Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആവശ്യത്തിന് ജീവനക്കാരില്ല : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 09:23 pm IST
in Wayanad

 

കല്‍പ്പറ്റ : മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തണമെന്ന് പദ്ധതിയിട്ട ജനറല്‍ ആശുപത്രിയുടെ ദുരവസ്ഥ കാണുക. ദിവസവും എത്തുന്നത് അഞ്ഞുറോളം രോഗികള്‍. ആകെയുള്ളത് 6 ഡോക്ടമാര്‍. ആവശ്യമുള്ളത് 30 പേര്‍. വാര്‍ഡില്‍ വേണ്ടത് 250 ബെഡുകള്‍. നിലവിലുള്ളത് 43 എണ്ണം. നേഴ്‌സുമാര്‍ വേണ്ടത് 72. ഉള്ളത് 19. ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ ലെ സെക്രട്ടറി, ലെ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക്, എല്‍.ഡി.സി/ യു.ഡി.സി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് റെക്കോര്‍ഡ് ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്‍ഡ് ഡ്രൈവര്‍, വാന്‍ ക്ലീനര്‍, ശിശുരോഗ വിദഗ്ദന്‍, ജൂനിയര്‍ ശിശുരോഗ വിദഗ്ദന്‍, അസ്ഥിരോഗ വിദഗ്ദന്‍, ഇ.എന്‍.ടി, സര്‍ജന്‍, അനസ്‌തേഷ്യനിസ്റ്റ് ത്വക്ക് രോഗവിദഗ്ധന്‍, നേത്രരോഗ വിദഗ്ധന്‍, സൈക്യാട്രിസ്റ്റ് ഇവരാരും ഇവിടെയില്ല. തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. സ്റ്റാഫില്ലാത്തതിനാല്‍ ബ്ലഡ് ബാങ്ക്, ലാബ്, ഇസിജി, ഫാര്‍മസി, എക്‌സറേ, ഓപ്പറേഷന്‍ തിയേറ്റര്‍, കാഷ്വാലിറ്റി തുടങ്ങി എല്ലാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റി. കുടിവെള്ളം പോലും എല്ലാദിവസവും കിട്ടുന്നില്ല. ആശുപത്രി പരിസരത്ത് ലൈറ്റില്ലാത്തതിനാല്‍ സമൂഹവിരുദ്ധരുടെ താവളമായി ആശുപത്രി മാറി. എങ്ങനെയൊക്കെയോ ഉന്തിത്തള്ളി മുന്നോട്ടുപോവുകയാണ് ജനറല്‍ ആശുപത്രിയെന്നു പേരുള്ള ഈ ചികിത്സാലയം. ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നിലവാരം പോലുമില്ലാത്ത ജനറല്‍ ആശുപത്രി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവയുടെ മുകളിലും മെഡിക്കല്‍ കോളേജിന്റെ തൊട്ടുതാഴെയുമുള്ള പദവിയാണ് ജനറല്‍ ആശുപത്രിയുടേത്. എന്നാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനും താഴെയാണ് ആശുപത്രിയുടെ നിലവാരം. സാധാരണയായി പിഎച്ച്എസി, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് രോഗികളെ റഫര്‍ ചെയ്യുക ജനറല്‍ ആശുപത്രികളിലേക്കാണ്. ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍. ഇവിടെനിന്നും പദവിയില്‍ താഴെയുള്ള ആശുപത്രിയിലേക്കാണ് രോഗികളെ കൊണ്ടുപോകുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും, സ്റ്റാഫും ഇല്ലാതെ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റിയിട്ടും ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമായിരിക്കുന്നു. മിനിമം വേണ്ട ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ എന്നിവരുടെ ലിസ്റ്റുകള്‍ വകുപ്പ് മന്ത്രിക്ക് കൊടുത്തിട്ട് നാളേറെയായി. നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഡിഎംഒയ്‌ക്ക് വീണ്ടും ഒഴിവുകളുടെ ലിസ്റ്റ് കൊടുത്തിരിക്കുകയാണ്. കമ്യുണിറ്റി ഹെല്‍ത്ത് സെന്ററിന് 50, താലൂക്കാശുുപത്രിക്ക് 100, ജില്ലാ ആശുപത്രിക്ക് 150, എന്നിങ്ങനെയാണ് കിടത്തി ചികിത്സക്ക് വേണ്ട ബെഡ്ഡുകളുടെ എണ്ണം. അതിനാവശ്യമായ ഡോക്ടര്‍മാരും സ്റ്റാഫും വേണം. എന്നാല്‍ ഈ ജനറല്‍ ആശുപത്രയിലുള്ളത് 43 ബെഡുകള്‍ മാത്രം. കേരളത്തില്‍ ഇത്തരത്തിലുള്ള ഏക ജനറല്‍ ആശുപത്രയായിരിക്കും വയനാട്ടിലേത്. ചില പിഎച്ച്‌സികളിലെ വാര്‍ഡുകളില്‍ പോലും ഇത്രയും എണ്ണം ബെഡിന്റെ കിടത്തി ചികിത്സയുണ്ടാകും. പി കെ ശ്രീമിതി ആരോഗ്യവകുപ്പു മന്ത്രിയാപ്പോഴാണ് ജനറല്‍ ആശുപത്രിയാക്കിയത്. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രിയെ തിരിഞ്ഞു നോക്കിയില്ല. സ്ഥലം എംഎല്‍എയും ഈ ആതുരാലയത്തെ കൈയൊഴിഞ്ഞു. സ്റ്റാഫുകളെയോ, ഡോക്ടര്‍മാരെയോ നിയമിച്ചിട്ടില്ല. ഐ.പി. വാര്‍ഡ് വിപുലപ്പെടുത്തിയിട്ടുമില്ല. ആദിവാസി കോളനികളില്‍ ദിവസേന പരിശോധനയ്‌ക്ക് പോകുന്ന ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഡോക്ടറില്ല. നേഴ്‌സും ഫാര്‍മസിസ്റ്റുമാണ് ആദിവാസികളെ പരിശോധിക്കുന്നതും മരുന്നുനല്‍കുന്നതും. അനസ്തിസ്റ്റില്ലാത്തതിനാല്‍ ഓപറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനവും അവതാളത്തിലാണ്. ഓപ്പറേഷന് അടുത്തുള്ള സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയോ മറ്റുസ്ഥലത്തുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരെയോ ആശ്രയിക്കണം. ഇത് കൂടുതലും ബാധിക്കുക സാധാരണക്കാരെയും ആദിവാസികളെയുമാണ്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് പറഞ്ഞുവിട്ട ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ദിനംപ്രതിയുണ്ടാവുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.