പാനൂര്‍: അനധികൃത കരിങ്കല്‍ ക്വാറികള്‍ക്ക് പഞ്ചായത്ത് അധികൃതരുടെ ഒത്താശ. കുന്നോത്ത്പറമ്പ് പഞ്ചായത്ത് അഡീഷണല്‍ സെക്രട്ടറിയെ ജനകീയസമിതി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. അഡീഷണല്‍ സെക്രട്ടറി ലസിതയെയാണ് ഇന്നലെ രാവിലെ മുദ്രാവാക്യം വിളികളുമായി സ്ത്രീകളടക്കമുളള പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. കൊളവല്ലൂര്‍ വില്ലേജ് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടു തിരുത്തി ക്വാറി ഉടമയ്ക്ക് അനുകൂലമായി നിലപാടെടുത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെയാണ് ജനരോഷമുയര്ന്നിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരായ ഭാസ്ക്കരന്‍ വെളളൂര്‍, ജെയ്സണ്‍ ഡൊമനിക്ക്, ജനകീയ സമിതി ജില്ലാ സെക്രട്ടറി ഇ. മനീഷ്, കെപി.ദിനേശന്, വിനോദ് ചെറുപറമ്പ്, എ.രവീന്ദ്രന്, കെപി.ശാരദ തുടങ്ങിയവര്‍ നേതൃത്വം നല്കി. കൊളവല്ലൂര്‍ പോലീസ് സ്ഥലത്തെത്തി സമരക്കാരെ നീക്കം ചെയ്തു. ചിറ്റിക്കരയിലെ കരിങ്കല്‍ ക്വാറിയിലേക്ക് കഴിഞ്ഞ ദിവസം ജനകീയ സമിതി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: