കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാപ്പിനിശ്ശേരി മേഖലയില്‍ വ്യാപക സംഘര്‍ഷത്തിന് സിപിഎം നീക്കം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. സാധാരണയായി എതിരാളികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ പോലും നിര്‍ത്താന്‍ സാധിക്കാത്ത സിപിഎമ്മിന്റെ കോട്ടകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും വന്‍നേട്ടം കൊയ്യുകയും ചെയ്തിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ തുടര്‍ച്ചയായി അക്രമം അഴിച്ച് വിട്ട് ജനങ്ങളില്‍ ഭീതിപരത്തി നിശബ്ദരാക്കാമെന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ സിപിഎം നടത്തുന്ന അക്രത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി കോലത്ത്വയലിന് സമീപം വയലിലെകോട്ടത്തിനടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നിരവധി ബൈക്കുകളാണ് അന്ന് തല്ലിത്തകര്‍ത്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പിനിശ്ശേരിയിലെ ബിജുവിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് സിപിഎം സംഘം അടിച്ച് തകര്‍ത്തിരുന്നു. ബിജു വീട്ടിലുള്ളപ്പോഴാണ് അക്രമം നടന്നത്. പരിസര വാസികളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള ആര്‍എസ്എസ് പ്രവര്ത്തകന് പാലക്കല്‍ വീട്ടില്‍ വത്സന്റെ ഓട്ടോ കഴിഞ്ഞ ദിവസം സിപിഎം സംഘം കത്തിച്ചിരുന്നു. സമാധാനം നിലനില്‍ക്കുന്ന ചിറക്കലില്‍ സിപിഎം സംഘം നടത്തിയത് ഏകപക്ഷീയമായ അക്രമമായിരുന്നു. ആകാശ് കണ്ണന്, റനില്‍, നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് അക്രമത്തിന് നേതൃത്വം നല്‍കുന്നത്.
പ്രദേശത്ത് സമാധാനപരമായ അന്തരീക്ഷം നിലിര്‍ത്തുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം കണ്ണപുരം സ്റ്റേഷനില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളെ വിളിച്ച് ചേര്‍ത്തിരുന്നു. ഇവിടെയും പ്രകോപനപരമായ നിലപാടാണ് സിപിഎം നേതാക്കള്‍ സ്വീകരിച്ചത്. അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞതെങ്കിലും അക്രമികളെ തള്ളിപ്പറയാന്‍ നേതൃത്വം തയ്യാറായില്ല. പ്രദേശത്തെ ഉന്നത സിപിഎം നേതാക്കളുടെ അറിവും ഒത്താശയുമാണ് അക്രമത്തിന് പിന്നില്‍. വ്യാപകമായ അക്രത്തില്‍ കൂടി എതിരാളികളെ നിശ്ശബ്ദരാക്കാമെന്ന കുടില തന്ത്രമാണ് സിപിഎം ഇവിടെ നടപ്പിലാക്കുന്നത്. എന്നാല്‍ സമാധാനം നില്നില്ക്കുന്ന പ്രദേശങ്ങളില്‍ സിപിഎം ക്രമിനല്‍ സംഘങ്ങള്‍ നടത്തുന്ന വ്യാപകമായ അക്രമ സംഭവളില്‍ പ്രദേശവാസികളില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: