സംവിധാനമൊരുക്കിയത്. എന്നല്‍ ഒരിടത്തും ഇതുവരെ ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജലക്ഷാമം രൂക്ഷമായതോടെ കളക്ടറെ സമീപിച്ചെങ്കിലും ഇലക്ഷന്‍ പ്രഖ്യാപനമുണ്ടായത് മൂലം എസ്ടി കോളനിയില്‍ മാത്രം വെള്ളമെത്തിക്കാമെന്നു പറഞ്ഞു. വേനല്‍ രൂക്ഷമായപ്പോള്‍ ഡാമിന്റെ സമീപത്തു താമസിക്കുന്നവര്‍ ദാഹമകറ്റാന്‍ ചെറിയ കുളങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മൂലമറ്റത്തു നിന്നെത്തിയ കെഎസ്ഇബി അധികൃതര്‍ കുളം കുത്തിയവര്‍ക്കെതിരെ കട്ടപ്പന പോലീസില്‍ പരാതി നല്‍കി കേസെടുക്കുകയാണ് ചെയ്തത്. ഉദ്യോഗസ്ഥ തലത്തില്‍ ഇത്തരത്തിലൊരു നീക്ക
മാണ് ജനപ്രതിനിധികളെ ക്ഷുഭിതരാക്കിയത്.
















