മറയൂര്‍: തമിഴ്നാട്ടില്‍ പൊങ്കല്‍ അടുത്തതോടെ മറയൂരിലെ ശര്‍ക്കര വിപണയില്‍ ഉണര്‍വ്. മറയൂര്‍ ശര്‍ക്കര വാങ്ങുന്നതിനായി ദിനവും നൂറ് കണക്കിക്കിന് സഞ്ചാരികളാണ് കാന്തല്ലൂരിലെയും മറയൂരിലെയും ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിലെത്തുന്നത്. രുചിയും ഗുണനിലവാരവുമേറിയ മറയൂര്‍ ശര്‍ക്കര എക്കാലവും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. പൊങ്കലില്‍ ചേര്‍ക്കുന്നതിനായി ആണ് ശര്‍ക്കര വാങ്ങുന്നതിനായി മലയാളികളടക്കം ഇവിടെ എത്തുന്നത്. ഒരുകിലോ ശര്‍ക്കരയ്ക്ക് കടയില്‍ 60 രൂപ ലഭിക്കുമ്പോഴും കര്ഷകന് 40 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇത് തങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്നതായി കര്‍ഷകര്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ പൊങ്കല്‍ പോലുള്ളവ പ്രമാണിച്ച് മറയൂര്‍ ശര്‍ക്കര വാങ്ങിക്കാനായി എത്തുന്ന സഞ്ചാരികള്‍ നഷ്ടത്തിന്റെ കണക്ക് കുറയ്ക്കുന്നതായും കര്‍ഷകര്‍ പറയുന്നു. ഒരു കിലോ 50 രൂപ നിരക്കിലാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. അതേ സമയം തമിഴ് നാട്ടില്‍ നിന്നെത്തുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന കടകളില്‍ വില്‍പ്പന നടത്തുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട കരിമ്പിന് തേന്‍ പാല് ലിറ്ററിന് 60 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ശര്‍ക്കര നിര്‍മ്മാണത്തിനിടെ പ്രത്യേക അനുപാതത്തില്‍ ചൂടാക്കി നിര്‍മ്മിക്കുന്നതാണ് കരിമ്പിന് തേന്‍ പാല്. തേനിന്റെ അതേ ഗുണവും രുചിയുമാണിതിന്. പൊങ്കലവധി തീരുന്നതുവരെ ഇനി മറയൂര്‍ ശര്‍ക്കരയ്ക്ക് മധുരമേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: