ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെ പാകിസ്ഥാന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയില്‍ പ്രകോപിതനായി സംഘടനാ തലവന്‍ മൗലാന മസൂദ് അസര്‍.
ജെയ്ഷെയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത് പാകിസ്താന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആപത്താണ്. പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജെയ്ഷെയുടെ അല്‍ക്വാലം ഓണ്‍ലൈനിലൂടെയാണ് സന്ദേശം പ്രചരിച്ചത്.
അറസ്റ്റിനെയോ മരണത്തെയോ താന്‍ ഭയക്കുന്നില്ല. കൊല്ലപ്പെടുകയാണെങ്കില്‍ തന്റെ സ്നേഹിതര്‍ തന്നെയോ ശത്രുക്കളെയോ മറന്നുകളയില്ല. മരണത്തെ ഇഷ്ടപ്പെടുന്ന ഒരു സേന തയ്യാറെടുത്തുകഴിഞ്ഞുവെന്നും മസൂദ് അസര്‍ സന്ദേശത്തില്‍ പറയുന്നൂ. പാകിസ്താന്റെ നന്മയും സമാധാനവുമാണ് തങ്ങള്‍ക്ക് പ്രധാനം.
മുസ്ലീം രാഷ്ട്രത്തിന്റെയും ജിഹാദിന്റെയും താല്‍പര്യത്തിനായാണ് പോരാടുന്നത്. എന്നാല്‍ ഭരണാധികാരികള്‍ ഇത് മാനിച്ചില്ലെങ്കില്‍ രാജ്യം അതിനു വില നല്‍കേണ്ടിവരുമെന്നും മസൂദ് അസര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: