Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ട്രാഫിക് പോലീസുകാര്‍ കുറവ്; നഗരത്തില്‍ അഴിയാക്കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 09:53 pm IST
in Idukki

തൊടുപുഴ: നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന് ആവിശ്യത്തിന് ജീവനക്കാരില്ലാത്തത് ട്രാഫിക് പോലീസിനെ വലക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ നഗരം കുരിക്കിലകപ്പെടാന്‍ ഇത് കാരണമാകുന്നു. രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലുമാണ് നഗരത്തില്‍ എറ്റവും കൂടുതല്‍ തിരക്കുള്ള സമയം. ഈ സമയത്തെ ഗതാഗത നിയന്ത്രണം പാളുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയുമാണ് ബാധിക്കുന്നത്. നിലവില്‍ 3 എസ്‌ഐമാര്‍, 2 എഎസ്‌ഐമാര്‍, 15 ലോക്കല്‍ പോലീസുകാര്‍, 2 എആര്‍ ക്യമ്പിലെ ജീവനക്കാര്‍, 6 ഹോം ഗാര്‍ഡുമാര്‍, 4 ട്രാഫിക് വാര്‍ഡന്‍മാരുമാണ് ട്രാഫിക്കില്‍ ഡ്യൂട്ടിയിലുള്ളത്. ജില്ലയില്‍ തൊടുപുഴയിലും കട്ടപ്പനയിലും ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപനം വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ നീക്കുപ്പോക്കുകളൊന്നും ന

ടന്നിട്ടില്ല. നിരവധി ചെറുകവലകളും നഗരത്തില്‍ നിന്നും അധികം മാറിയല്ലാതെ തന്നെ തിരക്കേറിയ നിരവധി ചെറു പട്ടണങ്ങളുമുള്ള സ്ഥലമാണ് തൊടുപുഴ. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഇവ നിയന്ത്രിക്കുന്നതിനായി 35 ല്‍ താഴെ ഉദ്യോഗസ്ഥരുടെ സേവനം മാത്രമാണ് ഇന്ന് ഉള്ളത്. ഇതാണ് സേവനം ലഭ്യമാക്കാന്‍ തടസ്സമാകുന്നതെന്നും ട്രാഫിക് എസ്‌ഐ പി ആര്‍ സജീവന്‍ പറയുന്നു. കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ച കുരുക്കിലമര്‍ന്ന് മുതലക്കോടം എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും ഇക്കാര്യം മേലുദ്ധ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി സ്‌ക്വയര്‍, സിവില്‍ സ്‌റ്റേഷനു മുന്‍വശം, ന്യൂമാന്‍ കോളേജ്, വിമലാലയം സ്‌കൂള്‍, പഴയ കെഎസ്ആര്‍ടിസി ജംഗഷന്‍, മങ്ങാട്ടുകവല, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ഷാപ്പുംപടി തുടങ്ങിയ ഇടങ്ങളിലാണ് നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുള്ളത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം സ്ഥലങ്ങളില്‍ നിലവില്‍ പോലീസിന്റെ സേവനം പേരിനുപോലും ലഭ്യമല്ല എന്നതാണ് വസ്തുത. ചാഴികാട്ട് ഹോസ്പിറ്റല്‍ ജംഗഷനില്‍ മുന്‍പ് പോലീസിന്റെ സേവനം ഉണ്ടായിരുന്നെങ്കിലും ഒരുമാസത്തോളമായി ഇതും നിലച്ചിരിക്കുകയാണ്. കാരിക്കോട്, കുമ്പംകല്ല്, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ, കുമാരംഗലം, മുതലക്കോടം, പട്ടയംകവല, കോലാനി, സെന്റ്‌മേരീസ് ആശുപത്രി, പുതിയ കെഎസ്ആര്‍ടിസി, റോട്ടറി ജംഗഷന്‍, കാഞ്ഞിരമറ്റം ജംഗഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ട്രാഫിക് പോലീസിന്റെ സേവനം അടിയന്തിരമായി വേണമെന്ന് നാട്ടുകാരും യാത്രക്കാരും ഒന്നടങ്കം ആവിശ്യപ്പെടുന്നുണ്ട്. പോലീസ് സ്‌റ്റേഷനു സമീപത്തായുള്ള കാഞ്ഞിരമറ്റം ബൈപ്പാസ് റോഡില്‍ നടപ്പാത കൈയ്യേറിയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് വഴിയാത്രക്കാരെ വലക്കുകയാണ്. ഇതേ പോലെ നിരവധി ഇടങ്ങളിലാണ് അശാസ്ത്രീയ പാര്‍ക്കിംഗ് മൂലം ഗതാഗത തടസ്സം നേരിടുന്നത്. മങ്ങാട്ടുകവല-മുതലക്കോടം റോഡ് ആരംഭിക്കുന്ന ഇടത്ത് വഴിയരികിലെ വാഹനങ്ങളുടെ പാര്‍ക്കിംഗ് യാത്രക്കാരെ പെരുവഴിയിലാക്കുകയാണ്. റോഡിനോട് ചേര്‍ന്നുള്ള കടകളും യാതൊരു ശ്രദ്ധയുമില്ലാത്ത പാര്‍ക്കിംഗുമാണ് ഇവിടെ സ്ഥിരം ഗതാഗത കുരുക്കിന് കാരണമാകുന്നത്. സമാന സ്ഥിതി തന്നെയാണ് പട്ടയം കവലയിലും കുമ്പംകല്ലിലും ഉള്ളത്. ഒരുവശത്ത് ഓട്ടോ സ്റ്റാന്റും മറുവശത്ത് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിഗും ഇവിടെ മറ്റ് വാഹനങ്ങളുടെ യാത്രയെ വിലക്കുകയാണ്. അതേ സമയം ട്രാഫിക്കിലേക്ക് ആവിശ്യമായ പോലീസുകാരെ നിയോഗിക്കാനുള്ള ശ്രമം നടക്കുന്നതായും വിശദമായി പഠിച്ചതിന് ശേ

ശഷം വേണ്ട നടപടി എടുക്കുമെന്നും ജില്ല പോലീസ് മേധാവി കെ വി ജോസഫ് പറഞ്ഞു. ട്രാഫിക് ഡ്യൂട്ടി സമയം രാവിലെ 8.30 മുതല്‍ ആക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവിശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.