അയര്‍ക്കുന്നം: ബസ് സ്റ്റോപ്പില്‍ ഇറങ്ങണമെന്നാവശ്യപ്പെട്ട വൃദ്ധയായ സ്ത്രീക്കും മകള്‍ക്കും ബസ് ഉടമയുടെ പുലഭ്യവര്‍ഷം. ചോദ്യം ചെയ്ത ന്യൂനപക്ഷ മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്‍സ് മാത്യുവിനും മറ്റുമെതിരെ അയര്‍ക്കുന്നം എസ്ഐയുടെ ഭീഷണി. ഇതുസബന്ധിച്ച് അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ കണ്ണംമ്പാടത്തില് സുമോള്‍ ജോസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കഴിഞ്ഞ 19നാണ് പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം. അമ്മയുമായി കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍പോയി മടങ്ങിവരുമ്പോഴാണ് സംഭവം. പാലായില്‍നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന സെന്റ് ആന്റണീസ് ബസില്‍ സുമോളും കൈകുഞ്ഞും രണ്ട് കാല്‍മുട്ടുകളും ശസ്ത്രക്രീയക്ക് വിധേയയായ അമ്മയുമായി കയറിയത്. പണകംപാലം സ്റ്റോപ്പില്‍ ഇറങ്ങണമെന്നാവശ്യപ്പെട്ടപ്പോള്‍ ബസിന്റെ പിന്‍സീറ്റിലിരിക്കുകയായിരുന്ന ബസ് ഉടമ ജോണ്‍ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞു.
ഈ സ്റ്റോപ്പിലിറങ്ങണമെന്ന് പറഞ്ഞാണല്ലോ ടിക്കറ്റെടുത്തതെന്നു പറഞ്ഞതോടെ സീറ്റില്‍നിന്നെഴുന്നേറ്റ് മുന്‍വശത്തെ വാതില്പടിയിലേക്ക് വന്ന ജോണ്‍ ഇവരെ പുലഭ്യം പറയുകയും അടുത്ത സ്റ്റോപ്പിലും ബസ്നിര്ത്തുവാന് അനുവദിക്കാതെ വണ്ടി വിടുകയായിരുന്നു. സുമോള്‍ ബഹളമുണ്ടാക്കിയതോടെ സഹയാത്രക്കാരും സുമോളിന്റെ കൂടെകൂടിയതോടെയാണ് ബസ് നിര്‍ത്തി ഇവരെ ഇറങ്ങാന്‍ അനുവദിച്ചത്. സംഭവമറിഞ്ഞ സുമോളുടെ സഹോദരന് അയല്‍വാസിയും ന്യൂനപക്ഷമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്രുമായ പ്രിന്‍സ് മാത്യുവും ബസ് ജീവനക്കാരുമായി സംസാരിച്ചു. സ്റ്റോപ്പില്‍ ബസ് നിര്ത്താതിരുന്നാല് ബസ് തടയുന്നതടക്കമുള്ള സമരം ചെയ്യുമെന്നും പറഞ്ഞിരുന്നു. സംഭവമറിഞ്ഞ ബസ് ഉടമ ബസ് സര്‍വ്വീസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുവാന്‍ ജീവനക്കാരോട് പറഞ്ഞു. യാത്രക്കാര്‍ ഇറങ്ങിയശേഷം ജീവനക്കാര്‍തന്നെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ബസിന്റെ പെയിന്റ് ഇളക്കിക്കളഞ്ഞു. ജീവനക്കാരെ മര്‍ദ്ദിക്കുകയും ട്രിപ്പ് മുടക്കുകയും ചെയ്തെന്ന് പറഞ്ഞ് അയര്‍ക്കുന്നം പോലീസില്‍ പരാതി കൊടുത്തു. പരാതിയെക്കുറിച്ച് സംസാരിക്കാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പ്രിന്‍സിനോടും ബിജെപി അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രചൂഡനോടും എസ്ഐ അപമര്യാദയായി പെരുമാറുകയും ഇവര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്തു. എന്നാല്‍ സ്റ്റോപ്പിലിറക്കാതിരിക്കുകയും പുലഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ സ്ത്രീകളുടെ പരാതിയില്‍ കേസെടുക്കാന്‍ എസ്ഐ തയ്യാറായുമില്ല. ഇതിനെതുടര്‍ന്നാണ് പരാതിയുമായി സുമോള്‍ ജോസ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരിക്കുന്നത്.
സ്ത്രീയാത്രക്കാരോട് അപമര്യദയായി പെരുമാറുകയും സ്റ്റോപ്പിലിറക്കാതിരിക്കുകയും ചെയ്ത സെന്റ് ആന്റണീസ് ബസിന്റെ പെര്‍മിറ്റ് സസ്പെന്റ് ചെയ്യണമെന്ന് ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷമോര്‍ച്ച നിയോകമണ്ഡലം പ്രസിഡന്റ് പ്രിന്‍സ് മാത്യുവിനേയും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രചൂഡനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവഹേളിച്ച അയര്‍ക്കുന്നം എസ്ഐയുടെ നടപടിയില്‍ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: