വാഷിംഗ്ടണ്‍: മുസ്ലിങ്ങളല്ലാത്ത സ്ത്രീകളെ ബലാത്സംഗം ചെയ്യുവാനും അപമാനിക്കുവാനും മുസ്ലിം പുരുഷന്മാരെ അള്ളാഹു അനുവദിക്കുന്നുണ്ടെന്ന് വനിത കൂടിയായ ഇസ്സാമിക് പ്രൊഫസര്‍.
ഈജിപ്തിലെ കെയ്റോ അല്‍ അസര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ സൗദ സലേഹാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുസ്ലിം പുരുഷന്മാര്ക്ക് അടിമകളായ സ്ത്രീകളുമായി ശാരീരികമായ ബന്ധത്തിലേര്‍പ്പെടാമെന്ന് ഇവര്‍ അവകാശപ്പെടുന്നത്. ഇസ്രായേലി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് സ്വാഗതാര്‍ഹവും പ്രോത്സാഹ ജനകവുമാണെന്നുമാണ് ഇവര്‍ പറയുന്നത്.
യുദ്ധതടവുകാരായ സ്ത്രീകള്‍ നിങ്ങളുടെ സ്വന്തമാണ്. അവരെ അപമാനിക്കണം, ആര്‍മി കമാന്‍ഡറുടെ സ്വന്തമെന്ന പോലെ മുസ്ലിങ്ങളുടെയും സ്വന്തമാണെന്നാണ് ഇവര്‍ പറയുന്നത്. ഭാര്യമാരുമായി ബന്ധപ്പെടുന്നത് പോലെ അവരുമായി ബന്ധപ്പടാമെന്നും വിവാദ പ്രൊഫസറുടെ വാദം. അതേസമയം ഇവരുടെ പ്രസ്താവനയെ മുസ്ലിം സമുദായത്തിലെ പലരും അപലപിച്ചു. ഇത് ഇസ്ലാമിനെതിരെയുള്ള പ്രചാരണമാണെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: