കൊട്ടാരക്കര: സ്കൂളില്‍ മതിയായ ടോയ്ലറ്റ് സംവിധാനമില്ലെന്ന അഞ്ചലിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഉടന്‍ ഇത് സംബന്ധിച്ച് നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തെന്മല, അഞ്ചല്‍ സ്കൂളുകളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു തടസമാകുംവിധം ഉന്നത പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയിലും കമ്മീഷന് ബന്ധപ്പെട്ടവരോട് റിപ്പോര്‍ട്ട് തേടി. അനാഥാലങ്ങളില്‍ കഴിയുന്നവര്‍ക്കു സാക്ഷരതാമിഷന്റെ തുല്യതാ പരീക്ഷ എഴുതാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയതായി സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അപേക്ഷയില്‍ ജനനത്തീയതി രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ജനന മരണ സര്‍ട്ടിഫിക്കറ്റുകളില്‍ നല്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായും അറിയിപ്പിലുണ്ട്. അനാഥാലയത്തിലെ അന്തേവാസികള്‍ക്കു വേണ്ടി താമരക്കുടി എസ്വിവിഎച്ച്എസിലെ വിദ്യാര്‍ഥികളാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. വിവാഹ ആല്‍ബം നല്‍കാതിരുന്നത് ചോദ്യം ചെയ്തപ്പോള്‍ സ്റ്റുഡിയോ ഉടമ കയ്യേറ്റം ചെയ്തെന്ന അഞ്ചല്‍ സ്വദേശികളായ നവദമ്പതികളുടെ പരാതിയില്‍ കേസെടുത്തതായി പുനലൂര്‍ എഎസ്പി കമ്മീഷനെ അറിയിച്ചു. കോഴിക്കച്ചവടക്കാരനായ തന്നെ നിരന്തരം പോലീസ് പീഡിപ്പിക്കുകകയാണെന്നും പരാതി രജിസ്റ്റര്‍ ചെയ്യാന്‍പോലും പോലീസ് തയ്യാറായില്ലെന്നുമുള്ള പരാതിയില്‍ പോലീസിനു വീഴ്ച പറ്റിയതായും കുറ്റക്കാര്‍ക്കെതിരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തിരുവനന്തപുരം എസ്പി കമ്മീഷനെ അറിയിച്ചു. താമരക്കുടി ബാങ്കില്‍ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പരാതിയില്‍ കുടിശിക ഈടാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്ന് കോ-ഓപ്പറേറ്റീവ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്കി. വില്ലൂര്‍ സ്വദേശികളായ വൃദ്ധദമ്പതികളെ പോലീസ് ഉപദ്രവിച്ചെന്ന പരാതിയില്‍ കുന്നിക്കോട് എസ്ഐയും എഎസ്ഐയും ഹാജരാകാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു. 89 പരാതികളാണ് കമ്മീഷന്റെ പരിഗണനക്കെത്തിയത്. അടുത്ത സിറ്റിങ് 18ന് നടക്കും. 15ന് നിശ്ചയിച്ചിരുന്ന സിറ്റിങ് 18ലേക്ക് മാറ്റിയതായും കമ്മീഷന് അറിയിച്ചു. കൊട്ടാരക്കരയില്‍ നടത്തിയ സിറ്റിങില്‍ മനുഷ്യാവകാശ കമ്മീഷനംഗം മോഹന്‍കുമാറാണ് പരാതികള്‍ കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: