പത്താന്‍കോട്: പത്താന്‍കോട്ടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുരുദാസ്പ്പൂര്‍ എസ്പി സല്‍വിന്ദര്‍ സിംഗിന്റെ ഒപ്പം ഉണ്ടായിരുന്ന സ്വര്‍ണ്ണക്കടക്കാരന്‍ രാജേഷ് വര്‍മ്മയും സംശയത്തിന്റെ മുള്‍മുനയില്‍. ഡിസംബര്‍ 31ന് ഭീകരര്‍ കാര്‍ തട്ടിയെടുക്കുന്ന സമയത്ത് തനിക്കൊപ്പം രാജേഷ് വര്‍മ്മയും കാറിലുശായിരുന്നതായി സല്‍വിന്ദര്‍ സിംഗ് പറഞ്ഞിരുന്നു. ഇയാളെ എന്‍ഐഎ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പത്താന്‍കോടെന്ന ചെറുജില്ലയിലെ ആഭരണക്കടകളാണ് സംശയത്തിന് ഇടയാക്കുന്നത്. റെവും ആറര ലക്ഷം ജനങ്ങള്‍ മാത്രമുള്ള പത്താന്‍കോട്ട് 450 സ്വര്‍ണ്ണക്കടകളാണ് ഉള്ളത്. അതായത് രണ്ടു ലക്ഷം പേര്‍ക്ക് 200 ജ്വല്ലറികള്‍. അവിടുത്തെ അന്ദ്രൂണ്‍ ബാസാറില്‍ മാത്രം നൂറിലേറെ സ്വര്‍ണ്ണക്കടകളുണ്ട്. വന്‍കിട വ്യവസായങ്ങളോ ബിസിനസ് സ്ഥാപനങ്ങളോ ഒന്നുമില്ലാത്ത ചെറുനഗരമാണ് പത്താന്‍കോട്.
മയക്കുമരുന്നു കടത്തുവഴി ലഭിക്കുന്ന അവിഹിത പണമാണ് സ്വര്‍ണ്ണം വാങ്ങാന്‍ ഉപയോഗിക്കുന്നതെന്നാണ് സംശയം. മയക്കുമരുന്ന് നല്‍കിയാല്‍ പണത്തിനു പകരം സ്വര്‍ണ്ണമാണ് നല്‍കുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഇത്രയേറെ സ്വര്‍ണ്ണക്കടകള്‍ അസ്വാഭാവികമാണ്, മുന്‍ഡിജിപി ശശികാന്ത് പറഞ്ഞു. സല്‍വിന്ദര്‍ സിംഗിന് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
എസ്പിയുമായി അടുത്ത ബന്ധുള്ള രാജേഷ് വര്‍മ്മ ഗുരുദാസ്പ്പൂര്‍ സ്വദേശിയാണ്. ഭീകരര്‍ കാര്‍ തട്ടിയെടുത്ത് എസ്പിയെ തല്ലി വഴിയില്‍ തള്ളി. വര്‍മ്മയുടെ കഴുത്ത് മുറിച്ചുവെങ്കിലും രക്ഷപ്പെട്ടു.
















