Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റേഷന്‍ കാര്‍ഡ്:തെറ്റ് തിരുത്തല്‍ നടപടി പൂര്‍ത്തിയായില്ല; വിതരണം വൈകും ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ നിന്ന് കേരളം പുറത്താകുമെന്ന് ആശങ്ക താലൂക്ക് സപ്ലൈ ഓഫീസ് കേന്ദ്രങ്ങളില്‍ ഡാറ്റാ എന്‍ട്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 07:32 pm IST
in Kasargod
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടി ഇതുവരെയും
പുര്‍ത്തിയാ
കാത്തത്
ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ നിന്ന് കേരളം പുറത്താകുമെന്ന് ആശങ്കയ്‌ക്ക് വഴിവെയ്‌ക്കുന്നു. പുതിയ റേഷന്‍ കാര്‍ഡിനായി കാര്‍ഡുടമകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ജില്ലകളിലെ തെറ്റ് തിരുത്തല്‍ നടപടിപോലും പൂര്‍ത്തിയായിട്ടില്ല. കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, ഹൊസ്ദൂര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ തെറ്റ് തിരുത്തല്‍ നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. കാര്‍ഡുടമ നല്‍കിയ അപേക്ഷയില്‍ ഡാറ്റാ എന്‍ട്രി ജോലികളാണ് ഇപ്പോള്‍ താലൂക്ക് കേന്ദ്രങ്ങളില്‍ നടന്നുവരുന്നത്. ഇത് തന്നെ കാര്യക്ഷമമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വേഗത്തിലാക്കേണ്ടതുള്ളതുകൊണ്ട് കൂടുതല്‍ തെറ്റുകള്‍ തിരുത്താനും അധികൃതര്‍ തയ്യാറാകുന്നില്ല. ഇത് പിന്നീട് കൂടുതല്‍ ആക്ഷേപങ്ങള്‍ക്കിടയാക്കാനും കാരണമാകും.
2013 സെപ്തംബര്‍ 10ന് പാര്‍ലമെന്റ് അംഗീകരിച്ച ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 2014 ജൂലായ് 4 വരെ കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ വിവിധ സങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സമയം നീട്ടുകയായിരുന്നു. അവസാനം 2016 ഏപ്രില്‍ 16 ന് നിയമം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചതോടെയാണ് വേഗത്തിലുള്ള തെറ്റുതിരുത്തല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. വേഗത്തിലുള്ള തെറ്റ് തിരുത്തല്‍ പ്രക്രിയ പ്രഹസനമാകുന്നതായും ആക്ഷേപമുണ്ട്. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഡാറ്റാ എന്‍ട്രി വര്‍ക്കുകള്‍ ചെയ്യുന്നത്. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓരോ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ അവരുടെ കമ്പ്യൂട്ടറുകളുമായാണ് താലൂക്ക് കേന്ദ്രങ്ങളില്‍ എത്തേണ്ടത്. ഒരു അപേക്ഷയ്‌ക്ക് രണ്ട് രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്നത്. ദിവസം 125 മുതല്‍ 150 വരെ അപേക്ഷകളാണ് എന്‍ട്രി ചെയ്യാന്‍ സാധിക്കുന്നത്. പലപ്പോഴും നെറ്റ്‌വര്‍ക്ക് പ്രശ്‌നമുളളതും ഇവരെ കുഴക്കുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും വിവിധ താലൂക്ക് കേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ 150 രൂപയോളം ചിലവ് വരുന്നതായും പറയുന്നു. തിരക്കിട്ട തെറ്റ് തിരുത്തല്‍ നടപടി കൂടുതല്‍ തെറ്റുകളുണ്ടാകുന്നതിന് കാരണമാകുന്നതായും പറയുന്നു. അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തിച്ചാല്‍ ഉത്തരവാദിത്വത്തോടെ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെന്നും നടത്തിപ്പുകാര്‍ പറയുന്നു.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന രീതിയിലാണ് അപേക്ഷാ ഫോറം തയ്യാറാക്കിയത്. 2015 ആദ്യവാരം തന്നെ കാര്‍ഡുകള്‍ നല്‍കി തുടങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 2016 ആയിട്ടും തീരുമാനമായിട്ടില്ല. കാര്‍ഡ് പുതുക്കുന്നതോടൊപ്പം സുരക്ഷാ പരിധിയില്‍ വരുന്ന മുന്‍ഗണന വിഭാഗങ്ങളെയും കണ്ടെത്തേണ്ടതുണ്ട്. 2011 ലെ ജനസംഖ്യ പ്രകാരം ഒന്നരക്കോടിയോളം പേരാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇതില്‍ നിന്ന് ബിപിഎല്‍ പട്ടികയില്‍ വരുന്നവരെ വീണ്ടും തെരഞ്ഞെടുക്കണം. ഗ്രാമസഭകള്‍ വഴിയാണ് ലിസ്റ്റ് തയ്യാറാക്കേണ്ടത്. ഇതിന് ഇനിയും കാലതാമസമെടുക്കുമെന്നാണറിയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം സംഭവിച്ച ഇത്തരം സാങ്കേതിക കാരണങ്ങള്‍ മൂലം റേഷന്‍ കാര്‍ഡ് വിതരണം ഇനിയും നീട്ടിയാല്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമ പരിധിയില്‍ നിന്ന് കേരളം ഒഴിവാകുമെന്ന് ജനങ്ങളുടെ ആശങ്ക അസ്ഥാനത്താകില്ല.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

പുതിയ വാര്‍ത്തകള്‍

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.