Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാഷന്‍ഫ്രൂട്ട് സ്‌ക്വാഷിന്റെ മധുരമൊരുക്കി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 11:04 pm IST
in Kannur

കണ്ണൂര്‍: മധുരമൂറുന്ന പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ് വിപണിയിലെത്തിച്ച് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍. പൊതുവേ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ മരത്തില്‍ ചുറ്റിപ്പടര്‍ന്നു വളരുന്ന അല്പം പുളിയും മധുരവും ഇടകലര്‍ന്ന പഴമാണ് കോര്‍പ്പറേഷന്റെ ജില്ലയിലെ നാടുകാണി ഫാമില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് സ്‌ക്വാഷ് ഉല്‍പാദിപ്പിച്ചത്.

കോര്‍പ്പറേഷന്റെ വൈവിധ്യവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് നാടുകാണിയില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. ആനക്കയം അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കൊണ്ടുവന്ന തൈകള്‍ നാടുകാണിയിലും കാസര്‍കോട് ജില്ലയിലെ ചീമേനിയിലുമായാണ് കൃഷി ചെയ്യുന്നത്. വള്ളി നട്ടാല്‍ സുഗമമായി വളര്‍ത്താവുന്ന ഫലസസ്യമാണ് പാഷന്‍ ഫ്രൂട്ട്. നന്നായി ജലസേചനം നടത്തിയാല്‍ ഏതു കാലാവസ്ഥയിലും വളരും. വെയിലേല്‍ക്കുന്ന വിധം പടര്‍ത്തി വിടുകയാണെങ്കില്‍ പ്രത്യേക പരിചരണങ്ങളൊന്നും ആവശ്യമില്ല. വര്‍ഷത്തില്‍ രണ്ടു മൂന്നു തവണ വിളവെടുപ്പ് നടത്താം. ഒക്‌ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ ഫലങ്ങള്‍ ഉണ്ടാവുന്നത്. കായ് ഉണ്ടായി മൂത്തു പഴുത്ത് പാകമാകാന്‍ 70 – 80 ദിവസങ്ങളെടുക്കും.

സാധാരണ രണ്ടുതരം കായ്‌കളാണ് കാണപ്പെടുന്നത്. ഒന്നിനു പഴുക്കുമ്പോള്‍ മഞ്ഞ നിറവും മറ്റേതിന് പര്‍പ്പിള്‍ നിറവുമാണ്. മഞ്ഞനിറത്തിലുള്ള പഴങ്ങളുണ്ടാവുന്നവ സമതല പ്രദേശങ്ങള്‍ക്കും പര്‍പ്പിള്‍ നിറമുള്ളവ ഹൈറേഞ്ചിനും അനുയോജ്യമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് കാവേരി എന്ന പേരില്‍ ഈ രണ്ടിനങ്ങളുടെയും സങ്കരം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഇനത്തില്‍പ്പെട്ട തൈകളാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉപയോഗിക്കുന്നത്. കായ്‌കള്‍ക്ക് പര്‍പ്പിള്‍ നിറമാണ്. പുളി കുറവും മധുരം കൂടുതലുമുള്ള മാംസളഭാഗത്ത് 33.47 ശതമാനത്തോളം മധുരാംശവും 100 ഗ്രാമില്‍ 40.8 മില്ലിഗ്രാം പുളിപ്പും (അമ്ലാംശം) ഉണ്ടാകും. ഇലപ്പുള്ളി, വേരു ചീയല്‍ തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള കഴിവും കാവേരിയുടെ പ്രത്യേകതയാണ്. പാഷന്‍ ഫ്രൂട്ടിന്റെ ഫലമജ്ജയില്‍ നല്ല അളവില്‍ വൈറ്റമിന്‍ സിയും വൈറ്റമിന്‍ എയും അടങ്ങിയിട്ടുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ്, മാംസ്യം, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.

ഉറക്കമില്ലായ്‌മ, മന:സംഘര്‍ഷം എന്നിവയ്‌ക്കുള്ള നല്ല ഔഷധമാണ് പാഷന്‍ ഫ്രൂട്ട്. ഇതിലടങ്ങിയിട്ടുള്ള പാസ്സിഫോറിന്‍ എന്ന പദാര്‍ത്ഥം ശരീരവേദന ശമിപ്പിച്ച് ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ഒരു കിലോഗ്രാം പാഷന്‍ ഫ്രൂട്ടുപയോഗിച്ച് ഒരു ലിറ്റര്‍ സ്‌ക്വാഷ് ഉണ്ടാക്കാം. അതില്‍ 1:5 എന്ന അനുപാതത്തില്‍ വെള്ളം ചേര്‍ത്താണ് കുടിക്കുന്നത്. പഞ്ചസാരയല്ലാതെ യാതൊരു വിധ പ്രിസര്‍വേറ്റീവുകളോ കൃത്രിമ നിറങ്ങളോ ഉപയോഗിക്കുന്നില്ലെന്ന് നാടുകാണിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. ഒരു വര്‍ഷം വരെ ഇവ കേടുകൂടാതെ ഇരിക്കും. 500 മില്ലിയുടെ ഒരു ബോട്ടില്‍ സ്‌ക്വാഷിന് 100 രൂപയാണ് ഈടാക്കുന്നത്. കോര്‍പ്പറേഷനില്‍ നേരിട്ടുവന്നു തന്നെ സ്‌ക്വാഷ് വാങ്ങുന്നവരുണ്ട്. വിപണിയിലും ഇതിനു നല്ല ആവശ്യക്കാരുണ്ട്.

പാഷന്‍ഫ്രൂട്ടിനു പുറമെ കറുവപ്പട്ട തൈലവും ഇവിടെ നിര്‍മിക്കുന്നുണ്ട്. ഇരുപതു തൊഴിലാളികളാണ് ഉള്ളത്. പാഷന്‍ ഫ്രൂട്ടിന്റെ തന്നെ അച്ചാര്‍, ജെല്ലി തുടങ്ങിയ പുതുമയാര്‍ന്ന മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വിലയിരുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.