Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊലപാതകത്തിന്റെ അമരക്കാരന്‍ കൈ വിലങ്ങുമായി കാരാഗൃഹത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 02:34 pm IST
in Kannur

പാനൂര്‍: പതിറ്റാണ്ടുകളായി രാഷ്‌ട്രീയ അക്രമത്തിലൂടെ ജില്ലയെ കുപ്രസിദ്ധമാക്കിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ കൈവിലങ്ങുമായി കാരാഗൃഹത്തിലേക്ക് നീങ്ങുമ്പോള്‍ നൊമ്പരപ്പെടുന്ന ഒരുപാടു മനസ്സുകള്‍ക്ക് ഇനി സമാശ്വസിക്കാം. കണ്ണൂരിന്റെ ആരാച്ചാര്‍മാര്‍ ഒരോന്നായി നിയമത്തിന്റെ കുരുക്കിലേക്ക് കാല്‍വെക്കുന്ന അച്ഛാദിന്‍ വന്നതില്‍ രാഷ്‌ട്രീയഭേദമന്യേ എല്ലാവരും ഒരുപോലെ സന്തോഷിക്കും.

മനോജ് കൊല്ലപ്പെട്ടപ്പോള്‍ സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ചിട്ടു വര്‍ഷങ്ങളായെന്ന കുറിപ്പിട്ട പി.ജയരാജന്റെ മകന്‍ ഓര്‍ത്തില്ല ജില്ലയില്‍ പിടഞ്ഞു വീണുമരിച്ചവരുടെ കുടുംബങ്ങളെ. രാഷ്‌ട്രീയ എതിരാളികളെ എല്ലാം കൊന്നൊടുക്കാന്‍ യമനിയമം ഏറ്റെടുത്ത മനസുകള്‍ക്കു കാലംകരുതി വെച്ച ശിക്ഷയാണ് വരും ദിവസങ്ങളില്‍ ലഭ്യമാകുക. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ കതിരൂര്‍ മനോജ് വധത്തില്‍ 25-ാം പ്രതിയായി പി.ജയരാജന്‍ മാറിയത് യാദൃശ്ചികമാണെങ്കിലും ജില്ലയിലെ കരടുമാറ്റി വിമോചനത്തിനായുളള വഴിതെളിയുന്നതായി.

പി.ജയരാജന്‍ കിഴക്കെകതിരൂരിലെ തന്റെ തറവാടുക്ഷേത്രമായ പാറേകാവില്‍ വെച്ച് ആസൂത്രണം നടത്തി നടപ്പിലാക്കിയ കൊലയാണ് മനോജിന്റേത്. കിഴക്കെ കതിരൂരെന്ന രാവണന്‍കോട്ടയില്‍ സംഘാദര്‍ശം പ്രചരിപ്പിച്ചതിനു മനോജിനെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ചത് നിരവധി തവണയാണ്. 1997 ഒകടോബര്‍ 6 ന് ഡയമണ്ട് മുക്കില്‍ നിന്നും ശാഖകഴിഞ്ഞ് കിഴക്കെകതിരൂരിലെ തന്റെ വീട്ടിലേക്കു പോകുമ്പോള്‍ സിപിഎം സംഘം പതിയിരുന്നാക്രമിച്ചു. അന്നു രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. പക്ഷേ അക്രമിസംഘാംഗമായ സുരേന്ദ്രന്‍ അന്നു ആളുമാറി കൊലപ്പെട്ടു. അധികാര രാഷ്‌ട്രീയത്തിന്റെ പിന്‍ബലത്തില്‍ മനോജടക്കമുളളവരെ ആ കേസില്‍ പ്രതിയാക്കിയതും പി.ജയരാജന്റെ നേതൃത്വത്തിലായിരുന്നു. 1999 ജൂണ്‍ 29ന് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബേറിഞ്ഞു കൊല്ലാന്‍ നടത്തിയ ശ്രമവും വിഫലമായി. മനോജ് രക്ഷപ്പെട്ടതിനെ കളിയാക്കി പി.ജയരാജന്‍ പിന്നീട് പ്രസംഗിച്ചത് വിവാദമായിരുന്നു. അതിനുശേഷം 2010 ല്‍ പൊന്ന്യത്തു നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്കു വരുമ്പോള്‍ ബോംബേറിഞ്ഞു. എന്നാല്‍ ധീരതയോടെ അക്രമികളെ തുരത്തിയ മനോജ് അവിടെവെച്ചും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ 2014 സെപ്തംബര്‍ 1ന് കതിരൂര്‍ ഉക്കാസ്‌മെട്ടയില്‍ വെച്ച് മനോജ് സഞ്ചരിച്ച ഓമ്‌നി വാനിനു നേരെ ബോംബേറിഞ്ഞതിനു ശേഷം കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. പി.ജയരാജനു മനോജിനോടുളള പക സിബിഐ കോടതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തന്റെ സാമ്രാജ്യത്തില്‍ വളര്‍ന്നുവരുന്ന ആര്‍എസ്എസുകാരന്‍ തനിക്കു ഭീഷണിയാണെന്ന തിരിച്ചറിവായിരുന്നു മനോജിനു നേരെ തിരിയാന്‍ പി.ജയരാജനെ പ്രേരിപ്പിച്ചത്. ഓണമുണ്ണാന്‍ തന്റെ മകനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തിന്റെ രക്ഷിതാക്കള്‍ പി.ജയരാജന്റെ തിരുമുമ്പില്‍ നിന്നും കരഞ്ഞിട്ടും ആര്‍എസ്എസുകാരനായ മകന്‍ ഓണമുണ്ണേണ്ടായെന്ന ധിക്കാരമായിരുന്നു പി.ജയരാജനില്‍ നിന്നുമുണ്ടായത്. ആ വീട്ടിന്റെ പടിഞ്ഞാറ്റയില്‍ തെങ്ങുവെച്ചു പ്രതീകാത്മകമായി മകനെ കൊന്ന സിപിഎം നരഭോജികളുടെ ക്രൂരത സഹിക്ക വയ്യാതെ അവര്‍ വീടുവിട്ടു പോകുകയായിരുന്നു. പുറംലോകമറിയാത്ത ക്രൂരതയുടെ വ്യാളിമുഖമായിരുന്നു പി.ജയരാജന്റെത്. 1999 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെടി.ജയകൃഷ്ണന്‍ മാസ്റ്ററെ കൊല്ലാന്‍ കാട്ടാളന്‍മാരെ അയച്ചതും പി.ജയരാജനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അതു സാധൂകരിക്കുന്നതായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു ശേഷം കൊലയാളി ടി.കെ.രജീഷ് താനും, വിക്രമനുമടക്കമുളളവരാണ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തല്‍.

വിക്രമന്‍ പി.ജയരാജന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം തുടരന്വേഷണം നടത്തിയാല്‍ പി.ജയരാജന്റെ പങ്ക് പുറത്തു വരിക തന്നെ ചെയ്യും. 1994 ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് സഹകാര്യവാഹ് പി.മോഹനനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പി.ജയരാജന്‍ പ്രതിയായിരുന്നു. 2013ല്‍ തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂറിന്റെ കൊലയിലും പി.ജയരാജന്‍ പ്രതിയായി. പി.ജയരാജന്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിറുത്തി അക്രമിച്ചൂവെന്നതിനായിരുന്നു ഈ യുവാവിനെ സിപിഎംസംഘം പരസ്യവിചാരണ ചെയ്ത് കഴുത്തറുത്ത് കൊന്നത്. താലിബിനികളെ അനുസ്മരിപ്പിക്കും വിധമുളള ക്രൂരത. അതിനുശേഷം കേസില്‍ അറസ്റ്റു ചെയ്ത പി.ജയരാജനു വേണ്ടി കാശ്മീര്‍ വിഘടനവാദികളെ തോല്‍പ്പിക്കും വിധം ജില്ലയെ സിപിഎം കുരുതികളമാക്കി. ഞങ്ങളുടെ നേതാവ് നിരപരാധിയാണെന്നു പറഞ്ഞായിരുന്നു പോലീസ്സ്‌റ്റേഷനുകള്‍ അക്രമിക്കാന്‍ പ്രവര്‍ത്തകരെ ഇറക്കിയത്. ഇതാണ് പി.ജയരാജന്‍ എന്ന സിപിഎം ജില്ലാസെക്രട്ടറി.

എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ നിര്‍മ്മിച്ച മസ്തിഷ്‌കങ്ങള്‍ ഇന്നു നിയമവഴിയെ നീങ്ങുകയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സമൂഹത്തിനു നിര്‍വ്വചനം നടത്താന്‍ പറ്റാത്ത നേതാവ്. ഐആര്‍പിസിയെന്നും, പരിസ്ഥിതി സ്‌നേഹമെന്നുമൊക്കെ പറഞ്ഞ് പുതുവേഷം കെട്ടിയ പി.ജയരാജന്‍ കേസില്‍ നിന്നും രക്ഷനേടാന്‍ ഗണേശനെയും, ശ്രീകൃഷ്ണനെയും അവസാനം അയ്യപ്പനെയും അഭയം പ്രാപിച്ചിരുന്നു. വാളേടുത്തവന്‍ വാളാല്‍ എന്ന വിവക്ഷ ഇവിടെ അന്വര്‍ത്ഥമാകുന്നു. പരിയാരവും, എകെജി ആശുപത്രി വാസവും കഴിഞ്ഞാല്‍ സെന്‍ട്രല്‍ ജയിലിലെ കൂട്ടുകാരുടെ അരികിലെത്താനാണ് പി.ജയരാജന്റെ ശിഷ്ടജീവിതം. ഇതോടെ തോരാകണ്ണീരുമായി നീതിനിഷേധിക്കപ്പെട്ട കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍, അരിയില്‍ ഷുക്കൂര്‍, പി.മോഹനന്‍, കതിരൂര്‍ മനോജ് തുടങ്ങി ജീവന്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്കു നീതിയുടെ കാരുണ്യം ലഭിക്കുകയാണ്. ഒപ്പം കണ്ണൂരിന്റെ സമാധാനവും പുലരുമെന്നു ജനം പ്രത്യാശിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.