Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 05:58 pm IST
inVaradyam

ചങ്ങമ്പുഴയുടെ നീട്ടിവായനയായിരുന്നു ഒ.എന്‍.വി. കുറുപ്പ്. പത്താംക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ അടുത്തടുത്ത പുറങ്ങളിലായി ചങ്ങമ്പുഴയും ഒഎന്‍വിയും സ്‌നേഹത്തോടെ കഴിഞ്ഞു. ഇരുവര്‍ക്കുമിടയില്‍ കാല്‍പ്പനികതയുടെ ഒരു പാലമുണ്ടായിരുന്നു. ഇടപ്പള്ളിയും ചവറയും ആ പാലത്തിനപ്പുറവും ഇപ്പുറവും ആര്‍ദ്രതയോടെ നിലകൊണ്ടു.

”ഒരു പകുതി പ്രജ്ഞയില്‍

നിഴലും നിലാവും

മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും” എന്ന് ചങ്ങമ്പുഴ കുറുകിയപ്പോള്‍ ഇനിയും മരിക്കാത്ത ഭൂമിയുമായി ഒഎന്‍വി വ്യാകുലപ്പെട്ടു. പ്രശസ്ത ഭാരതീയ തത്വചിന്താ പണ്ഡിതന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ പത്‌നി കാഞ്ചനയുടേതായിരുന്നു ക്ലാസ്. കുട്ടികളെ തല്ലാമായിരുന്ന അക്കാലത്തും ചൂരലുതൊടാതെ കാഞ്ചനടീച്ചര്‍ മലയാളത്തിന്റെ വിശുദ്ധി കാത്തു. ഒഎന്‍വിയുടെയുംകൂടി വിശുദ്ധിയായിരുന്നു അത്. ഒഎന്‍വിയുടെ കവിതയിലെ ആകുലതയില്‍ അന്നത്തെ പത്താംക്ലാസുകാരുടെ കണ്ണുനിറഞ്ഞു.

പിന്നീട് ഒഎന്‍വി കടമ്പുപോലെ പൂക്കുന്നത് ചലച്ചിത്രഗാനങ്ങളിലൂടെയാണ്. ഭദ്രന്‍ എന്ന സംവിധായകന്റെ ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന സിനിമയിലെ വാതില്‍പ്പുഴുതിലൂടെന്‍മുന്നില്‍ കുങ്കുമം എന്ന ഗാനം എത്രതവണയാണ് കേട്ടത്. മൊബൈല്‍ വരാത്ത അന്നത്തെ കാലത്തെ കൗമാരസ്വപ്‌നങ്ങളില്‍ സിനിമയിലെ നായിക കാര്‍ത്തികയുടെ കണ്ണുകള്‍ തിളങ്ങിനിന്നു. കലഹിച്ചും നൃത്തംചെയ്തും നൊമ്പരപ്പെട്ടും നിന്ന കാര്‍ത്തികയുടെ കഥാപാത്രത്തിന്റെ അനുരാഗത്തിന്റെ സങ്കീര്‍ണതയെ എത്ര തീക്ഷ്ണമായാണ് ഒഎന്‍വി വരികളിലേക്ക് ഒപ്പിയെടുത്തത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇഎംഎസിനേക്കാളും കടപ്പെട്ടരിക്കുന്നത് ഒഎന്‍വിയോടാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. മലയാളി വിപ്ലവത്തിന്റെ കൊടിപിടിച്ചത് ദാസ് ക്യാപിറ്റല്‍ വായിച്ചിട്ടല്ല. കെപിഎസിയുടെ നാടകങ്ങള്‍ കണ്ടിട്ടാണ്. അതിലെ ഗാനങ്ങള്‍ ഹൃദയത്തിലേറ്റിയാണ്. ഒഎന്‍വി-ദേവരാജന്‍ കാവ്യദ്വന്ദം അക്കാലത്തെ ഏതൊരു ചെറുപ്പക്കാരനെയാണ് പ്രതീക്ഷയുടെ പുതിയ പുലരികള്‍ സ്വപ്‌നം കാണിക്കാതിരുന്നത്?

മലയാളി പ്രണയിച്ചതും ഒഎന്‍വിയിലൂടെയാണ്. ഇന്ന് നാല്‍പതാം വയസില്‍ എത്തിനില്‍ക്കുന്ന തലമുറയുടെ പ്രണയത്തിന്റെ വാലന്റൈന്‍ ഒഎന്‍വിയായിരുന്നു.

ജാലകത്തിലെ ”ഒരുദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളുമായ് നീയെന്റെ മുന്നില്‍ നിന്നു” എന്ന ഗാനം പാടാത്ത ഏതു കാമുകനാണ് ഇന്ന് നാല്‍പതുകളില്‍ നരച്ച് ഡൈയിട്ടും ഇടാതെയും ജീവിച്ചിരിക്കുന്നത്.

കോളേജ് ക്യാമ്പസുകളിലെ അരളിമരങ്ങള്‍ക്കിടയിലൂടെ കടന്നുപോയ എല്ലാ പച്ചപ്പാവാടപെണ്‍കുട്ടികള്‍ക്കും അന്ന് പാര്‍വ്വതിയുടെ മുഖഛായയായിരുന്നു. മേല്‍ച്ചുണ്ടും മൂക്കും വിയര്‍ക്കുന്ന പാര്‍വ്വതി. വിടര്‍ന്ന കണ്ണുകളുമായി പാര്‍വ്വതി. ഒഎന്‍വിയുടെ വരികളായിരുന്നു ആ ചിത്രത്തിന്റെയും കാതല്‍.

ചില്ല് എന്ന ചിത്രത്തിലെ ”ചൈത്രം ചായം ചാലിച്ചു” എന്ന അതിമനോഹരഗാനം എങ്ങനെ നാം മറക്കും? മലയാളസിനിമ ആദ്യമായി ആണുങ്ങളെ കേറി എടാ എന്നു പെണ്ണിനെക്കൊണ്ട് വിളിപ്പിച്ചത് ചില്ലിലൂടെയാണ്. ശാന്തികൃഷ്ണയുടെ പ്രണയസൗഹൃദാന്തരങ്ങളിലെ നിറഭേദങ്ങളെ ഇതിലും മനോഹരമായി വേറെ ഏത് കവിക്കാണ് അക്ഷരപ്പകര്‍ച്ച നടത്താന്‍ പറ്റുക?

ഒഎന്‍വി മലയാളകവിതയുടെ യൗവ്വനമായിരുന്നു. ഒരു ഒറ്റമരക്കാട്. ശതാഭിഷേകം കഴിഞ്ഞെന്നു പറയുമ്പോഴും എഴുത്തിലെ യുവത്വം കൈവിടാതെ കാത്തുസൂക്ഷിച്ച ആഗ്‌നേയം. ഭാരതീയത ഒഎന്‍വിയുടെ ആത്മാവായിരുന്നു. നാനാത്വത്തിലെ ഏകത്വമല്ല ഏകത്വത്തിന്റെ നാനാത്വമായ ഭാരതീയതയായിരുന്നു ഒഎന്‍വിയുടെ സത്ത.

”ഭാരതഹൃദയവിപഞ്ചിയിലുണരും

രാഗമാലിക നാം” എന്ന ഗാനം മൂളാത്ത ഏതു ദേശഭക്തനാണുള്ളത്. ഇന്നായിരുന്നു ഒഎന്‍വിയുടെ യൗവ്വനം കേരളത്തെ കടന്നുപോയിരുന്നതെങ്കില്‍ തീര്‍ച്ചയായും ഭാരതീയമൂല്യങ്ങളുയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം തൂലിക ചലിപ്പിച്ചേനെ. നിര്‍ഭാഗ്യവശാല്‍ യൗവ്വനത്തില്‍ ഉറച്ചുപോകുന്ന കപ്പലുകളാണ് നാം. ഒഎന്‍വിയുടെ ഹൃദയം കമ്യൂണിസമെന്ന ശൈത്യത്തിലാണ് ഉറച്ചത്. അതാരുടെ നേട്ടമാണ്- അല്ലെങ്കില്‍ നഷ്ടമാണ്. അറിയില്ല. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കടമെടുത്തു പറഞ്ഞാല്‍ പ്രതിഭകള്‍ക്ക് രാജ്യമോ മതമോ ഭാഷയോ പാര്‍ട്ടിയോ ഇല്ല. കവി കാലത്തിന്റെ കണ്ണാണ്. കാലം കവിയിലൂടെ മുഖംനോക്കുന്നു. ഈ വിയോഗം പകരംവെയ്‌ക്കാനില്ലാത്തതാണ്. നാം ഒഎന്‍വിയെ ഓര്‍ക്കുകയേയില്ല. കാരണം മറക്കാന്‍ കഴിയാത്ത ഒരാളെ എങ്ങനെ ഓര്‍ക്കും?

”നിറങ്ങള്‍ തന്‍ നൃത്തം

പൊലിഞ്ഞൊരീ മണ്ണില്‍

മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ?

മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ?

ടിവിയില്‍ പുതുഗായിക സിതാര പാടുന്നു. സിതാരയുടെ ശബ്ദത്തിലെ വിഷാദം കണ്ണുനനയിക്കുന്നതാണ്. അന്നേരം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്: ”മരം കൊള്ളുന്ന വെയിലാണ് തണല്‍”! നമുക്ക് ഒഎന്‍വിയാണാ മരം. കവിത തണല്‍. നാം ആ തണലില്‍ ചൂടകറ്റാന്‍ കയറിനില്‍ക്കുന്ന വെറും വഴിയാത്രക്കാര്‍ മാത്രം.

ഫോണ്‍: 9037135337

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.