Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 06:25 am IST
in India

കൊല്ലം: 2018 ഒക്ടോബര്‍ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി പ്രവര്‍ത്തകരുടെ ഓണറേറിയം പ്രതിമാസം 3000 നിന്ന് 4500 രൂപയായും അങ്കണവാടി സഹായികളുടെ ഓണറേറിയം 1500 നിന്ന് 2250 രൂപയായും വര്‍ദ്ധിപ്പിച്ചു. ഇതിന് പുറമേ സംസ്ഥാനങ്ങള്‍ നല്കുന്ന അധിക ഓണറേറിയവുമുണ്ടെന്നും കേന്ദ്ര വനിതാ ശിശുവികസന വകുപ്പു സഹമന്ത്രി സാവിത്രി ഠാക്കൂര്‍ ലോക്‌സഭയില്‍ അറിയിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു മന്ത്രി.

ഇത് കൂടാതെ കേരളത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 8300 രൂപയും സഹായികള്‍ക്ക് 6800 രൂപയും അധികമായി നല്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കു പ്രതിമാസം 500 രൂപയും സഹായികള്‍ക്കു പ്രതിമാസം 250 രൂപയും പ്രകടനാധിഷ്ഠിത പ്രോത്സാഹനമായും നല്കി വരുന്നു. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്കി സാങ്കേതികമായി ശാക്തീകരിച്ചിട്ടുണ്ട്. അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സഹായികള്‍ക്കും സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അഞ്ച് വര്‍ഷത്തെ സേവന പരിചയമുള്ള സഹായികള്‍ക്കായി അങ്കണവാടി പ്രവര്‍ത്തകരുടെ 50 ശതമാനം ഒഴിവുകള്‍ സംവരണം ചെയ്തു.

അഞ്ച് വര്‍ഷത്തെ സേവന പരിചയവും നിശ്ചിത യോഗ്യതയുമുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി 50 ശതമാനം സൂപ്പര്‍വൈസര്‍ തസ്തികകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 20 ദിവസത്തെ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്. 180 ദിവസത്തെ പ്രസവാവധിയും ഗര്‍ഭച്ഛിദ്രം സംഭവിച്ചാല്‍ 45 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും അനുവദിച്ചിട്ടുണ്ട്. പെന്‍ഷന് യോഗ്യതയുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സഹായികള്‍ക്കും പ്രധാനമന്ത്രി ശ്രം യോഗി മന്‍ദാന്‍ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന പ്രകാരം 18നും 50നുമിടെയുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 18-59 വയസുകാര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. വിരമിക്കല്‍ തീയതി ഏപ്രില്‍ 30 ആയി ഏകീകരിച്ചു. ആയുഷ്മാന്‍ ഭാരത്, പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. അങ്കണവാടി ജീവനക്കാരുടെ ക്ഷേമമുറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു മന്ത്രി.

Tags: anganwadi workershike in welfare benefitsCentral and State honorariumCentre Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

എഡ്വിന മൗണ്ട്ബാറ്റണും ജവഹര്‍ലാല്‍ നെഹ്‌റുവും
India

നെഹ്‌റുവിന്റെ കത്തുകള്‍ സോണിയ ഇനിയും മടക്കി നല്‍കിയില്ല: കേന്ദ്രം

Career

ലൈംഗികാതിക്രമ വിരുദ്ധ ആഭ്യന്തര സമിതി: സ്ഥാപനങ്ങള്‍ പരിശോധിക്കാനെത്തുന്നത് അങ്കണവാടി വര്‍ക്കര്‍മാര്‍

Kerala

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

India

വഖഫ് ഭേദഗതി മതപരമായ അവകാശങ്ങളെ ബാധിക്കില്ല: കേന്ദ്രം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.