Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആവശ്യത്തിന് ജീവനക്കാരില്ല : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 09:23 pm IST
inWayanad

 

കല്‍പ്പറ്റ : മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തണമെന്ന് പദ്ധതിയിട്ട ജനറല്‍ ആശുപത്രിയുടെ ദുരവസ്ഥ കാണുക. ദിവസവും എത്തുന്നത് അഞ്ഞുറോളം രോഗികള്‍. ആകെയുള്ളത് 6 ഡോക്ടമാര്‍. ആവശ്യമുള്ളത് 30 പേര്‍. വാര്‍ഡില്‍ വേണ്ടത് 250 ബെഡുകള്‍. നിലവിലുള്ളത് 43 എണ്ണം. നേഴ്‌സുമാര്‍ വേണ്ടത് 72. ഉള്ളത് 19. ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ ലെ സെക്രട്ടറി, ലെ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക്, എല്‍.ഡി.സി/ യു.ഡി.സി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് റെക്കോര്‍ഡ് ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്‍ഡ് ഡ്രൈവര്‍, വാന്‍ ക്ലീനര്‍, ശിശുരോഗ വിദഗ്ദന്‍, ജൂനിയര്‍ ശിശുരോഗ വിദഗ്ദന്‍, അസ്ഥിരോഗ വിദഗ്ദന്‍, ഇ.എന്‍.ടി, സര്‍ജന്‍, അനസ്‌തേഷ്യനിസ്റ്റ് ത്വക്ക് രോഗവിദഗ്ധന്‍, നേത്രരോഗ വിദഗ്ധന്‍, സൈക്യാട്രിസ്റ്റ് ഇവരാരും ഇവിടെയില്ല. തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. സ്റ്റാഫില്ലാത്തതിനാല്‍ ബ്ലഡ് ബാങ്ക്, ലാബ്, ഇസിജി, ഫാര്‍മസി, എക്‌സറേ, ഓപ്പറേഷന്‍ തിയേറ്റര്‍, കാഷ്വാലിറ്റി തുടങ്ങി എല്ലാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റി. കുടിവെള്ളം പോലും എല്ലാദിവസവും കിട്ടുന്നില്ല. ആശുപത്രി പരിസരത്ത് ലൈറ്റില്ലാത്തതിനാല്‍ സമൂഹവിരുദ്ധരുടെ താവളമായി ആശുപത്രി മാറി. എങ്ങനെയൊക്കെയോ ഉന്തിത്തള്ളി മുന്നോട്ടുപോവുകയാണ് ജനറല്‍ ആശുപത്രിയെന്നു പേരുള്ള ഈ ചികിത്സാലയം. ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നിലവാരം പോലുമില്ലാത്ത ജനറല്‍ ആശുപത്രി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവയുടെ മുകളിലും മെഡിക്കല്‍ കോളേജിന്റെ തൊട്ടുതാഴെയുമുള്ള പദവിയാണ് ജനറല്‍ ആശുപത്രിയുടേത്. എന്നാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനും താഴെയാണ് ആശുപത്രിയുടെ നിലവാരം. സാധാരണയായി പിഎച്ച്എസി, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് രോഗികളെ റഫര്‍ ചെയ്യുക ജനറല്‍ ആശുപത്രികളിലേക്കാണ്. ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍. ഇവിടെനിന്നും പദവിയില്‍ താഴെയുള്ള ആശുപത്രിയിലേക്കാണ് രോഗികളെ കൊണ്ടുപോകുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും, സ്റ്റാഫും ഇല്ലാതെ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റിയിട്ടും ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമായിരിക്കുന്നു. മിനിമം വേണ്ട ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ എന്നിവരുടെ ലിസ്റ്റുകള്‍ വകുപ്പ് മന്ത്രിക്ക് കൊടുത്തിട്ട് നാളേറെയായി. നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഡിഎംഒയ്‌ക്ക് വീണ്ടും ഒഴിവുകളുടെ ലിസ്റ്റ് കൊടുത്തിരിക്കുകയാണ്. കമ്യുണിറ്റി ഹെല്‍ത്ത് സെന്ററിന് 50, താലൂക്കാശുുപത്രിക്ക് 100, ജില്ലാ ആശുപത്രിക്ക് 150, എന്നിങ്ങനെയാണ് കിടത്തി ചികിത്സക്ക് വേണ്ട ബെഡ്ഡുകളുടെ എണ്ണം. അതിനാവശ്യമായ ഡോക്ടര്‍മാരും സ്റ്റാഫും വേണം. എന്നാല്‍ ഈ ജനറല്‍ ആശുപത്രയിലുള്ളത് 43 ബെഡുകള്‍ മാത്രം. കേരളത്തില്‍ ഇത്തരത്തിലുള്ള ഏക ജനറല്‍ ആശുപത്രയായിരിക്കും വയനാട്ടിലേത്. ചില പിഎച്ച്‌സികളിലെ വാര്‍ഡുകളില്‍ പോലും ഇത്രയും എണ്ണം ബെഡിന്റെ കിടത്തി ചികിത്സയുണ്ടാകും. പി കെ ശ്രീമിതി ആരോഗ്യവകുപ്പു മന്ത്രിയാപ്പോഴാണ് ജനറല്‍ ആശുപത്രിയാക്കിയത്. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രിയെ തിരിഞ്ഞു നോക്കിയില്ല. സ്ഥലം എംഎല്‍എയും ഈ ആതുരാലയത്തെ കൈയൊഴിഞ്ഞു. സ്റ്റാഫുകളെയോ, ഡോക്ടര്‍മാരെയോ നിയമിച്ചിട്ടില്ല. ഐ.പി. വാര്‍ഡ് വിപുലപ്പെടുത്തിയിട്ടുമില്ല. ആദിവാസി കോളനികളില്‍ ദിവസേന പരിശോധനയ്‌ക്ക് പോകുന്ന ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഡോക്ടറില്ല. നേഴ്‌സും ഫാര്‍മസിസ്റ്റുമാണ് ആദിവാസികളെ പരിശോധിക്കുന്നതും മരുന്നുനല്‍കുന്നതും. അനസ്തിസ്റ്റില്ലാത്തതിനാല്‍ ഓപറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനവും അവതാളത്തിലാണ്. ഓപ്പറേഷന് അടുത്തുള്ള സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയോ മറ്റുസ്ഥലത്തുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരെയോ ആശ്രയിക്കണം. ഇത് കൂടുതലും ബാധിക്കുക സാധാരണക്കാരെയും ആദിവാസികളെയുമാണ്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് പറഞ്ഞുവിട്ട ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ദിനംപ്രതിയുണ്ടാവുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം
World

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.