പയ്യന്നൂര്‍: ദളിത് വിഭാഗത്തില്‍പെട്ട വൃദ്ധസ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ സിപിഎമ്മിന്റെ മുളക് വെള്ള പ്രയോഗം. പയ്യന്നൂര്‍ എടാട്ടെ എരമംഗലത്ത് വീട്ടില്‍ നാരായണിക്കും മകള്‍ ചന്ദ്രികക്കും നേരെയാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. തൊണ്ണൂറ് വയസ്സുള്ള നാരായണിയും മകള്‍ ചന്ദ്രികയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ വീട്ടില്‍ ഫോണ്‍ സൗകര്യമില്ലാത്തതിനാല്‍ ഇന്നലെ പത്ത് മണിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇവിടെയുള്ള ഏക ദളിത് കുടുംബമാണിത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനായ അഭിരാജിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അക്രമം നടത്തിയത്. മുളക് കലക്കിയ വെള്ളം ഇവരുടെ ദേഹത്തൊഴിക്കുകയായിരുന്നു. നിങ്ങളെ ഇവിടെ താമസിക്കാനനനുവദിക്കില്ലെന്ന് ആക്രോശിച്ചാണ് അക്രമം നടത്തിയതെന്ന് ചന്ദ്രിക പറഞ്ഞു. സിപിഎം സംഘത്തിന്റെ നിരന്തരമായ പീഡനം കാരണം ചന്ദ്രികയുടെ മകള്‍ ചിത്രലേഖയും കുടുംബവും ഇപ്പോള്‍ കണ്ണൂരില്‍ വാടകവീട്ടിലാണ് താമസം. പയ്യന്നൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: