നോയ്ഡ: ന്യൂദല്ഹിക്കടുത്ത് ഗ്രേറ്റര്‍ നോയ്ഡയിലും മീററ്റിലും വന്മതംമാറ്റ കേന്ദ്രം കണ്ടെത്തിയ പോലീസ് അവിടെ നിന്ന് നിരവധി കുട്ടികളെ മോചിപ്പിച്ചു. തങ്ങളെ രക്ഷിതാക്കള്‍ക്ക് പണം കൊടുത്തുവാങ്ങിയതാണെന്നും കൊടിയ പീഡനമാണ് ഇവിടങ്ങൡ നടക്കുന്നതെന്നും കുട്ടികള്‍ പോലീസിനോടു പറഞ്ഞു.
ഇമ്മാനുവല്‍ സേവാ ഗ്രൂപ്പ് എന്ന പേരിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രമാണ് പോലീസ് റെയ്ഡ് നടത്തി പൂട്ടിച്ചത്.തങ്ങളെ നിര്‍ബന്ധിച്ചാണ് മതംമാറ്റിയത്. എതിര്‍ക്കുകയോ ബൈബിള്‍ ശരിയായി വായിക്കാതിരിക്കുകയോ ചെയ്താല്‍ കൊടിയ പീഡനമായിരുന്നു. ഒന്പതുവയസുകാരന് പറഞ്ഞു.
കൈയില്‍ കയറിട്ട് കെട്ടി മുറിയുടെ മച്ചിലെ ഫാനില്‍ നിന്ന് തൂക്കിയിട്ട് കറക്കുക, ദിവസങ്ങളോളം പട്ടിണിക്കിടുക, ക്രൂരമായി മര്‍ദ്ദിക്കുക തുടങ്ങിയവയാണ് നേരിടേണ്ടിവന്നത്. അവര്‍ പറഞ്ഞു.
ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള മുപ്പതോളം കുട്ടികളെയാണ് പോലീസ് കഴിഞ്ഞ ദിവസം ഈ രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിച്ചത്. ഒന്‍പതുവയസുകാരനും അനുജത്തിയും സഹോദരനും മൂന്നു വര്‍ഷമായി ഇവിടെ കൊടിയ പീഡനം അനുഭവിച്ചു കഴിയുകയാണ്. ഈ ജയില്‍വാസത്തിനിടെ മതംമാറ്റിയെന്നുമാത്രമല്ല പേരും മാറ്റി. അവന് പറഞ്ഞു.
മാസത്തില്‍ ഒരിക്കല്‍ പതിനഞ്ചു മിനിറ്റു മാത്രമേ അമ്മയേയും അച്ഛനെയും കാണാന്‍ അനുവദിച്ചിരുന്നുള്ളൂ. ബൈബിള്‍ മാത്രമാണ് തങ്ങളെ പഠിപ്പിച്ചിരുന്നത്. അതിലെ വരികള്‍ മന:പാഠം പഠിക്കണമായിരുന്നു. അവന് പറഞ്ഞു. കുട്ടികളെ ബലമായി പോത്തിറച്ചി തീറ്റിച്ചു. സ്ഥാപനത്തിന് സംഭാവനകള്‍ നല്‍കുന്നവര്‍ക്കു മുന്നില്‍ തങ്ങളെ പ്രദര്‍ശിപ്പിക്കുമായിരുന്നു. സന്ദര്‍ശകര്‍ വരുമ്പോള്‍ നല്ല വസ്ത്രം തരും, നിരനിരയായി നിര്‍ത്തും, ബൈബിള്‍ ചൊല്ലിക്കും. തെറ്റിയാല്‍ പിന്നീട് അവര്‍ പോയിക്കഴിയുമ്പോള്‍ വടികൊണ്ടും ബെല്റ്റു കൊണ്ടും അടിച്ചവശരാക്കും. അതിഥികള്‍ പോയിക്കഴിയുമ്പോള്‍ നല്ല വസ്ത്രങ്ങള്‍ മടക്കി വാങ്ങും, അതിഥികള്‍ നല്കിയ വസ്്രതങ്ങളും മധുരപലഹാരങ്ങളും സമ്മാനങ്ങളും എല്ലാം അവര്‍ പിടിച്ചുവാങ്ങും. പഴയ കീറത്തുണി നല്‍കും. കൃമി കീടങ്ങള്‍ ഇഴഞ്ഞു നടക്കുന്ന വൃത്തികെട്ട തറയിലാണ് തങ്ങള്‍ ഉറങ്ങിയിരുന്നത്. ഒന്‍പതുകാരന്റെ സഹോദരി പറഞ്ഞു.
ഒരിക്കല്‍ പോലും പുറത്തു പോകാന്‍ അനുവദിച്ചില്ല. ബൈബിള്‍ മറന്നാല്‍ മൂന്നു ദിവസം വരെ പട്ടിണിക്കിടുമായിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് ബിസ്രാഖ് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഈ സംഘടനയ്ക്ക് അനാഥാലയം നടത്താന്‍ അനുവാദമുണ്ടായിരുന്നോയെന്ന് ഞങ്ങള്‍ അന്വേഷിച്ചുവരികയാണ്. മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്ഐയുടെ ചുമതലയുള്ള അശ്വിനി കുമാര്‍ പറഞ്ഞു.
ഒരു കുട്ടിയുടെ അമ്മ നല്കിയ പരാതിയിലായിരുന്നു റെയ്ഡ്.മൂന്നു വര്‍ഷം മുന്‍പ് ജോഷ്വ ദേവരാജന്‍ എന്നയാള്‍ ദല്‍ഹി ആശുപത്രിയില്‍ വച്ച് തന്നെ സമീപിച്ചു. മക്കളെ നോക്കി അവരെ ഐഎഎസുകാരാക്കാം എന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഞങ്ങളെക്കൊണ്ട് ലഘുലേഖകളും ബൈബിളുകളും വിതരണം ചെയ്യിപ്പിച്ചു. ഒരു പൈസ പോലും നല്കിയുമില്ല.ഗ്രേറ്റര്‍ നോയ്ഡയിലെ ഇമ്മാനുവല്‍ സേവാ ഗ്രൂപ്പില്‍ നിന്ന് ഏഴു പേരെയും മീററ്റില്‍ നിന്ന് 23 പേരെയുമാണ് മോചിപ്പിച്ചത്. കുട്ടികള്‍ ആഹാരം പോലുമില്ലാതെ ക്ഷീണിച്ച് അവശരാണ്. സുരക്ഷായെന്ന സംഘടനയുടെ പ്രോഗ്രാം മാനേജര്‍ സത്യപ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: