Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലപ്പുറത്തിന്റെ മനംനിറച്ച് കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 07:36 am IST
in Malappuram

മലപ്പുറം: ഇടതും വലതും കെട്ടിപൊക്കിയ നുണക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച വിമോചനയാത്ര ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയത്. സമാപനദിനമായ ഇന്നലെ ഏഴ് മണ്ഡലങ്ങളിലാണ് യാത്രക്ക് സ്വീകരണം നല്‍കിയത്. അക്ഷരാര്‍ത്ഥത്തില്‍ മലപ്പുറത്തിന്റെ മനം നിറച്ചുകൊണ്ടാണ് സഹിഷ്ണുതയുടെ കാവല്‍ഭടന്‍ കുമ്മനം നയിക്കുന്ന യാത്ര കേരളത്തിന്റെ നെല്ലറയായ പാലക്കാടിലേക്ക് കടന്നത്.

ഇന്നലെത്തെ ആദ്യ സ്വീകരണം മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറത്തായിരുന്നു. തളി ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ പ്രത്യേക വേദിയിലേക്ക് വലിയ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ കുമ്മനത്തെ സ്വീകരിച്ചത്. ആയിരങ്ങള്‍ തങ്ങളുടെ പ്രിയനേതാവിന് വിജയാശംസകള്‍ നേരാന്‍ കാത്തുനിന്നു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു.

രണ്ടാമത്തെ സ്വീകരണം ജില്ലാ ആസ്ഥാനമായ മലപ്പുറത്തായിരുന്നു. ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്ത് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തൃപുരാന്തക ക്ഷേത്ര പരിസരത്ത് നിന്നും വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുറന്ന ജീപ്പില്‍ ജനസാഗരത്തിന് നടുവിലൂടെ കടന്നുപോകുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കാണാന്‍ ധാരാളം പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറത്തെ ന്യൂനപക്ഷങ്ങള്‍ ബിജെപിക്കെതിരാണെന്ന ഇടത് വലത് മുന്നണികളുടെ വാദം തെറ്റാണെന്ന് ജില്ലയിലെ സ്വീകരണങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.സി.ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനോപാകാര പദ്ധതികളെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് തീവ്രവാദ സംഘടനകളുടെ ഭീഷണി നേരിട്ട മേലാറ്റൂര്‍ സ്വദേശിനി അതികയും വേദിയിലുണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, ജില്ലാ സെക്രട്ടറി അഡ്വ.ശ്രീപ്രകാശ്, ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ പി.ടി.ആലിഹാജി, ജലീല്‍, അലി പുത്തനത്താണി തുടങ്ങിയവര്‍ പങ്കെടുത്തു.

മഞ്ചേരിയില്‍ ഊഷ്മളമായ സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.ജെ.ഉപേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, എ.എന്‍.രാധകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു എന്നിവര്‍ സംസാരിച്ചു.

ഏറനാട് മണ്ഡലത്തിലെ സ്വീകരണം എടവണ്ണയിലായിരുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ മണ്ഡലം പ്രസിഡന്റ് സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂരിലെ സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണയില്‍ യാത്ര സമാപിച്ചു. സമാപനസമ്മേളനം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ശിവദാസന്‍ അദ്ധ്യതക്ഷത വഹിച്ചു. ഇന്ന് പാലക്കാട് ജില്ലയില്‍ യാത്ര പര്യടനം ആരംഭിക്കും.

യാത്രയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ വിലയിരുത്തികൊണ്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ട്. സാംസ്‌കാരിക വിഭാഗം പ്രവര്‍ത്തകര്‍ നയിക്കുന്ന തെരുവ് നാടകം യാത്രയുടെ മുഖ്യ ആകര്‍ഷണമാണ്. എന്റെ നാട് എന്റെ പ്രതീക്ഷ എന്ന വിഷയത്തില്‍ അഭിപ്രായ കുറിപ്പുകള്‍ എഴുതി പെട്ടിയിലിടാനുള്ള സൗകര്യവും യാത്രയിലുടനീളം ഒരുക്കിയിരുന്നു. ധാരാളം ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. കേരളം ഇന്നൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും വരുത്തിവെച്ച വികസനമുരടിപ്പിന്റെ ആഴകയങ്ങളില്‍ നിന്നും കരകയറണമെങ്കില്‍ സുപ്രധാനമായ ഒരു രാഷ്‌ട്രീയ മാറ്റം വേണമെന്ന തിരിച്ചറിവിലാണ് കേരളം. എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് എന്ന പതിവുരീതികള്‍ വരുത്തിവെച്ച ദുരന്തത്തില്‍ നിന്നും കേരളജനത പഠിച്ച പാഠത്തില്‍ നിന്നാണ് പരിവര്‍ത്തനം രൂപമെടുക്കുന്നത്. മുന്നണി ഭരണത്തിന്റെ കെടുതികളില്‍ നിന്ന് മറ്റൊരു പോംവഴിയില്ലെന്ന സാഹചര്യമാണ്. ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇരുമുന്നണികളില്‍ നിന്നും വിടുതല്‍ തേടി വികസന മുന്നേറ്റത്തിന്റെ മറ്റൊരു കേരളം സാധ്യമാണെന്ന സുപ്രധാനമായ തിരിച്ചറിവാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. അവഗണിക്കപ്പെട്ട ദരിദ്രപക്ഷത്തിന്റെ മുന്നേറ്റമാണ് അത്. അന്നം. വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ രാഷ്‌ട്രീയമാണത്. തകര്‍ന്ന കേരളാ മോഡലിന്റെ ചാരകൂമ്പാരത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങാനുള്ള നവകേരളത്തിന്റെ പുതിയ മുദ്രാവാക്യം. ജനപക്ഷ വികസനത്തിന്റെയും പരിസ്ഥിതിരഞ്ജകമായ സ്ഥായിയായ വികസനത്തിന്റെയും സുസ്ഥിര സമീപനമാണത്. അടിച്ചമര്‍ത്തപ്പെട്ട വനവാസി സമൂഹത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നോക്ക വിഭാഗത്തിന്റെയും മോചനത്തിനുള്ള പുതിയ മാര്‍ഗ്ഗമാണത്. കേരളത്തെ കയ്യടക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് മൂലധനത്തിനെതിരായ മുന്നേറ്റമാണത്. കേരളത്തിന്റെ മനസാക്ഷിയെ തൊട്ടറിഞ്ഞ പാവങ്ങളുടെ പടത്തലവന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി നവകേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിലാണ്. കേരളത്തെ പുറകോട്ട് നയിച്ച ഇരുമുന്നണികളില്‍ നിന്നും മാത്രമല്ല നാടിന്റെ ഭദ്രതയെ തകര്‍ക്കുന്ന എല്ലാവിധ ശക്തികളില്‍ നിന്നുമുള്ള സ്ഥിരമോചനമാണ് വിമോചനയാത്രയുടെ ലക്ഷ്യവും ഉള്ളടക്കവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.