ന്യൂഡൽഹി : യു.പി.എ. സർക്കാരും പാക് ചാരസംഘടനയായ ഐഎസ്ഐയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറി ആർ.വി.എസ്. മണി. മലപ്പുറത്ത് നിന്നുള്ള ഒരു മുസ്ലിം ലീഗ് കേന്ദ്രമന്ത്രി ഈ അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായിരുന്നു.
ഇതുസംബന്ധിച്ച കുറിപ്പുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുണ്ടെന്നും, ബന്ധപ്പെട്ട വ്യക്തി മരണപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും ആർ.വി.എസ്. മണി പറഞ്ഞു.മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിനെതിരെ പേരെടുത്തു പറയാതെയാണ് ഈ ഗുരുതര വെളിപ്പെടുത്തൽ.
‘ ഹിന്ദു ഭീകരവാദം’ എന്ന പ്രയോഗം കോൺഗ്രസ് ഭരണകാലത്ത് ബോധപൂർവം സൃഷ്ടിച്ചതാണെന്നും ആർ.വി.എസ്. മണി ചൂണ്ടിക്കാട്ടി. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ ആയിരുന്നു ആദ്യമായി ഈ പ്രയോഗം ഉപയോഗിച്ചത്. പിന്നീട് അത് സർക്കാർ രേഖകളിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി. 2010 ജൂലൈയിൽ ‘ഹിന്ദു ഭീകരവാദം’ എന്ന പദം ഔദ്യോഗിക സർക്കാർ രേഖകളിൽ ഇടം നേടി. ഇതിന് പിന്നിൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിമാരായ പി. ചിദംബരവും സുശീൽ കുമാർ ഷിൻഡെയും ഉണ്ടായിരുന്നുവെന്നും ‘ അദ്ദേഹം പറഞ്ഞു .











