മൂന്നാര്‍: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ 32 ലക്ഷം രൂപയുടെ അഴിമതി നടത്തിയ ജീവനക്കാരനെ മൂന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തു. പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനായ അജേഷ് (31) ആണ് അറസ്റ്റിലായത്.് അടിമാലി സ്വദേശിയും സിവില്‍ സപ്ലൈസ് മൂന്നാര്‍ ഡിവിഷന് ഓഫീസിലെ ഉദ്യോഗസ്ഥനുമാണ് ഇദേഹം. 60 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുള്ളതായാണ് മൂന്നാര്‍ പോലീസ് പറയുന്നത്. സപ്ലൈകോയില്‍ വിതരണക്കാര്‍ക്ക് സാധനങ്ങള്‍ കൊടുത്ത ഇനത്തില്‍ 30 ലക്ഷത്തിന്റെ ബില്ല് തയാറാക്കാന്‍ ഇന്നലെ പിടിയിലായ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അറിയാതെ താലൂക്ക് സപ്ലൈ ഓഫീസിലെ അസി. മാനേജര്‍ ബാങ്കിലെത്തിയപ്പോഴാണ് 30 ലക്ഷത്തിന്റെ ഡിഡി തയാറാക്കിയ വിവരം അറിയുന്നത്. പിന്നിട് തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്റെ തട്ടിപ്പ് സംബന്ധിച്ച് മൂന്നാര്‍ പോലിസില്‍ പരാതി നല്കി. മൂന്നാര്‍ പോലീസ് തട്ടിപ്പ് സപ്ലൈകോ ഓഫീസില്‍ എത്തി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മൂന്നാര്‍ കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നടന്ന ലോക്കല്‍ ഓഡിറ്റില്‍ ചില പൊരുത്തക്കേടുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്പ്പറേഷന് മാനേജര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു ക്രിസ്തുമസ് പുതുവത്സര സീസണ് പ്രമാണിച്ച് അരി, മണ്ണെണ്ണ എന്നിവ വാങ്ങിയതിലും വില്‍പ്പന നടത്തിയതിലുമാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. 3, 5, 13 ലക്ഷം രൂപയുടെ വ്യാജ ബില്ലുകള്‍ ഇയാളുടെ പക്കല്‍ നിന്നും പിടിച്ചടുത്തതായാണ് വിവരം. തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു. മൂന്നാര്‍ എസ്ഐ വിഷ്ണുകുമാറിനാണ് അന്വേഷണ ചുമതല. എന്നാല്‍ സംഭവത്തില്‍ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നുണ്ടന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തിലേ ഇക്കാര്യങ്ങള്‍ വ്യക്തമാകു. ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാനുള്ള ഊര്‍ജിത ശ്രമം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: