മുരിക്കാശേരി: ജില്ല കലോത്സവത്തിന്റെ പ്രധാന വേദിയില്‍ കയ്യാങ്കളി. പ്രധാന വേദിയിലെ നൃത്ത മത്സരങ്ങളിലെല്ലാം ഒരേ വിധി കര്‍ത്താക്കള്‍ എത്തിയതും ഒരു നൃത്ത അധ്യാപകന്റെ കീഴില്‍ അഭ്യസിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രം സമ്മാനം നല്‍കിയതുമാണ് പ്രശ്‌നങ്ങള്‍ക്ക് ഒരുകാരണം. പൂരക്കളി നടന്ന മൂന്നാം നമ്പര്‍ വേദിയിലും ഇതേ സംഭവങ്ങള്‍ നടന്നു. പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു വിഭാഗം നൃത്ത അധ്യാപകരും മാതാപിതാക്കളും വേദിയിലേക്ക് തള്ളിക്കയറിയത് .അര മണിക്കൂറോളം ഇരുവേദികളിലും മത്സരങ്ങള്‍ തടസപ്പെട്ടു. ഭരതനാട്യം നടന്ന വേദിയില്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നത് വണ്ടന്‍മേടുള്ള ഒരു സ്വകാര്യ ന്യത്താദ്ധ്യാപകന്റെ ശിഷ്യരാണെന്നും ഇയാളുടെ എജന്റ്‌റ് മുഖേന കരാര്‍ ഉറപ്പിക്കുന്ന വിധി കര്‍ത്താക്കളാണ് മത്സരത്തില്‍ എത്തുന്നതെന്നും ആേേക്ഷപമുയര്‍ന്നു. 50000 രൂപ മുതല്‍ 1ലക്ഷം വരെ ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു സ്ഥാനം ഉറപ്പാണെന്നും പണം നല്കിയ ശേഷം മത്സരാര്‍ഥികള്‍ക്ക് അടയാളമായി മുദ്ര മാലകളോ മറ്റ് ആഭാരങ്ങളോ നല്കുമെന്നും ഒരു വിഭാഗം മാതാപിതാക്കള്‍ ആരോപിച്ചു. കന്നട പദ്യപാരായണത്തിന് മാര്‍ക്കിട്ട ജഡ്ജ് തന്നെ പൂരക്കളിക്കും മാര്‍ക്കിടാന്‍ വന്നത് വേദി മൂന്നില്‍ സംഘര്‍ഷത്തിന് കാരണമായത്.പോലീസ് എത്തിയാണ് ഇരുവേദികളിലും മത്സരങ്ങള്‍ തുടരാനുള്ള സാഹചര്യം ഒരുക്കിയത്.മത്സരങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഡിഡി അറിയിച്ചു.
















