കാഞ്ഞിരപ്പള്ളി: നിര്‍ധന കുടുംബത്തിനെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത സംഭവത്തിലെ പ്രതി പിടിയില്‍. കൊല്ലം തട്ടാമല കമ്മംകുടിയില് റഹീം (53) ആണ് പിടിയിലായത്.
നവംബര്‍ 30ന് കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്തെ വീട്ടില്‍ നിന്നാണ് ഇയാള്‍ ആഭരണം തട്ടിയെടുത്തത്. നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് വിപത്തുകള്‍ ഉണ്ടാവാതിരിക്കുന്നതിന് അവര്‍ ഉപയോഗിക്കുന്ന ആഭരണം പള്ളിയില്‍ കൊണ്ടുപോയി പ്രത്യേക പ്രാര്‍ത്ഥന നടത്തിവേണം ഉപയോഗിക്കാനെന്ന് പറഞ്ഞാണ് നാലുഗ്രാമിന്റെയും രണ്ടു ഗ്രാമിന്റെയും രണ്ടു ജോഡി കമ്മലുകള്‍ കൈക്കലാക്കിയത്. അടുത്ത ദിവസം ആഭരണം തിരികെ എത്തിക്കുന്നതുവരെ ആരോടും ഈ വിവരം പറയരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. പറഞ്ഞ സമയം കഴിഞ്ഞും ആഭരണവുമായി ആള് എത്താതെ വന്നതോടെയാണ് വീട്ടമ്മ സംഭവം അയല്‍വാസികളെ അറിയിക്കുന്നത്. ഇതേ തരത്തില്‍ ഈരാറ്റുപേട്ട യിലെ ഒരു വീട്ടില്‍ തട്ടിപ്പിനു ശ്രമിച്ചതോടെ വീട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസിനു കൈമാറുകയായിരുന്നു. ഇയാള്‍ക്ക് 60 കോടിയോളം രൂപയുടെ സ്വത്ത് ഉണ്ടെന്നും പാവങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്നും പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. മതം മാറ്റത്തോടെ കൊല്ലത്തെ കുടുംബ വീടുമായി ബന്ധം വിഛേദിച്ച ഇയാള്‍ 23 വര്‍ഷമായി വിവിധ നാടുകളിലായി ജീവിച്ചു വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: