ടോക്കിയോ: ലോകമുത്തശ്ശന്‍ യാസുതറോ കോയിഡെ(112) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധ്യജപ്പാനിലെ നഗോയയില്‍ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ജപ്പാന്‍കാരനായ യാസുതറോ 1903 മാര്‍ച്ച് 13 നാണ് ജനിച്ചത്. 113 -ാം ജന്മദിനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് മരണം യാസുതറോയെ മടക്കിവിളിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ലോകമുത്തശ്ശന്‍ എന്ന ഗിന്നസ് റിക്കാര്‍ഡ് യാസുതറോയെ തേടിയെത്തിയത്. തന്റെ ദീര്‍ഘായുസിന്റെ രഹസ്യം ലോകമുത്തച്ഛന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മദ്യത്തെയും പുകവലിയേയും ജീവിതത്തിന്റെ വേലിക്കപ്പുറം നിര്‍ത്തിയതാണ് ആയുസിന്റെ സെഞ്ചുറി കടക്കാന്‍ സഹായിച്ചതെന്നാണ് ദീര്‍ഘജീവിതത്തിന്റെ രഹസ്യമായി യാസുതറോ കണ്ടത്.
യാസുതറോയുടെ മരണത്തോടെ മറ്റൊരു ജപ്പാന്കാരന് ലോകമുത്തശ്ശന്‍ പട്ടം ലഭിച്ചിരിക്കുകയാണ്. ടോക്കിയോ സ്വദേശി മസാമിറ്റ്സു യോഷിഡയാണ്(111) ഇനി ലോകമുത്തശ്ശന്‍. 1904 മേയിലാണ് യോഷിഡ ജനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: