Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പട്ടയ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ അത്തിക്കയം തെക്കേത്തൊടി നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 09:14 pm IST
in Pathanamthitta

പത്തനംതിട്ട: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ പട്ടയ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ റാന്നി അത്തിക്കയം തെക്കേത്തൊടി നിവാസികള്‍. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്ന സിറ്റിംഗിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഏപ്രില്‍ 20നകം ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ജില്ലാ കളക്ടറോടു നിര്‍ദേശിച്ചത്.

അത്തിക്കയം വില്ലേജിലെ മടന്തമണ്‍ – തെക്കേത്തൊട്ടി നിവാസികളായ 117 കുടുംബങ്ങള്‍ക്കു പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

പട്ടയപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അനില്‍ അത്തിക്കയം കമ്മീഷനില്‍ നല്‍കിയ പരാതിയാണ് കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്ന സിറ്റിംഗില്‍ പരിഗണിച്ചത്. പരാതിയില്‍ വനം, റവന്യൂവകുപ്പുകളുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ തേടിയിരുന്നു.

വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്കു പട്ടയം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടികളുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷനില്‍ റാന്നി ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് കമ്മീഷനു സ്വീകാര്യമായില്ല. തെക്കേത്തൊട്ടി പട്ടയം സംബന്ധിച്ച ഫയല്‍ കാണാനില്ലെന്നാണ് തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതു കമ്മീഷന്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഏപ്രില്‍ 20നകം വിശദീകരണം നല്‍കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറോടു കമ്മീഷന്‍ നിര്‍ദേശിച്ചത്.

നാടൊട്ടുക്ക് പട്ടയമേളകള്‍ നടക്കുമ്പോഴും റാന്നി താലൂക്കിലെ അത്തിക്കയം തെക്കേത്തൊട്ടി നിവാസികളുടെ പട്ടയപ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തീരുമാനമാകാതെ കിടന്ന പട്ടയപ്രശ്‌നങ്ങള്‍ക്കു വളരെവേഗം തീരുമാനമുണ്ടായെങ്കിലും തെക്കേത്തൊട്ടി നിവാസികളുടെ ആവശ്യങ്ങള്‍ക്കുനേരെ പുറംതിരിയുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

ചേത്തയ്‌ക്കല്‍ വില്ലേജില്‍ 781- 1 സര്‍വേ നമ്പരില്‍പെട്ട സ്ഥലമാണ് പ്രധാനമായും പട്ടയമില്ലാത്തത്. 1945 -55 കാലയളവില്‍ കൃഷി ആവശ്യങ്ങള്‍ക്കായി പാട്ടത്തിനെടുത്ത സ്ഥലമാണിത്. തിരുവിതാംകൂര്‍ രാജ്യത്തിലെ ഭരണമാറ്റത്തിന്റെ ഭാഗമായി 1955ലെ ഫോറസ്റ്ററുടെ ഉത്തരവു പ്രകാരം കര്‍ഷകരെ കുടിയിറക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ കര്‍ഷകര്‍ തിരു – കൊച്ചി രാജാവിനെ സമീപിക്കുകയും കുടിയൊഴിപ്പിക്കല്‍ നിരോധിച്ച് അദ്ദേഹം ഉത്തരവു നല്‍കുയും ചെയ്തു. 1977 ജനുവരി 13നാണ് സ്ഥലവാസിയായ പാലിയേക്കര വര്‍ഗീസ് ഏബ്രഹാം പട്ടയത്തിനുവേണ്ടി ആദ്യ അപേക്ഷ നല്‍കിയത്. ഇതിനു മറുപടിയായി റാന്നി വനം ഡിവിഷന്‍ ഓഫീസര്‍ നല്‍കിയ കത്തില്‍ റവന്യൂ അധികൃതരെ സമീപിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. 1993 ഒക്ടോബര്‍ ആറിന് അനില്‍ അത്തിക്കയം മുഖ്യമന്ത്രിയുടെ സ്പീഡ് പ്രോഗ്രാമില്‍ നല്കിയ പരാതിക്കുള്ള മറുപടിയില്‍ വസ്തു റവന്യൂ – വനം ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെന്നും സര്‍ക്കാരില്‍ നിന്നും ഉത്തരവ് ലഭിക്കുന്ന മുറയ്‌ക്ക് പട്ടയം നല്‍കുന്നതാണെന്നുമുള്ള അറിയിപ്പ് ജില്ലാ കളക്ടറുടേതായി ലഭിച്ചു.

തെക്കേത്തൊട്ടിയിലെ സ്ഥിരതാമസക്കാരായ 117 കുടുംബങ്ങളാണ് പട്ടയത്തിനുവേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. തെക്കേത്തൊട്ടിയിലെ 32 ഹെക്ടര്‍ പ്രദേശത്തിനാണ് പട്ടയം ഇല്ലാത്തത്. വര്‍ഷങ്ങള്‍ക്കു മുമ്പേ സ്ഥിരതാമസമാക്കുകയും കൃഷി നടത്തിവരികയും ചെയ്യുന്ന ഭൂമിക്കാണ് പട്ടയമില്ലാത്തത്. പൊതുപ്രവര്‍ത്തകനും സ്ഥലവാസിയുമായ അനില്‍ അത്തിക്കയത്തിന്റെ പരാതിയിലാണ് കമ്മീഷന്‍ തെളിവെടുക്കുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ചീഫ് സെക്രട്ടറി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരില്‍ നിന്നു വിശദീകരണം തേടിയിരുന്നു.

അരനൂറ്റാണ്ടായി തെക്കേത്തൊട്ടി പട്ടയത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാരുകളില്‍ നിവേദനങ്ങള്‍ പലതും നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. പട്ടയം നല്‍കുമെന്ന പ്രഖ്യാപനങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലുള്ള പല സര്‍വേകളും നാട്ടുകാര്‍ കണ്ടതാണ്. തീരുമാനം വൈകിയതോടെയാണ് കൈവശകര്‍ഷകര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.