Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടതി വിധി : സിപിഎമ്മിന്റെ വാദമുഖങ്ങളെല്ലാം പൊളിഞ്ഞു ; പാര്‍ട്ടിക്ക് ഇരട്ട പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:10 pm IST
in Kannur

സ്വന്തംലേഖകന്‍

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യഹരജി തളളിക്കൊണ്ട് കോടതി നിരത്തിയ വാദങ്ങള്‍ സിപിഎം കേസിന്റെ ആദ്യഘട്ടം തൊട്ട് ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളളയാണെന്ന് തെളിയിക്കുന്നതായി. കൊലപാതകം നടന്ന നിമിഷം തൊട്ട് കേസില്‍ ജയരാജന് പങ്കുണ്ടെന്നുളള സംഘപരിവാര്‍ സംഘടനകളുടെ അഭിപ്രായം ശരിവെയ്‌ക്കുന്നതു കൂടിയായി കോടതി വിധി. പ്രധാനമായും സിപിഎം ഉന്നയിച്ച രണ്ട് ആരോപണങ്ങള്‍ അതേപടി കോടതി തളളിയത് സിപിഎമ്മിന് ഇരട്ട പ്രഹരമായി മാറുകയും ചെയ്തു.

2015 മാര്‍ച്ച് 4ന് കേസ് സിബിഐ ഏറ്റെടുത്തതു മുതല്‍ സിപിഎം ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്ന് രാഷ്‌ട്രീയ പ്രേരിതമായ ഇടപെടലാണ് കേസില്‍ സിബിഐ അന്വേഷണത്തിനും യുഎപിഎ ചുമത്തപ്പെടാനും കാരണം എന്നായിരുന്നു. സിബിഐയെ കൊണ്ടു വന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ രാഷ്‌ട്രീയ ഇടപെടലാണെന്നും കേസില്‍ യുഎപിഎ ചുമത്തിയത് സംസ്ഥാന ഭരണം നടത്തുന്ന കോണ്‍ഗ്രസും സംഘപരിവാര്‍ സംഘടനകളും തമ്മിലുളള ഒത്തുകളിയാണെന്നുമായിരുന്നു പാര്‍ട്ടിയുടെ ആരോപണം. മാത്രമല്ല ജയരാജനെ കളളക്കേസില്‍ കുടുക്കുകയാണെന്നുളള ആരോപണവും ആദ്യഘട്ടം തൊട്ട് സിപിഎം ഉന്നയിച്ചു വരികയായിരുന്നു. എന്നാല്‍ ഇന്നലെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ വാദമുഖങ്ങള്‍ ഒന്നൊന്നായി തളളുന്നതായി. സിബിഐ ജയരാജനെ പ്രതിചേര്‍ത്തത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും രാഷ്‌ട്രീയക്കാരന് പ്രത്യേക പരിഗണനയില്ലെന്നും പ്രതിയുടെ പദവി പരിഗണിക്കാനാവില്ലെന്നും അക്രമത്തില്‍ ഒരാള്‍ മരിച്ചോ ആയിരം പേര്‍ മരിച്ചോയെന്ന് നോക്കിയല്ല കേസില്‍ യുഎപിഎ ചുമത്തുന്നതെന്നുമാണ് കോടതി വ്യക്തമാക്കിയത്. ജയരാജനൊഴികെ മറ്റാര്‍ക്കും കൊല്ലപ്പെട്ട മനോജിനോട് വിരോധമില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് സിബിഐയുടെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചത് എന്നത് സിപിഎം നടത്തിയ ആരോപണങ്ങളും കളള പ്രചരണങ്ങളുമെല്ലാം പച്ചക്കളളമായിരുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു. രാഷ്‌ട്രീയ ഇടപെടലാണെന്ന സിപിഎം അഭിഭാഷകരുടെ വാദങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കാതെയാണ് ജയരാജന്റെ ജാമ്യ ഹരജി ഡിവിഷന്‍ ബെഞ്ച് തളളിയത്. ആര്‍എസ്എസ് നേതൃത്വം ബിജെപി ദേശീയ പ്രസിഡണ്ട് അമിത്ഷായ്‌ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെ കേസില്‍ പ്രതിചേര്‍ത്തതെന്നും മറ്റും കഴിഞ്ഞ ദിവസം വ്യാപകമായ കുപ്രചരണങ്ങള്‍ സിപിഎം മുഖപത്രവും മറ്റ് ചില മാധ്യമങ്ങളും സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തുകയുണ്ടായി. എന്നാല്‍ ഇതെല്ലാം ആസൂത്രിതമായി നേതാവിനെ രക്ഷിക്കാനുളള സിപിഎം നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നു കൂടി കോടതിയുടെ കണ്ടെത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ്. കേസിലെ ഒന്നാം പ്രതി വിക്രമന്‍ ജയരാജന്റെ ഏറ്റവും അടുത്ത അനുയായിരുന്നുവെന്നും ഇയാളെ ഉപയോഗിച്ച് ജയരാജന്‍ മനോജിനെ വകവരുത്തുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇതും കോടതി പരാമര്‍ശത്തോടെ ശരിവെച്ചിരിക്കുകയാണ്.

കൂടാതെ എല്ലാ കാലത്തും കണ്ണൂരില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി രാഷ്‌ട്രീയ ശക്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അധികാരം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിച്ചും തങ്ങള്‍ക്കനുകൂലമാക്കി മാറ്റി രക്ഷപ്പെട്ടുവന്ന കണ്ണൂരിലെ സിപിഎം നേതൃത്വത്തിനും ജയരാജന് ജാമ്യം നിഷേധിച്ചു കൊണ്ടുളള ഹൈക്കോടതി പരാമര്‍ശങ്ങള്‍ കനത്ത തിരിച്ചടിയായി മാറി.

2014 സെപ്തംബര്‍ 1ന് രാവിലെ 11ന് മനോജ് സഞ്ചരിച്ച ഓമ്‌നി വാനിനു നേരെ കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ വെച്ച് സിപിഎം സംഘം ബോംബേറിഞ്ഞു മനോജിനെ വെട്ടികൊല്ലുകയായിരുന്നു. സിബിഐ തിരുവനന്തപുരം യൂനിറ്റിലെ എസ്പി ജോസ്‌മോഹന്‍, ഡിവൈഎസ്പി ഹരിഓംപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടത്തിയത്. 16 അംഗ കൊലയാളികളടക്കം 19പേരെ പ്രതിചേര്‍ത്ത് ആദ്യകുറ്റപത്രം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.പിന്നീട് ജയരാജനുള്‍പ്പെടെ 6 പ്രതികളെ ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തി സിബിഐ പ്രതി ചേര്‍ത്തു. 20 പ്രതിയായ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

കേസില്‍ പ്രതി ചേര്‍ക്കപ്പെടാതിരുന്ന ജയരാജന്‍ സിബിഐ രണ്ടു തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഹാജരാകാതെ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. രണ്ടു തവണയും കോടതി ജാമ്യ ഹരജി തളളി. ഇതിനു ശേഷം ജനുവരി 21 ന് 25-ാംപ്രതിയായി പി.ജയരാജനെ സിബിഐ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. തുടര്‍ന്ന് വീണ്ടും ജാമ്യത്തിനായി തലശ്ശേരി കോടതിയില്‍ ജാമ്യ ഹരജി നല്‍കിയെങ്കിലും ഹരജി തളളിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.