ശ്രീ്നഗര്: ജമ്മുകശ്മീര്‍ ആര്‍എസ്പുര നിയന്ത്രണരേഖയ്ക്കു സമീപത്തായി പാക്കിസ്ഥാനില്‍നിന്നും ഭാരതത്തിലേക്കുള്ള തുരങ്കം കണ്ടെത്തി. 30 അടി നീളവും 10 അടി താഴ്ചയുമുള്ളതാണ് ഈ തുരങ്കം. പാക്കിസ്ഥാനില്‍ നിന്നും ഭീകരരേയും ആയുധങ്ങളേയും ഭാരതത്തിലേക്ക് എത്തിക്കുന്നതിനാവും തുരങ്കം നിര്‍മ്മിച്ചതെന്ന് ബിഎസ്എഫ് ജമ്മു റെയ്ഞ്ച് ഐജി: രാകേഷ് ശര്‍മ്മ അറിയിച്ചു.
എന്നാല്‍ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ ഭാരതത്തിന്റെ ഏതുഭാഗത്തേയ്ക്കാണ് തുരങ്കം തുറക്കുന്നതെന്ന് അറിയാനായിട്ടില്ല.
പാക്കിസ്ഥാനില്‍നിന്നും ഭാരതത്തിലേക്കുള്ള തുരങ്കങ്ങള്‍ ഇതിനു മുമ്പും കണ്ടെത്തിയിട്ടുണ്ട്. 2012ല്‍ സാംബ സെക്ടറില്‍ 400 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു.
ഓക്സിജന്‍ ലഭ്യതയ്ക്കും പ്രകാശത്തിനുമായി വെന്റിലേഷന് പൈപ്പുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുള്ളതായിരുന്നു ഇത്. 2009ല്‍ അഖനൂര്‍ സെക്ടറില്‍നിന്നും തുരങ്കം കണ്ടെത്തിയിട്ടുണ്ട്. തുരങ്കം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഫഌഗ് മീറ്റിങ്ങിന് ബിഎസ്എഫ് പാക്കിസ്ഥാന് സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: