Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സദാചാരക്കൊല: ഒരു വര്‍ഷമായിട്ടും പ്രഭാകരന്റെ കുടുംബത്തിന് നീതികിട്ടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 06:14 pm IST
inPalakkad

പട്ടാമ്പി: സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴും മുളയന്‍കാവ് മൂത്തേവീട്ടില്‍പടി പ്രഭാകരന്റെ കുടുംബത്തിന് നീതി ലഭിച്ചില്ല. 2015 ഫെബ്രുവരി 15നാണ് മുളയന്‍കാവ് പ്രഭാകരന്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് തൊട്ടുനാള്‍ നടന്ന തൃശൂരിലെ ചന്ദ്രബോസ് കൊലപാതകത്തില്‍ പ്രതി നിസാമിനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും പ്രഭാകരന്റെ കേസ് എങ്ങുമെത്തിയില്ല.

പ്രഭാകരന്റെ വീട് ഫെബ്രു 23 ന് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. പട്ടിക ജാതി വിഭാഗക്കാരായ നിര്‍ധന കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജോലിയും രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ ജില്ലാ കലക്ടര്‍ പതിനായിരം രൂപ കൊടുത്തതല്ലാതെ സര്‍ക്കാര്‍ ജോലിയോ വാഗ്ദാനം ചെയ്ത തുകയോ ഇതുവരെ ലഭിച്ചില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അപേക്ഷ നല്‍കിയെങ്കിലും സഹായത്തിന് അര്‍ഹരല്ലെന്ന റിപ്പോര്‍ട്ടാണ് കലക്ടറില്‍ നിന്നും ലഭിച്ചത്. ഐഎന്‍ടിയുസി മുളയന്‍കാവ് യൂണിറ്റിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട പ്രഭാകരന്‍. ഇയാളുടെ മരണശേഷം ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം അനാഥാവസ്ഥയിലാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികൃതര്‍ക്ക് പരാതി നല്‍കുന്നതിന് സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയതല്ലാതെ യാതൊരുവിധ നടപടിയുണ്ടായില്ലെന്നും പ്രഭാകരന്റെ ഭാര്യയും മക്കളും പറഞ്ഞു.

2015 ഫെബ്രുവരി 15ന് രാത്രിയാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുലുക്കല്ലൂര്‍ എരവത്രയില്‍ കൂലിപ്പണിക്ക് പോയ പ്രഭാകരനെ രാത്രി വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഭാകരന്റെ ഫോണില്‍ നിന്നും അജ്ഞാതനാണ് ഇയാള്‍ കൊല്ലപ്പെട്ടു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഇവിടെ ഒരു സ്ത്രീ താമസിക്കുന്ന വീടിനു സമീപംവച്ച് പ്രഭാകരനെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്ത് മര്‍ദിക്കുകയായിരുന്നു. അടിയേറ്റു മരിച്ച പ്രഭാകരന്റെ മൃതദേഹം വലിച്ചിഴച്ച് അടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഇരുപതോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പ്രാഥമിക അനേ്വഷണത്തില്‍ കണ്ടെത്തി.

പ്രഭാകരന്റെ ഭാര്യ പ്രേമകുമാരിയുടെ മൊഴിയനുസരിച്ച് കേസില്‍ പ്രതി ചേര്‍ത്ത 11 പേരെയും ചെര്‍പ്പുളശ്ശേരി സിഐ വിജയകുമാര്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തില്‍ വിട്ടു. പിന്നിട് കേസനേ്വഷണം എങ്ങുമെത്തിയില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നാണ് ഇത് സംബന്ധിച്ച് ചെര്‍പ്പുളശ്ശേരി പൊലീസ് പറയുന്നതെന്നും പ്രഭാകരന്റെ ഭാര്യ പ്രേമകുമാരി പരാതിപ്പെട്ടു.  മൂത്ത മകള്‍ പ്രസീദയെ വിവാഹം ചെയ്തയച്ചതിന്റെ ബാധ്യതകള്‍ തീരും മുന്‍പെയാണ് ഭര്‍ത്താവ് ദാരുണമായി കൊല്ലപ്പെട്ടത്. ഐടിസി കോഴ്‌സ് പൂര്‍ത്തിയാക്കിയ മകന്‍ പ്രവീണ്‍ ജോലിയില്ലാതെ വീട്ടിലിരിക്കയാണ്. ഇളയ മകള്‍ പ്രജിത എട്ടാം ക്ലാസില്‍ പഠിക്കുന്നു.

പ്രഭാകരന്റെ ഭാര്യാമാതാവിന്റെ സഹോദരിയും ഇവരുടെ വീട്ടിലാണ് കഴിയുന്നത്. നാട്ടുകാരുടെ സഹായത്താലാണ് ഇവരുടെ ജീവിതം. ഭര്‍ത്താവിന്റെ കൊലയാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പട്ടിക ജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.