ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന് അംഗം സിപിഎമ്മിലെ കെ.ആര് മോഹനന് നായരുടെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി മജു മാത്യു പുളിക്കന്‍ ജില്ലാ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിനാണ് മജു പരാജയപ്പെട്ടത്. വോട്ടെണ്ണല്‍ ദിവസം റീ കൗണ്ടിങ് നടത്തിയപ്പോഴും ഫലത്തില്‍ വ്യത്യാസം വന്നില്ല. കെ.ആര് മോഹനന് നായര്‍ക്ക് 2523 വോട്ടും മജുവിന് 2522 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ആര് സുനില്‍കുമാറിന് 645 വോട്ടും ലഭിച്ചു.
ഒരേ ആള്‍ത്തന്നെ രണ്ടിടത്ത് വോട്ട് രേഖപ്പെടുത്തിയെന്ന് സംശയിക്കുന്ന അഞ്ച് പേരുടെ വിവരങ്ങളും പരാതിയിക്കൊപ്പം നല്‍കിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ക്രമനമ്പറും വോട്ടിംങ് മെഷീനിലെ നമ്പറും പരിശോധിച്ചാല്‍ രണ്ടിടത്ത് വോട്ട് ചെയ്തോയെന്ന് കണ്ടെത്താനാകും. ഇത്തരത്തില്‍ കണ്ടെത്തിയാല്‍ പരാതിയ്ക്കടിസ്ഥാനമായ മണ്ഡത്തില്‍ ചെയ്ത വോട്ട് അസാധുവായി പരിഗണിക്കും.
സിപിഎമ്മിലെ കെ.ആര് മോഹനന് നായര്‍, ബിജെപിയിലെ ആര്. സുനില്‍കുമാര്‍ എന്നിവരെ എതിര് കഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്. പരാതിക്കാരില്‍ നിന്നും എതിര് കക്ഷികളില്‍ നിന്നും കോടതി മൊഴിയെടുക്കുന്നതിന് സമന്‍സ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: