കുമളി:വിലയിടിവിനും കനത്ത വേനലിനും പിന്നാലെ ഉദ്ദ്യോഗസ്ഥരും ഏലം കര്‍ഷകരെ മാനസികമായി പീഡിപ്പിക്കുന്നു.ലഹരി വസ്തുക്കള്‍ കള്ളകടത്ത് നടത്തുന്നവരോട് പുലര്‍ത്തുന്ന സമീപനമാണ് വില്‍പ്പന നികുതി വകുപ്പ് ഏലം കര്‍ഷകരോട് പുലര്‍ത്തുന്നത്. കഴിഞ്ഞ ദിവസം കുമളിക്ക് സമീപം പത്തുമുറിയില്‍ ഒരു ഇടത്തരം കര്ഷകന് ഉത്പന്നവുമായി ലേല കേന്ദ്രത്തിലേക്ക് പോകവേ പരിശോധനയുടെ പേരില്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മുപ്പതിനായിരത്തിലധികം രൂപ പിഴ ചുമത്തിയ സംഭവമുണ്ടായി. പണമടക്കാന്‍ മാര്‍ഗമില്ലാതെ വന്ന ഉടമ സമീപത്തെ വ്യാപാരികളുമായി ബന്ധപെട്ടു .ആകെ ഒന്നര ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഉത്പന്നത്തിന് യാതൊരു കണക്കുമില്ലാതെയാണ് ഇത്രയധികം തുക ഫൈനായി കുറിച്ചത്. സംഭവത്തെക്കുറിച്ച് വ്യാപാരി സംഘടന ഭാരവാഹികള്‍ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ ഉദ്ദ്യോഗസ്ഥന് ഒഴിഞ്ഞുമാറി.മറ്റൊരു കാര്‍ഷിക വിളയ്ക്കും ബാധകമല്ലാത്ത ,കാലഹരണപെട്ട വിപണന മാര്‍ഗ്ഗമാണ് എലവുമായി ബന്ധപെട്ട് ഇപ്പോഴും നിലനില്‍ക്കുന്നത്. കര്ഷകന് സ്വന്തം ഭൂമിയില്‍ വിളയിച്ചെടുക്കുന്ന ഉല്‍പ്പനം വിപണിയില്‍ വിലപേശി വില്‍ക്കാനുള്ള സാഹചര്യം ഇപ്പോഴും പരിമിതമാണ്.സ്പൈസിസ് ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള ലേല ഏജന്‍സികളിലൂടെ വില്‍ക്കാനുള്ള അവസരമാണ് ഉള്ളത്.ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കുന്നത് കുത്തക വ്യാപാരികളും. ജില്ലയില്‍ പ്രധാന സ്ഥലങ്ങളില്‍ മാത്രമാണ് ലേല ഏജന്‍സികള്‍ക്ക് കളക്ഷന്‍ സെന്ററുകളുള്ളത്. കൃഷിയിടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള കായ് പൂളിംഗ് കേന്ദ്രങ്ങളിലേക്ക് കര്ഷകന് സ്വന്തം ഉത്പന്നം കൊണ്ടുപോകണമെങ്കില്‍ കാര്‍ഡമമം രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്,കൂടാതെ വില്പന നികുതി വകുപ്പിന്റെ നിയമം അനുസാസിക്കുന്ന ഫോറംനംബര് 16 എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കണം എന്നാണ് വ്യവസ്ഥ. 10 സെന്റ് ഭൂമിയില്‍ ഏലം കൃഷി ചെയുന്നവര്‍ക്കും ഇത് ബാധകമാണ്.ചെറുകിട കര്ഷകന് ഇക്കാര്യങ്ങള്‍ പ്രായോഗികമല്ല എന്നു ബോധ്യമുള്ള അധികാരികള്‍ ,ഈ നിയമത്തിന്റെ മറവില്‍ കര്‍ഷകരെ ദ്രോഹിക്കുന്നു. ഏലം കര്‍ഷകരെ കെണിയില്‍ പെടുത്താന്‍ ഇടവഴികളില്‍ വില്പന നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ വാഹനത്തില്‍ കാത്തു കിടക്കുന്നത് കുമളിയിലെ പതിവ് കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: