അനൂപ് തൊണ്ടിക്കുഴ
തൊടുപുഴ: ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്‍കി ഒഴുകുന്ന മലങ്കര കനാല്‍ നാശത്തിലേക്ക് വഴുതി പോകുന്നത് കനാലിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതം മാറ്റി മറയ്‌ക്കും. ഇരു കനാലുകളും ചേര്‍ന്ന് ഒഴുകുന്ന 65 ലധികം കിലോ മീറ്ററില്‍ കനാലിലെ ജലം തന്നെയാണ് പ്രധാന ജല സ്രോതസ്. മറ്റിടങ്ങളില്‍ മഴക്കാലത്ത് മാത്രം രൂപപ്പെടുന്ന വെള്ളച്ചാലുകള്‍ ഉള്ളപ്പോള്‍ എല്ലാ സമയത്തും ജീവനുള്ള ചാലുകളാണ് കന
ാലിന്റെ സമീപ പ്രദേശങ്ങളില്‍ ഉള്ളത്. കനാല്‍ സംരക്ഷണത്തിന് ചെറുവിരള്‍ പോലും അനക്കാന്‍ അധികൃതരോ നാട്ടുകാരോ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം പെരുമ്പിള്ളിച്ചിറയിലെ വിദ്യാര്‍ത്ഥികള്‍ കനാലിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സൈക്കിള്‍ റാലി നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഇത്തരത്തിലുള്ള ഒരു ശ്രമം കണ്ടിലെന്ന് നടിക്കരുത്. പ്രധാനമായി കനാല്‍ വെള്ളം മലിനീകരിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ നടപടികളാണ് അവസാനിപ്പിക്കേണ്ടത്. വെള്ളത്തിലേക്ക് കൂടില്‍ കെട്ടി തള്ളുന്ന വീട്ടുമാലിന്യങ്ങളും, മത്സ്യ മാംസ അവശിഷ്ടങ്ങളും, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളുമാണ് കനാലിനെ കൂടുതല്‍ മലിനമാക്കുന്നത്. ഇത് തടയുന്നതിനായി എംവിഐപിയും വിവിധ പഞ്ചായത്തുകളും കൈകോര്‍ക്കേണ്ടത് അനിവാര്യമാണ്. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കണം. ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന വരെ കണ്ടെത്തി കര്‍ശ്ശനമായ ശിക്ഷ നല്‍കണം. നിലവില്‍ ഫോട്ടോയോ, വിഡിയോയോ തെളിവായി ഇല്ലാതെ ഇവര്‍ക്കെതിരെ ഒരു പഞ്ചായത്തും നടപടി എടുക്കാറില്ല. പകല്‍ സമയം മാലിന്യം നിക്ഷേപിക്കാന്‍ ഇവരാരും ശ്രമിക്കാറില്ല. രാത്രിയുടെ മറപ്പറ്റി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുക എന്നത് പ്രായോഗികമല്ല. ഇത് തന്നെയാണ് മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുവാനും കാരണം. ഇതിന് ജനവാസം കുറഞ്ഞ മേഖലയില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുകയും, മറ്റിടങ്ങളില്‍ സമീപവാസികളുടെ സഹകരണത്തോടെ നിരീക്ഷണം ഏര്‍പ്പെടുത്തുകയുമാണ് ചെയ്യാനാവുക. കൂടാതെ മേഖല തിരിച്ച് പ്രത്യേക സ്‌ക്വാഡിനെ ഏര്‍പ്പെടുത്തി ഇടവേളകളിലുള്ള നിരീക്ഷണവും പരിശോദിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ്. മാലിന്യം ഏറ്റവും അധികം നിക്ഷേപിക്കുന്ന ഇടവെട്ടിയില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും മാര്‍ഗ്ഗം പഞ്ചായത്ത് അധികൃതര്‍ക്ക് സ്വീകരിക്കാവുന്നതാണ്. ജലം മലിനീകരിക്കുന്നത് കണ്ടെത്തിയാല്‍ ഈടാക്കുന്ന പിഴ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കണം. നിസാരമായ പിഴയും നിയമ നടപടികളുമാണ് ഇത്തരക്കാര്‍ക്ക് വിണ്ടും മാലിന്യം നിക്ഷേപിക്കാന്‍ പ്രജോധനമാകുന്നത്. ഇതിന് ആദ്യം തടയിടണം.മറ്റൊരു പ്രധാന വിഷയം കനാല്‍ കൈയ്യേറ്റമാണ്. സ്ഥലം കൈയ്യേറി കെട്ടിതിരിച്ച് ഗേറ്റുകള്‍ സ്ഥാപിച്ച ഇടം വരെ ഉണ്ട്. കനാല്‍ ബണ്ടിലെ കൃഷി നിര്‍ത്തണം. ഇതിന് നിലവിലെ കൃഷിയുടെ വിളവെടുപ്പിന് ശേഷം പുതിയ കൃഷി ഇറക്കുന്നത് തടഞ്ഞു കൊണ്ട് അധികൃതര്‍ ഉത്തരവ് ഇറക്കാന്‍ ധൈര്യം കാട്ടണം. കൃഷി മൂലം കനാല്‍ ബണ്ടിന് ബലക്ഷയം ഉണ്ടാകുന്നതിനോടൊപ്പം മണ്ണ് ഒഴുകിയെത്തുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്. കൈയേറിയ ഇടങ്ങള്‍ എംവിഐപി നേരിട്ട് അളന്ന് തിരിച്ച് ജണ്ടയിട്ട് കെട്ടി എടുക്കണം. കനാലിന്റെ സമീപത്ത് കൃഷിക്കായി മണ്ണിളക്കുന്നത് നിരോധിക്കണം. കുളിക്കടവുകള്‍ നിര്‍മ്മിക്കുന്നതിനായി ബണ്ട് തകര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കണം. പിഴ ചുമത്തുകയോ നശിപ്പിച്ച കോണ്‍കീറ്റ് പാളി ഇത്തരം ആളുകളെ കൊണ്ട് തന്നെ നിര്‍മ്മിപ്പിക്കുകയോ ആകാം. ആവിശ്വമെങ്കില്‍ സ്റ്റെപ്പ് നിര്‍മ്മിച്ച് കുളിക്കടവിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാം. ജനസംഖ്യാ കൂടിയ നിലയ്‌ക്ക് ഇത് അനിവാര്യമാണ്.മറ്റൊന്ന് തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ നന്നാക്കി ഗതാഗത യോഗ്യമാക്കുക എന്നതാണ്. കൂടാതെ ഇത് വഴിയുള്ള ഭാര വാഹനങ്ങളുടെ ഓട്ടം നിരോധിക്കണം. നിശ്ചിത ഇടങ്ങളില്‍ പഞ്ചായത്തുമായി ചേര്‍ന്ന് ഡിവൈഡറുകള്‍ സ്ഥാപിക്കണം. ഭാരവാഹനങ്ങള്‍ റോഡില്‍ കയറിയാല്‍ ഉയര്‍ന്ന പിഴ ഈടാക്കണം. കുറഞ്ഞപിഴ നിയമ ലംഘനം വര്‍ദ്ധിപ്പിക്കാനെ സഹായിക്കു. ഡിവൈഡറുകള്‍ തകര്‍ക്കാതിരിക്കാന്‍ സമീപത്തെ നാട്ടുകാരുടെ സഹായവും അനിവാര്യമാണ്. കനാലിലെ നിലവിലെ ചോര്‍ച്ച അടയ്‌ക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി തുടങ്ങണം.മുതലക്കോടം പഴുക്കാകുളത്ത് കനാല്‍ ഒരു വശത്തേക്ക് ഇരുന്ന് പോയതും, തൊണ്ടിക്കുഴ അക്വഡേറ്റിന് സമീപത്തെ ചോര്‍ച്ചയും, കല്ലാനിക്കല്‍ സ്‌കൂളിന് സമീപത്തെ ചോര്‍ച്ചയും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കേണ്ടവയാണ്. അധികൃതരും ജനങ്ങളും ഒത്തൊരുമയോടെ നശിക്കുന്ന ഈ ജലസ്രോതസിനായി ഒത്തുച്ചേരേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
(അവസാനിച്ചു)
















