Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹൈക്കോടതിയെ വെല്ലുവിളിച്ച് ഹാന്‍ഡ്‌ലൂം സൊസൈറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 11:16 pm IST
in Thiruvananthapuram

വിഴിഞ്ഞം: ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഹാന്‍ഡ്‌ലൂം സൊസൈറ്റിയുടെ പ്രവര്‍ത്തനം. കോട്ടുകാല്‍ ഗ്രാമ പഞ്ചായത്തിലെ കഴിവൂര്‍ ഹാന്‍ഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് നിറുത്തി വയ്‌ക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത്.

ഏകദേശം ഒരു വര്‍ഷം മുന്‍പാണ് നെല്ലിമൂട് മരപ്പാലം റോഡിന് സമീപത്ത് കഴിവൂര്‍ കേന്ദ്രമാക്കി സൊസൈറ്റി ആരംഭിച്ചത്. ഹാന്‍ഡ്‌ലൂം കൈത്തറി വസ്ത്രങ്ങള്‍ നെയ്യാനാണ് എന്ന വ്യാജേന ആരംഭിച്ച സ്ഥാപനം പതിമൂന്നോളം വലിയ യന്ത്രസാമഗ്രികളുടെ സഹായത്തോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ യന്ത്രസാമഗ്രികളുടെ അരോചകമായ ശബ്ദം പ്രദേശവാസികള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായി വ്യാപകപരാതി ഉയര്‍ന്നിരുന്നു. കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഷീറ്റ് കൊണ്ടുളള മേല്‍ക്കൂരയാണ് ഇതിനുള്ളതെന്നതിനാല്‍ രാവിലെ മുതല്‍ രാത്രി വരെ നീളുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനശബ്ദം രൂക്ഷമായ ശബ്ദമലിനീകരണവും അത് മൂലമുണ്ടാകുന്ന പലതരം രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പരിസരവാസികളില്‍ പലരുടേയും ചെവിക്കുള്ളില്‍ നിന്നും നിരന്തരം രക്തം വരുന്ന സാഹചര്യവുമുണ്ട്. ചെറിയ കുട്ടികള്‍ക്ക് വിവിധ അസുഖങ്ങളും പരീക്ഷയ്‌ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായപ്പോള്‍ പരാതിയുമായി പൊതുജനം പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുളളവരെ സമീപിച്ചെങ്കിലും കാര്യമായ പരിഹാരമുണ്ടായില്ല. ഇക്കാരണങ്ങളാല്‍ ഇവിടെയുളള പല കുട്ടികളേയും അകലെയുള്ള ബന്ധുവീടുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബ

കഴിവൂര്‍ ഹാന്‍ഡ്‌ലൂം

ന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരങ്ങളും അതിശയകരമാണ്. പഞ്ചായത്ത് അധികൃതര്‍ സ്ഥാപനത്തിന് അംഗീകാരം നല്‍കിയിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുവാദവുമില്ല . പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ശബ്ദമലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു. ചുറ്റുമതിലിന്റെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കിയശേഷം മാത്രമേ പ്രവര്‍ത്തന അനുമതിയുള്ള അപേക്ഷ പരിഗണിക്കുകയുളളൂ എന്നറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു തടസ്സവും കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടരുകയായിരുന്നു. സഹികെട്ട പൊതുജനം ഒടുവില്‍ നീതിപീഠത്തെ സമീപിച്ചു. പരാതിക്കാര്‍ക്ക് അനുകൂലമായ വിധി വന്ന് ഒരു മാസം പിന്നിടുമ്പോഴും നടപടി ക്രമങ്ങള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

ചില രാഷ്‌ട്രീയ നേതാക്കന്‍മാരുടെ സ്വാധീനം മൂലമാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്തത് എന്നു പറയപ്പെടുന്നു. ഹൈക്കോടതി, പഞ്ചായത്ത്, പോലീസ് എന്നിവരെ പരാതിയുമായി സമീപിക്കാന്‍ മുന്നില്‍ നിന്ന ചിലരെ കൊല്ലുമെന്ന ഭീഷണി വരെ ഉയരുമ്പോഴും അധികാരവര്‍ഗ്ഗം അപകടകരമായ മൗനത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.