തൃപ്പൂണിത്തുറ: എസ്എഫ്ഐ നേതാക്കളുടെ നിരന്തരമായ മാനസിക പീഡനം മൂലം ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ ആവശ്യപ്പെട്ടു. കാരണക്കാരായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. എസ് എഫ്ഐ നേതാക്കള്‍ക്കെതിരെ പെണ്‍കുട്ടി കോളേജ് പ്രിന്‍സിപ്പലിന് പരാതി കൊടുത്തെങ്കിലും കോളേജ് മാനേജ്മെന്റ് കുറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് എടുത്തത്.
കൊടുത്ത പരാതി പിന്‍വലിക്കാന്‍ എസ്എഫ്ഐ നേതാക്കള്‍ പെണ്‍കുട്ടിയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരിന്നു.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ദളിത് വിരോധം നടപ്പാക്കാന്‍ എസ് എഫ് ഐ ശ്രമിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആര്‍എല്‍വി കോളേജില്‍ നടന്ന ഈ സംഭവം.
കുറ്റക്കാരായ എസ്എഫ്ഐ നേതാക്കളെയും കോളേജ് അധികാരികളെയും ഉടന്‍ അറസ്റ്റ് ചെയ്ത് കോളേജിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് എല്ലാവിധ സഹായങ്ങള്‍ നല്‍കുന്നതിനും നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: