ചണ്ഡീഗഡ്: പത്താന്‍കോട്ട് ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പഞ്ചാബ് അതിര്‍ത്തിലുള്ള ചോളം, വെളുത്തുള്ളി എന്നിവയുടെ പാടങ്ങളിലൂടെയാണ് സഞ്ചരിച്ചതെന്ന് കണ്ടെത്തി. ഈ പാടങ്ങളില്‍ ഇവര്‍ നടന്നതിന്റെ അടയാളങ്ങള്‍ കാണാം.ധരിച്ചിരുന്ന പാക് നിര്‍മ്മിത എപ്കോട്ട് ഷൂസിന്റെ അടയാളങ്ങള്‍ പാടങ്ങളിലെ മണ്ണില്‍ പതിഞ്ഞിട്ടുണ്ട്.
ഒരു വെളുത്തുള്ളി പാടത്തിന്റെ ഉടമ ജസ്പാല്‍ സിംഗ് പക്കോ തന്റെ പാടത്ത് പതിഞ്ഞ ഷൂസടയാളത്തിന്റെ ചിത്രം പകര്‍ത്തി എന്‍ഐഎക്ക് നല്‍കിയിട്ടുണ്ട്. ഇൗ അടയാളത്തില്‍ ഈസ്റ്റ് പാക്കിസ്ഥാന് ക്രോം ടാനറി( എപ്കോട്ട്) എന്ന് വ്യക്തമാണ്.ഇയാളുടെ മൊഴിയും എന്‍ഐഎ രേഖപ്പെടുത്തി. ഡിസംബര്‍ 31ന് വൈകിട്ട് നാലരയ്ക്ക് പാടത്ത് ജലസേചനം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം രാവിലെ പാടത്ത് എത്തിയപ്പോഴാണ് ഈ പാടുകള്‍ കണ്ടത്.
ഈ സമയത്തിനകം താണ ഡ്രൈവര്‍ ഇക്കാര് സിംഗിന്റെ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിരുന്നു. എനിക്ക് എന്തോ ചില സംശയം തോന്നി. തുര്‍ടന്ന് ഈ അടയാളങ്ങളുടെ ഫോട്ടോയെടുത്ത് ഞാന്‍ പോലീസിനെ ഏല്‍പ്പിച്ചു. പക്കോ പറഞ്ഞു. ഇവ സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന ചെരുപ്പിന്റെയോ ബിഎസ്എഫുകാര്‍ ഉപയോഗിക്കുന്ന ഷൂസിന്റെയോ ആയിരുന്നില്ല.അതിനാലാണ് സംശയം ഉയര്‍ന്നത്. ഈ പാടത്തെ മണ്ണില്‍ പതിഞ്ഞ പാടുകള്‍ എന്‍ഐഎയുടെ ഫോറന്‍സിക് വിദഗ്ധര്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ഒരിടത്ത് ഷൂസിട്ട ഒരാള്‍ തെന്നിയതിന്റെ പാടുമുണ്ട്.മഞ്ഞുകാലത്ത് സന്ധ്യകഴിഞ്ഞാല്‍ മണ്ണ് മഞ്ഞില്‍ നനയും. പിന്നെ തെന്നാന്‍ വളരെയേറെ സാധ്യതയുമുണ്ട്. പക്കോ തുടര്‍ന്നു.
സൈനിക കേന്ദ്രത്തില്‍ ഇവര്‍ കടന്നത് മതില് ചാടിയാണെന്നും എന്‍ഐഎ സംശയിക്കുന്നു.ഒരു ഭാഗത്ത് താമസകേന്ദ്രത്തില്‍ കെട്ടിടങ്ങള്‍ക്ക് നല്ല പൊക്കമുണ്ട്. പത്തടി ഉയരമുള്ള മതില് ഈ ഭാഗത്ത് നിഷപ്രയാസം ചാടിക്കടക്കാം. ഭിത്തി തുളക്കാതെ, വേലി അറിക്കാതെ തന്നെ നതുവഴിയാകും അവര്‍ അകത്തു കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: