Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കതിരൂര്‍ മനോജ്‌ വധം: നുണപരിശോധനയ്‌ക്ക്‌ തയ്യാറല്ലെന്ന്‌ പി.ജയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:07 am IST
in Kannur

കണ്ണൂര്‍/പാനൂര്‍: കതിരൂര്‍ മനോജ്‌ വധം. നുണപരിശോധനയ്‌ക്ക്‌ തയ്യാറല്ലെന്ന്‌ പി.ജയരാജന്‍. റിമാന്‍ഡു കാലാവധി ഏപ്രില്‍ എട്ടിലേക്ക്‌ നീട്ടി. ഇന്നലെ ചോദ്യംചെയ്യല്‍ രാവിലെ പത്തേകാലോടെ ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ അറിയില്ല, ഓര്‍മ്മയില്ലായെന്ന നിഷേധാത്മക മറുപടി തന്നെയാണ്‌ ജയരാജനില്‍ നിന്നും സിബിഐയ്‌ക്ക്‌ ലഭിച്ചത്‌. ഇതോടെ നുണപരിശോധനയ്‌ക്ക്‌ വിധേയമാകാന്‍ തയ്യാറാണോ എന്ന ചോദ്യം സിബിഐയില്‍ നിന്നുമുണ്ടായി. ഇതിനു തയ്യാറല്ലെന്നു ജയരാജന്റെ മറുപടിയും പൊടുന്നനെ തന്നെ വന്നു. ഒന്നാം പ്രതി വിക്രമന്‍, 11ാംപ്രതി കൃഷ്‌ണനെയും ഫോണില്‍ ബന്ധപ്പെട്ടുവെന്നത്‌ രേഖാമൂലം കാണിച്ചു കൊണ്ട്‌ സിബിഐ ചോദ്യമുയര്‍ത്തിയെങ്കിലും ഓര്‍മ്മയില്ലെന്ന മറുപടിയാണ്‌ ലഭിച്ചത്‌. മദ്യത്തിനടിമയായ വിക്രമനെ ബാംഗ്ലൂര്‍ നിംഹാന്‍സ്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ ഏര്‍പ്പാടു ചെയ്‌തു കൊടുത്തത്‌ ജയരാജന്‍ ഏറ്റെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകന്റെ ബന്ധുക്കള്‍ വന്നു പറഞ്ഞപ്പോള്‍ സഹായം ചെയ്‌തതാണെന്നും മറുപടിയുണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ മനോജ്‌ വധത്തില്‍ പങ്കാളികളാണെന്ന ചോദ്യത്തിനു അങ്ങിനെയുണ്ടെങ്കില്‍ അതിനു തനിക്കുത്തരവാദിത്വമില്ലായെന്ന മറുപടിയും സിബിഐയ്‌ക്ക്‌ ജയരാജന്‍ നല്‍കി. കേസില്‍ ഗൂഡാലോചനയില്‍ നിങ്ങള്‍ പങ്കെടുത്തത്‌ കേസിലെ പ്രതികളായ കിഴക്കെകതിരൂരിലെ മഹേഷ്‌, സുനില്‍കുമാര്‍ എന്നിവര്‍ സമ്മതിച്ചിട്ടുണ്ടെന്നും, തെളിവുകള്‍ കൈവശമുണ്ടെന്നും സിബിഐ പറഞ്ഞപ്പോള്‍ അതിനെപ്പറ്റി തനിക്കറിയില്ലെന്നു ജയരാജന്‍ മൊഴിഞ്ഞു. നാട്ടുകാരന്‍ എന്ന നിലയില്‍ മനോജിനെ അറിയാമായിരുന്നു. എന്നാല്‍ 16വര്‍ഷം മുന്‍പുളള പരിചയം മാത്രമാണ്‌ അത്‌. അതിനിങ്ങോട്ടു മനോജിനെ കുറിച്ചു എനിക്കറിയില്ലെന്നും, മനോജിനെ കൊല്ലാന്‍ ആസൂത്രണം നടത്തേണ്ട ആവശ്യം തനിക്കില്ലെന്നും പറഞ്ഞ ജയരാജന്‍, മനോജ്‌ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങളുടെ മകന്‍ ജെയിന്‍.പി.രാജ്‌ ഫെയ്‌സ്‌ബുക്കില്‍ കൊലയാളികള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ചു വരികളെഴുതിയതിനെ കുറിച്ചു ചോദിച്ചപ്പോള്‍ പതറി. അതിനെ കുറിച്ചറിയില്ലെന്നു ആദ്യം പറഞ്ഞെങ്കിലും, സിബിഐ ആ പോസ്റ്റിനെതിരെ ജയരാജന്‍ പ്രസ്‌താവനയിറക്കിയതിന്റെ പത്രവാര്‍ത്ത കാണിച്ചപ്പോള്‍ ഓര്‍മ്മകുറവു കൊണ്ടു പറ്റിയ അബദ്ധമാണെന്നു തിരുത്തി. ഉച്ചയ്‌ക്ക്‌ 2.30ന്‌ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി ജയരാജനെ കോടതി നടപടികള്‍ക്കായി മാറ്റി. നടപടികള്‍ പൂര്‍ത്തീകരിച്ച തലശേരി സെഷന്‍സ്‌ കോടതി ജഡ്‌ജി വി.ജി.അനില്‍കുമാര്‍ ഏപ്രില്‍ എട്ടിലേക്ക്‌ ജയരാജന്റെ റിമാന്‍ഡു നീട്ടി. തുടര്‍ന്ന്‌ ചോദ്യംചെയ്യല്‍ പുനരാരംഭിച്ചു.അറിയില്ല, ഓര്‍മ്മയില്ലായെന്ന ജയരാജന്റെ മറുപടിക്ക്‌, നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്‌ക്ക്‌ തയ്യാറാകുന്നതില്‍ കുഴപ്പമില്ലല്ലോയെന്നു സിബിഐയുടെ അവസാനത്തെ അടവു ജയരാജനെ കുഴയ്‌ക്കാനുളളതായിരുന്നു. അതിനു തയ്യാറല്ലായെന്ന മറുപടിയടക്കം വെച്ചു കൊണ്ടാണ്‌ സിബിഐ ഇന്നലെ കോടതിയില്‍ റിമാന്‍ഡു റിപ്പോര്‍ട്ടു നല്‍കിയത്‌. കേസന്വേഷണം മുന്നോട്ടു പോകാന്‍ കസ്റ്റഡിയില്‍ ലഭിക്കാതെ സാധ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ചോദ്യംചെയ്യാന്‍ കോടതി അനുവദിച്ച മൂന്നു ദിവസത്തെ സമയം ഇന്നലെ ആറുമണിയോടെ അവസാനിച്ചു. ഇന്നലെയും ജയില്‍സുപ്രണ്ട്‌ ചോദ്യംചെയ്യുന്ന കോണ്‍ഫറന്‍സ്‌ ഹാളില്‍ തന്നെയുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ പുറത്തുപോയെങ്കിലും ഉടനടി തിരിച്ചെത്തുകയും ചെയ്‌തു. കേസന്വേഷണത്തിന്റെ തുടര്‍നടപടികള്‍ക്കു ജയരാജനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത്‌ അത്യാവശ്യമാണെന്ന നിലപാടിലാണ്‌ സിബിഐ.അതിനായി കോടതിയെ അടുത്തദിവസം തന്നെ സമീപിക്കും. ഡിവൈഎസ്‌പി ഹരിഓംപ്രകാശ്‌, സിഐമാരായ സലീം, അനീഷ്‌ജോയി എന്നിവരുടെ നേതൃത്വത്തിലാണ്‌ ചോദ്യംചെയ്യല്‍ നടന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

Kerala

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

Kerala

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.