Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിബിഐ കസ്‌റ്റഡിയപേക്ഷ പിന്‍വലിച്ചാല്‍ ജയരാജന്റെ അത്ഭുതരോഗം ഭേദമായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 12:25 am IST
in Kannur

എം.പി.ഗോപാലകൃഷ്‌ണന്‍

തലശ്ശേരി: ആര്‍എസ്‌എസ്‌ കണ്ണൂര്‍ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടത്തുമ്പോഴും കൊലപാതകത്തിന്‌ ശേഷവും രോഗിയല്ലാതിരുന്ന പി.ജയരാജന്‍ മാറാരോഗിയായത്‌ സിബിഐ കേസന്വേഷണം ഏറ്റെടുത്തതോടെ. മനോജ്‌ വധക്കേസ്‌ യുഎപിഎ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ പോലും യാതൊരു ശാരീരിക അസ്വസ്ഥതകളും ജയരാജന്‌ അനുഭവപ്പെട്ടതായോ ചികിത്സ തേടിയതായോ ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നില്ല. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുമെന്നറിഞ്ഞ നിമിഷം മുതല്‍ ശാരീരികമായും മാനസികമായും വിഷമത അനുഭവപ്പെട്ടു തുടങ്ങിയതാണ്‌.

2014 സെപ്‌തംബര്‍ 1 ന്‌ രാവിലെ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി സിബിഐ ജയരാജന്‌ നോട്ടീസ്‌ അയച്ചതോടെയാണ്‌ വീരശൂര പരാക്രമിയായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക്‌ വിറയലും പനിയും തുടങ്ങിയത്‌. പല തവണ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു നോക്കി. എന്നിട്ടും രക്ഷയില്ലെന്നായപ്പോള്‍ വേദനിച്ചുകൊണ്ടിരിക്കുന്ന ഹൃദയവും പേറി തന്റെ തറവാട്ടു ക്ഷേത്രമായ പാറായിക്കാവ്‌ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ ഒരു നാള്‍ സിബിഐക്ക്‌ മുന്നില്‍ ഹാജരായി. അതിന്‌ ആവശ്യത്തിലേറെ പ്രചരണം നേടാനും ജനശ്രദ്ധ ആകര്‍ഷിക്കാനും കഴിഞ്ഞിരുന്നു. ആവശ്യമാണെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും അപ്പോള്‍ ഹാജരാകണമെന്നുമുള്ള പതിവ്‌ നിബന്ധനകളോടെ സിബിഐ ഈ വിപ്ലവകാരിയെ വിട്ടയച്ചു. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന പാറായിക്കാവ്‌ ഭഗവതി രക്ഷിച്ചതാണെന്ന്‌ ഉറച്ചു വിശ്വസിച്ച സഖാവിന്റെ അസുഖമെല്ലാം ഭേദമാവുകയും പൂര്‍വ്വാധികം ശക്തിയോടെ കണ്ണൂരില്‍ തന്റെ മേധാവിത്വം തുടരുകയും ചെയ്‌തു. തുടര്‍ന്ന്‌ ബുദ്ധിജീവിയായി ചാനല്‍ ചര്‍ച്ചകളിലും ചീറ്റപ്പുലിയായി പൊതുയോഗങ്ങളിലും കഴുകനെപ്പോലെ സംഘപരിവാരങ്ങള്‍ക്കെതിരെയും സിപിഎമ്മിന്റെ നവകേരള യാത്രയില്‍ ശ്രീകൃഷ്‌ണനായുമൊക്കെ ഷൈന്‍ ചെയ്യുന്ന സമയത്താണ്‌ സിബിഐയുടെ അടുത്ത നോട്ടീസ്‌ ചിത്ര ഗുപ്‌തന്റെ ഡയറിക്കുറിപ്പ്‌ പോലെ ജയരാജനെ തേടിയെത്തിയത്‌. ആ നിമിഷം തുടങ്ങിയ നെഞ്ചെരിച്ചല്‍ കേരളത്തിലെ മൂന്ന്‌ മെഡിക്കല്‍ കോളേജുകളിലെ വിദഗ്‌ദ ഡോക്‌ടര്‍മാരുടെ സംഘം ദിവസങ്ങളോളം തപസ്സ്‌ ചെയ്‌താണ്‌ ഒരു വിധത്തില്‍ അല്‍പ്പം ആശ്വാസത്തിലെത്തിച്ചത്‌. അതോടെ വീണ്ടും സിബിഐ തങ്ങളുടെ കര്‍ത്തവ്യവുമായി കോടതിയിലെത്തി. പ്രതിഭാഗം അഭിഭാഷകനും കോടതിയിലെത്തി. തന്റെ കക്ഷി ജയരാജന്‍ ഒരു ഡസനിലേറെ, വ്യക്തമായിപ്പറഞ്ഞാല്‍ 13 തരം മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന്‌ കോടതിയെ അറിയിച്ചു. അതിനാല്‍ ചോദ്യം ചെയ്യല്‍ ആശുപത്രിയില്‍ വെച്ചു തന്നെ നടത്തണമെന്നും വാദിച്ചിരിക്കുകയാണ്‌. ജയരാജന്റെ രോഗത്തെക്കുറിച്ചറിയാനും ചികിത്സിക്കാനുമാണ്‌ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്നപോലെയുള്ള ജയരാജന്റെ വക്കീലിന്റെ വാദം കേട്ടവര്‍ അന്തംവിട്ടുപോവുകയായിരുന്നു. എന്തായാലും സിബിഐ നല്‍കിയ കസ്റ്റഡി അപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ്‌ കോടതി നാളെയാണ്‌ പരിഗണിക്കുന്നത്‌. ജയരാജന്റെ രോഗത്തിനുള്ള യഥാര്‍ത്ഥ മരുന്ന്‌ സിബിഐയുടെ കൈവശമാണുള്ളത്‌. അത്‌ ലഭിക്കുന്നതു വരെ രോഗശാന്തി ലഭിക്കുമെന്ന്‌ തോന്നുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

പുതിയ വാര്‍ത്തകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.